Don't Miss!
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
ആ സെറ്റിൽ നിന്നും ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയ മുരളി; സംവിധായകൻ എല്ലാവരുടെയും കാല് പിടിച്ചു; മുകേഷ്
മലയാളത്തിൽ ഒരിക്കലും മറക്കാനാവാത്ത നടനാണ് അന്തരിച്ച മുരളി. നാടകത്തിൽ നിന്നും സിനിമയിലേക്ക് കടന്നു വന്ന മുരളി അനശ്വരമായ ഒരുപിടി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു. ഹരിഹരന്റെ പഞ്ചാഗ്നി എന്ന സിനിമയിലൂടെ ആണ് മുരളി സിനിമാ രംഗത്തേക്കെത്തുന്നത്.
പിന്നീട് അമരം, കളിക്കളം, ധനം ആയിരം നാവുള്ള അനന്തൻ, ദി ട്രൂത്ത്, തൂവൽക്കൊട്ടാരം, വരവേൽപ്പ്, കിരീടം, മഞ്ചാടിക്കുരു, അടയാളം തുടങ്ങി ഒട്ടനവധി സിനിമകളിൽ മുരളി അഭിനയിച്ചു. ഒരു തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരവും നാല് തവണ സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും മുരളിക്ക് ലഭിച്ചിട്ടുണ്ട്.
Also Read: ജയറാമിനൊപ്പം നായകനാവാൻ മുകേഷിന് ഡിമാൻഡുകൾ; അത് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്ന് രാജസേനൻ
2009 ആഗസ്റ്റിലാണ് മുരളി മരണപ്പെടുന്നത്. സിനിമാ ലോകത്ത് മുരളിയെക്കുറിച്ച് പല കഥകളും പ്രചരിച്ചിട്ടുണ്ട്. നടന് മറ്റ് താരങ്ങളുമായുണ്ടായ പ്രശ്നങ്ങൾ സെറ്റിലെ വഴക്കുകൾ തുടങ്ങിയവയൊക്കെ എപ്പോഴും ചർച്ച ആയിരുന്നു. ഇപ്പോഴിതാ മുരളിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ മുകേഷ്.
മുരളി തന്നോട് വളരെ സ്നേഹം ഉള്ളയാളായിരുന്നെന്നും കൊല്ലംകാരനെന്നതും നാടക പാരമ്പര്യവുമാണ് ഇതിന് കാരണമെന്നും മുകേഷ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കൽ മുരളി സെറ്റിൽ നിന്ന് ഇറങ്ങിപ്പോയ സംഭവവും മുകേഷ് ഓർത്തു.
'മൊബൈൽ ഫോൺ ഇറങ്ങിയ കാലഘട്ടം. സിനിമയിലുളള നടൻമാരും നടിമാരും മൊബൈൽ ഫോണുകൾ വാങ്ങിത്തുടങ്ങി. നല്ല കാശ് വേണം. സൂപ്പർ താരവും മൊഗാ താരവും എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് ഒരു മൊബൈൽ ഫോൺ വാങ്ങും. മദ്രാസിൽ ഒരു സിനിമയുടെ വലിയ കോംബിനേഷൻ സീൻ നടക്കുകയാണ്'
'പ്രധാന ഡയലോഗ് പറയേണ്ടത് മുരളിചേട്ടനാണ്. ആശുപത്രി സീൻ ആണ്. പ്രോംപ്റ്റിംഗ് ഇല്ല. മുരളിചേട്ടൻ ഡയലോഗ് ഹൃദ്യസ്ഥമാക്കി വന്നു. ആക്ഷൻ പറഞ്ഞ് മുരളിചേട്ടൻ ഡയലോഗ് തുടങ്ങാനിരിക്കുമ്പോൾ ഒരു ബെല്ലടിക്കും. അന്ന് ഫോൺ വരുന്നത് ക്രെഡിറ്റ് ആണ്. വലിയ ആളുകളാണെന്ന് കരുതും'
'എക്സ്ക്യൂസ് മീ വൺ സെക്കന്റ് എന്ന് പറഞ്ഞ് ആ നടൻ പുറത്ത് പോയി. ഫോണിൽ സംസാരിച്ച് തിരിച്ചു വരുന്നു. ഒരു ഏഴോ എട്ടോ ഫോൺ ഇങ്ങനെ വന്നു. എല്ലാവരും ഫോൺ വെച്ച് കളിക്കുകയാണ്. കഥാപാത്രത്തിലേക്ക് ഇറങ്ങി ചെല്ലുന്ന മുരളി ചേട്ടന് എന്ത് ചെയ്യണം എന്നറിഞ്ഞ് കൂടാ. അവസാന മുന്നറിയിപ്പ് കൊടുത്ത ശേഷം മുരളി ചേട്ടൻ വീണ്ടും അഭിനയിച്ച് തുടങ്ങി'
ഡയലോഗ് ഇങ്ങനെ പറഞ്ഞ് വന്നപ്പോഴേക്ക് പ്രധാനപ്പെട്ട മറ്റൊരാളുടെ ഫോൺ അടിക്കുന്നു. വൺ മിനുട്ട് അത്യാവശ്യമാണെന്ന് പറഞ്ഞ് അദ്ദേഹം പുറത്ത് പോയി. മുരളിചേട്ടൻ പൊട്ടിത്തെറിച്ച് മേക്ക് അപ്പെല്ലാം തുടച്ച് കാറിൽ കയറി പോയി. മൊബൈൽ ഫോൺ ഇല്ലാത്ത സമയത്ത് എന്നെ വിളിച്ചാൽ മതിയെന്ന് പറഞ്ഞു.
'സംവിധായകൻ എല്ലാവരുടെയും കാല് പിടിച്ചു. ചിലർ സമ്മതിക്കില്ലെന്ന് പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് ശേഷം സീൻ എടുത്തു. അദ്ദേഹം സെറ്റിൽ വരുമ്പോൾ നിശബ്ദത ഉണ്ടാവും. മോഹൻലാൽ സെറ്റിൽ പൊട്ടിച്ചിരിച്ച് തമാശ പറഞ്ഞ് ഷോട്ട് റെഡി എന്ന് പറയുമ്പോൾ വേറെ ആളാവുന്ന നടനാണ്. പക്ഷെ അതിന്റെ നേർവിപരീതമാണ് മുരളിചേട്ടൻ,' മുകേഷ് പറഞ്ഞു.
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?
-
സുഹൃത്തുക്കൾ പോയി, അപ്സര ഒറ്റപ്പെട്ട അവസ്ഥയിൽ; തിരിച്ച് വന്ന ശേഷം രസ്മിനും ആളാകെ മാറി; പ്രേക്ഷകർ