Don't Miss!
- Automobiles ദൃശ്യത്തിലൂടെ ലൈഫ് മാറിയ 'സെലിബ്രിറ്റി വക്കീൽ', ഇനിയുള്ള യാത്രകൾ 40 ലക്ഷത്തിന്റെ ഇന്നോവയിൽ
- Lifestyle ചാണക്യനീതി: എല്ലാവര്‍ക്കുമുണ്ട് ഒരു കഷ്ടകാലം, ജീവിതം നശിക്കാതിരിക്കാന്‍ 7 കാര്യം
- Sports IPL 2024: ഇംപാക്ട് പ്ലെയര്‍ ബൗളര്‍മാരെ ദുര്‍ബലരാക്കുന്നു; ബാറ്റിംഗിനെ സഹായിക്കുന്നുവെന്ന് ബുംറ
- News അരുണാചൽ പ്രദേശിലും സിക്കിമിലും വോട്ടെടുപ്പ് മന്ദഗതിയിൽ; ജനവിധിയിൽ കണ്ണുംനട്ട് ബിജെപി, ആരെ തുണയ്ക്കും?
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Technology 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
ആരോഗ്യ പ്രശ്നങ്ങളാണ് എപ്പോഴും, അതിനപ്പുറം ഒന്നുമില്ല; നൊമ്പരമായി കൽപ്പനയുടെ വാക്കുകൾ
മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത നടി ആണ് കൽപ്പന. കോമഡി റോളുകളിൽ തിളങ്ങിയ കൽപ്പനയുടെ അഭിനയ മികവ് സിനിമാ ലോകം തിരിച്ചറിയുന്നത് നടിയുടെ അവസാന കാലത്താണ്. സ്പരിറ്റ്, ചാർളി തുടങ്ങിയ സിനിമകളിൽ ഗംഭീര പ്രകടനം കാഴ്ച വെച്ച കൽപ്പന അതുവരെ ഉണ്ടായിരുന്ന ഹാസ്യ താരം എന്ന ഇമേജ് ഊരി വെച്ചു.
അഭിനേത്രിയെന്ന നിലയിൽ നടിക്ക് അംഗീകരങ്ങൾ ലഭിച്ച് തുടങ്ങിയത് അവസാന കാലത്താണ്. അതേസമയം കോമഡി റോളുകളോട് വിമുഖതയും കൽപ്പനയ്ക്ക് ഉണ്ടായിരുന്നില്ല. നായികമാരായി തിളങ്ങിയ ഉർവശിയും കലാരഞ്ജിനിയും ആണ് കൽപ്പനയുടെ സഹോദരിമാർ. കൽപ്പനയും മറുഭാഷകളിൽ നായികാ റോളുകൾ ചെയ്തിട്ടുണ്ട്.
എന്നാൽ മലയാളത്തിൽ അഭിനയ പ്രാധാന്യമുള്ള വേഷം കൽപ്പനയ്ക്ക് തുടക്ക കാലത്ത് ലഭിച്ചിരുന്നില്ല. സിനിമകളിൽ നിറഞ്ഞ് നിന്ന സമയത്ത് ജഗതി ശ്രീകുമാർ, ജഗദീഷ് തുടങ്ങിയവരോടൊപ്പമുള്ള കോമഡി രംഗങ്ങളിലാണ് കൽപ്പനയെ കൂടുതലായും കണ്ടത്. എന്നാൽ ഇന്ത്യൻ റുപ്പി എന്ന സിനിമയിൽ ചെയ്ത സീരിയസ് വേഷത്തോട് ഈ ഇമേജ് മറി കടക്കാൻ കൽപ്പനയ്ക്ക് കഴിഞ്ഞു.
അതുവരെ കൽപ്പനയിൽ കണ്ടിട്ടില്ലാത്ത ഭാവമാറ്റം പ്രേക്ഷകർ സ്വീകരിച്ചു. പിന്നീട് ഡോൾഫിൻ, ബാംഗ്ലൂർ ഡേയ്സ്, ചാർലി, സ്പിരിറ്റ് തുടങ്ങിയ സിനിമകളിൽ കൽപ്പന തിളങ്ങി.
തനിച്ചല്ല ഞാൻ എന്ന സിനിമയിലെ അഭിനയത്തിന് 2012 ലെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം കൽപ്പനയ്ക്ക് ലഭിച്ചു.
2016 ലാണ് കൽപ്പന ഹൃദയാഘാതം വന്ന് മരിക്കുന്നത്. ഇപ്പോഴിതാ മുമ്പൊരിക്കൽ കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ പങ്കെടുത്തപ്പോൾ കൽപ്പന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദേശീയ അവാർഡ് ലഭിച്ചപ്പോൾ ആദ്യം വിശ്വസിച്ചിരുന്നില്ലെന്ന് കൽപ്പന പറഞ്ഞു.
അവാർഡ് ലഭിച്ചപ്പോൾ താൻ മതി മറന്നിട്ടില്ലെന്നും കൽപ്പന അന്ന് വ്യക്തമാക്കി. 'ദേശീയ അവാർഡ് ലഭിച്ച ഫോട്ടോ വീട്ടിൽ ഫ്രെയിം ചെയ്ത് ഇതുവരെ വെച്ചിട്ടില്ല. അവാർഡുകൾക്ക് എന്നെ സ്വാധീനിക്കാൻ പറ്റില്ല. ആരോഗ്യം എന്നെ സ്വാധീനിക്കും'
'ആരോഗ്യ പ്രശ്നങ്ങളാണ് എപ്പോഴും വരുന്നത്. അതൊക്കെ അല്ലാതെ അമിതമായ മോഹങ്ങളും ഉള്ള ആളല്ല ഞാൻ. ഒന്നും കണ്ട് ഭ്രമിക്കുന്ന ആളല്ല,' കൽപ്പന പറഞ്ഞതിങ്ങനെ.
തനിച്ചല്ല ഞാൻ സിനിമയുടെ ഓഫർ വന്നപ്പോൾ സഹോദരി ഉർവശിയെ നായിക ആക്കാനാണ് താൻ പറഞ്ഞതെന്ന് കൽപ്പന അന്ന് വെളിപ്പെടുത്തി. സിനിമയുടെ ഡിസ്ട്രിബ്യൂഷൻ നടക്കാൻ വേണ്ടി ആണ് താനങ്ങനെ പറഞ്ഞതെന്നും കൽപ്പന അന്ന് തുറന്ന് പറഞ്ഞു.
കൽപ്പനയുടെ മരണം കുടുംബത്തെ ഏറെ ബാധിച്ചിരുന്നു. അപ്രതീക്ഷിതമായ വിയോഗത്തിൽ സിനിമാ ലോകം ഒന്നടങ്കം ദുഖിച്ചു. സിനിമാ ലോകത്ത് നിരവധി മാറ്റങ്ങൾ വന്ന ഈ കാലഘട്ടത്തിൽ കൽപ്പന ജീവിച്ചിരുന്നെങ്കിൽ വ്യത്യസ്തമായ നിരവധി വേഷങ്ങൾ ചെയ്യാൻ സാധിക്കുമായിരുന്നെന്ന് പ്രേക്ഷകർ പറയുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും കൽപ്പന അഭിനയിച്ചിട്ടുണ്ട്.
ഹൈദരാബാദിൽ ഷൂട്ടിംഗിനെത്തിയപ്പോഴാണ് കൽപ്പന മരിക്കുന്നത്. 2016 ജനുവരി 25 ന് പുലർച്ചെ ആണ് കൽപ്പന മരിക്കുന്നത്. മുന്നൂറോളം സിനിമകളിൽ കൽപ്പന അഭിനയിച്ചിട്ടുണ്ട്. സിനിമാ ലോകത്തെ മിക്കവരുമായും അടുത്ത സൗഹൃദം ആയിരുന്നു കൽപ്പനയ്ക്ക് ഉണ്ടായിരുന്നത്.
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില് വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര
-
'സാരമില്ലാ... ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ'; മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!