Don't Miss!
- News 'എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം'; അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് യുഎൻ
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഞാൻ നോക്കിയതുപോലെ പൊന്നുപോലെ ആ പ്രായമുള്ള ആളെ നോക്കണേ, പൃഥ്വിരാജിനോട് ആവശ്യവുമായി നന്ദു
വിമർശകരെ പോലും ആരാധകരാക്കി മാറ്റിയ താരമാണ് പൃഥ്വിരാജ്. ഇന്ന് മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമായ പൃഥ്വിരാജിന്റെ ജന്മദിനമാണ്. താരത്തിന് ആശംസയുമായി സിനിമ ലോകവും ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട് പൃഥ്വിയുടെ പിറന്നാൾ സോഷ്യൽ മീഡിയയിലൂടെ ആഘോഷമാക്കുകയാണ് ആരാധകർ. താരത്തിന് ആശംസ പ്രവാഹമാണ്. ഇപ്പോഴി പൃഥ്വിരാജിന് ആശംസയുമായി നടൻ നന്ദു. കേരളകൗമുദി ടിവിയിലൂടെയാണ് പൃഥ്വിക്ക് ആശംസയുമായി നന്ദു എത്തിയത്.
വലിയ വലിയ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നാണ് പൃഥ്വിരാജിന് പിറന്നാൾ ആശംസ നേർന്നത്. ലൂസിഫറിൽ വേഷമില്ലാതിരുന്നിട്ടും ചിത്രത്തിൽ എത്തിപ്പെട്ടതിനെ കുറിച്ചും നന്ദു വീഡിയോയിൽ പറയുന്നു. കൂടാതെ ഒരു രസകരമായ ആവശ്യവും വീഡിയോയിലൂടെ താരം പറയുന്നുണ്ട്.
ലൂസിഫറിൽ വേഷമില്ലാതിരുന്നിട്ടും ചിത്രത്തിൽ എത്തിയതിനെ കുറിച്ച് നന്ദു വെളിപ്പെടുത്തി. 'ലൂസിഫറിൽ വേഷമില്ലേ എന്ന് ഞാൻ രാജുവിനോട് ചോദിച്ചപ്പോൾ, ചേട്ടാ ഇതിനകത്ത് ചേട്ടന് പറ്റിയ ഒന്നുമില്ല. ഏകദേശം എല്ലാം ആയിക്കഴിഞ്ഞു എന്നായിരുന്നു. അപ്പോൾ ഞാൻ രാജുവിനോട് പറഞ്ഞത്; ഒരു സീൻ ആണെങ്കിലും വേണം. രാജു ആദ്യമായി സിനിമ ഡയറക്‌ട് ചെയ്യുമ്പോൾ അതിൽ അഭിനയിക്കുക എന്നത് എന്റെ പ്രിവിലേജ് ആണെന്നായിരുന്നു. എങ്കിൽ നോക്കാം എന്ന പൃഥ്വിരാജിന്റെ മറുപടിയിൽ നിന്നാണ് ഞാൻ ലൂസിഫറിലേക്ക് എത്തിപ്പെട്ടത്.
താൻ പൊന്നു പോലെ നോക്കിയാൾ ഇപ്പോൾ പൃഥ്വിയുടെ കയ്യിലാണെന്നും നന്ദു വീഡിയോയിൽ പറയുന്നു. താൻ പൊന്നുപോലെ നോക്കിയ ഒരാളിപ്പോൾ രാജുവിന്റെ കൈയിലാണെന്നും, താൻ നോക്കിയതുപോലെ തന്നെ അതിനെ നോക്കണമെന്നും നന്ദു ആവശ്യപ്പെടുന്നുണ്ട്. നന്ദുവിന്റെ വാക്ക് ഇങ്ങനെ.നമ്മളെ രണ്ടുപേരെക്കാളും പ്രായമുള്ള ഒരാൾ നമുക്കിടയിൽ ഒരു ബന്ധം സ്ഥാപിച്ചിട്ടുണ്ട്. പഴയ ലാൻഡ് മാസ്‌റ്റർ വണ്ടി, ലൂസിഫറിന്റെ വണ്ടി. ആ വണ്ടി ഇപ്പോഴും സുഖമായിരിക്കുന്നുവെന്ന് വിചാരിക്കുന്നു. പൊന്നുപോലെ നോക്കികൊള്ളണം, ഞാൻ പൊന്നുപോലെ നോക്കിയതാണ്.
ലൂസിഫറിൽ ലാലേട്ടനോടൊപ്പം പ്രേക്ഷകരുടെ കണ്ണിൽ ഉടക്കിയത് ആ കറുത്ത അംബാസിഡർ കാറാണ്.ചെകുത്താന്റെ നമ്പര്‍ എന്നു വിശേഷിപ്പിക്കുന്ന 666 നമ്പറിലെത്തുന്ന ആ അംബാസിഡർ കാർ നട നന്ദുവിന്റേതാണ്. ലൂസിഫറിൽ മോഹൻലാലിനോടൊപ്പം തന്നെ ആ കാറും പ്രേക്ഷകരുടെ മുന്നിൽ എത്തിയിരുന്നു. ചിത്രത്തിൽ അംബാസിഡർ കാറിന് അത്രത്തോളം പ്രാധാന്യമുണ്ടായിരുന്നു. വെളുത്ത ഷർട്ടിൽ മീശപിരിച്ച് കലിപ്പ് ലുക്കിൽ രാറിൽ നിന്നിറങ്ങുന്ന ലാലേട്ടനെ പ്രേക്ഷകർ അത്ര വേഗം മറക്കില്ല.
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!