'മതം മാറണമെന്ന് പപ്പ നിർബന്ധിച്ചു'; ഷോണിന്റെ വീട്ടുകാർ ആവശ്യപ്പെടാഞ്ഞിട്ടും ജഗതി ഉറച്ച് നിന്നതിന് കാരണം
ആരോഗ്യ പ്രശ്നങ്ങളാൽ ഏറെക്കാലമായി സിനിമാ രംഗത്ത് നിന്നും മാറി നിൽക്കുകയാണ് നടൻ ജഗതി ശ്രീകുമാർ. ജഗതിയുടെ അഭാവം ഇന്നും സിനിമാ രംഗത്ത് രംഗത്ത് പ്രകടമാണെന്ന് പ്രേക്ഷകർ പറയുന്നു. വർഷങ്ങൾക്കിപ്പുറം ജഗതിക്ക് പകരം ഈ സ്ഥാനത്ത് മറ്റൊരു നടനെ കാണാൻ പ്രേക്ഷകർക്കായിട്ടില്ല. വാഹനാപകടത്തിലുണ്ടായ ആരോഗ്യ പ്രശ്നങ്ങളാൽ കുടുംബത്തിന്റെ ശുശ്രൂഷയിലാണ് ജഗതി ഇന്ന് കഴിയുന്നത്. ജഗതിയെക്കുറിച്ചുള്ള വിശേഷങ്ങൾ മകൾ പാർവതി ഇടയ്ക്ക് പങ്കുവെക്കാറുണ്ട്.
താരപുത്രിയായതിനാൽ പാർവതിയുടെ ജീവിതം നേരത്തെ വാർത്തയായിട്ടുണ്ട്. രാഷ്ട്രീയ പ്രവർകനായ ഷോൺ ജോർജിനെയാണ് പാർവതി വിവാഹം ചെയ്തത്. കോളേജ് കാലത്ത് പ്രണയത്തിലായ ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. ഹിന്ദു മതസ്ഥയായിരുന്നു പാർവതി ക്രിസ്ത്യൻ മതത്തിലേക്ക് മാറുകയും ചെയ്തു. മുമ്പൊരിക്കൽ ഇതേക്കുറിച്ച് പാർവതിയും ഷോണും പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പ്രണയം തന്റെ വീട്ടിലറിഞ്ഞപ്പോഴുള്ള പ്രതികരണത്തെക്കുറിച്ച് പാർവതി അന്ന് സംസാരിച്ചു.

വീട്ടിലറിഞ്ഞപ്പോൾ അമ്മ ചോദിച്ചത് നിനക്ക് ക്രിസ്ത്യാനിയേ കിട്ടിയുള്ളൂ എന്നാണ്. പപ്പയ്ക്ക് ഒന്നിനും നിർബന്ധിക്കുന്ന സ്വഭാവം ഇല്ല. ഇഷ്ടം എന്താണോ അത് ചെയ്യാം. ഇന്ന മതം എന്നൊന്നുമില്ല. നോക്കട്ടെ എന്നാണ് പപ്പ പറഞ്ഞത്. പിന്നീട് വീട്ടിൽ ചെന്ന് കണ്ടു. വേറൊന്നും നോക്കിയില്ല, നല്ല അച്ഛൻ, നല്ല അമ്മ, നല്ല മോൻ എന്നാണ് പപ്പ പപ്പ പറഞ്ഞത്. മകൾ സന്തോഷമായിരിക്കും എന്ന് തോന്നി. മതം മാറണമെന്ന് പപ്പ തന്നെ നിർബന്ധിച്ചതാണ്.
കാരണം നമ്മൾ കല്യാണം കഴിച്ച് ഒരു കുടുംബത്തിലേക്കാണ് പോകുന്നത്. ഞാൻ ആണായിരുന്നെങ്കിൽ കല്യാണം കഴിച്ച് ഇങ്ങോട്ട് കൊണ്ട് വരും. പക്ഷെ ഒരു കുടുംബത്തിലേക്ക് പോകുമ്പോൾ എല്ലാവരുടെയും ഇഷ്ടം നോക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്നും പാർവതി വ്യക്തമാക്കി. ഇതേക്കുറിച്ച് ഷാേണും സംസാരിച്ചു. മതം വേണ്ടെന്ന് പറഞ്ഞ് രണ്ട് വീട്ടുകാരിൽ നിന്നും അകന്ന് കഴിയുന്നവരുണ്ട്. അവരുടെ അടുത്ത തലമുറയെ അത് ബാധിക്കുമെന്നും ഷാജോൺ അഭിപ്രായപ്പെട്ടു.

മുതിർന്നവരിൽ നിന്ന് കുട്ടികൾ പഠിക്കുന്ന ഒരുപാട് കാര്യമുണ്ട്. വീട്ടിലെ മുതിർന്നവരോട് അടുപ്പമില്ലെങ്കിൽ കുട്ടികൾ ആരെയും സ്നേഹിക്കില്ലെന്നും ഷോൺ പറഞ്ഞു. നേരത്തെ പാർവതിയുടെ മതം മാറ്റത്തെക്കുറിച്ച് ഭർതൃ പിതാവ് പിസി ജോർജും സംസാരിച്ചിട്ടുണ്ട്. പാർവതി ക്രിസ്ത്യൻ മതത്തിലേക്ക് മാറിയത് പലരും രാഷ്ട്രീയ ആയുധമാക്കിയപ്പോഴാണ് പിസി ജോർജ് മറുപടി നൽകിയത്. ജഗതി ശ്രീകുമാറാണ് മകൾ മതം മാറണമെന്ന് നിർബന്ധം പിടിച്ചതെന്ന് പിസി ജോർജ് വ്യക്തമാക്കി.
പാർവതി ഇപ്പോഴും അമ്പലത്തിലൊക്കെ പോകാറുണ്ട്. താനത് നിരോധിക്കില്ല. പാർവതിയെ മാമോദീസ മുക്കണം എന്ന് പറഞ്ഞത് അച്ഛൻ ജഗതിയാണ്. നിങ്ങളുടെ മകൻ മരിക്കുമ്പോൾ അരുവിത്തറ പള്ളിയിൽ കൊണ്ട് പോയി അടക്കും. മക്കളെയും അടക്കും. പക്ഷെ മകളെ അടക്കുക തെമ്മാടിക്കുഴിയിൽ ആയിരിക്കും. അതിന് സൗകര്യമില്ലെന്ന് ജഗതി തന്നോട് പറഞ്ഞെന്നും പിസി ജോർജ് വ്യക്തമാക്കി.


Click it and Unblock the Notifications











