Don't Miss!
- News തൃശൂർ പൂരം നിർത്തിവെച്ചു, ചരിത്രത്തില്‍ ആദ്യം: ഒടുവില്‍ വഴങ്ങി, വെടിക്കെട്ട് പകല്‍ വെളിച്ചത്തില്‍
- Sports T20 World Cup 2024: റിഷഭല്ല, ടീമില്‍ വേണ്ടത് സഞ്ജു തന്നെ! കാരണം പറഞ്ഞ് മഞ്ജരേക്കര്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
മമ്മൂട്ടിക്കല്ലാതെ ആ കഥാപാത്രം മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല,തുറന്നുപറഞ്ഞ് രവീന്ദ്രന് മാസ്റ്റര്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്നാണ് അമരം. ഭരതന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയില്‍ അച്ചൂട്ടി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് നടന് കാഴ്ചവെച്ചത്. മമ്മൂട്ടിക്കൊപ്പം മുരളി, അശോകന്, കെപിഎസി ലളിത, മാതു തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രമായിരുന്നു അമരം. 1991ലായിരുന്നു അമരം തിയ്യേറ്ററുകളിലേക്ക് എത്തിയത്. നൂറിലധികം ദിവസങ്ങള്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച മമ്മൂട്ടി ചിത്രം കൂടിയായിരുന്നു ഇത്.
ലോഹിതദാസിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന് രവീന്ദ്രനാണ് സംഗീതം നല്‍കിയത്. അമരത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് രവീന്ദ്രന് മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരുന്നു. മമ്മൂട്ടി അല്ലാതെ മറ്റാര്‍ക്കും അമരത്തിലെ ആ കഥാപാത്രം ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം പറയുന്നു.
നൂറ് പ്രാവശ്യം എങ്കിലും ഞാന്‍ ആ പടം കണ്ടുകാണും. ഓരോ പ്രാവശ്യം കാണുമ്പോഴും ഒരു പുതിയ സിനിമ കാണുന്നു എന്നാണ് എനിക്ക് തോന്നാറുളളത്. അതില്‍ ഇപ്പോള്‍ ഞാന്‍ സംഗീതം ചെയ്തത് കൊണ്ട് പറയുകയല്ല. അമരത്തില്‍ മമ്മൂട്ടി ചെയ്ത ആ കഥാപാത്രം, അതുപോലെ മുരളി, എന്തൊരു കോമ്പിനേഷന്‍ ആണ്.
അത് കാണുമ്പോള്‍ മമ്മൂട്ടി, മുരളി, മോഹന്‍ലാല്‍, തിലകന്, നെടുമുടി വേണു എന്നൊക്കെ പറയുന്നത് എത്രയോ ഹിമാലയങ്ങളാണെന്ന് എനിക്ക് തോന്നിപ്പോകാറുണ്ട്. ഒരു കടലിലേക്ക് ഒരു തോണി പോകുമ്പോള്‍ അത് എങ്ങനെയായിരിക്കും അലകളിലൂടെ ഇങ്ങനെ ഒഴുകി ഒഴുകി. അലകളെ തഴുകി പോവുന്ന ഒരു തോണിയാണ് എന്റെ മനസിനകത്ത്.
ആ ഒരു അവസ്ഥയാണ് മമ്മൂട്ടിയുടെ ആ ക്യാരക്ടറിലുളളത്. അവിടെയും ഇവിടെയും അല്ലാതെ എന്ത് ചെയ്യണം, എന്തെന്നറിയാന്‍ പറ്റാത്ത അവസ്ഥ. അപ്പോ അങ്ങനെയുളള കാര്യങ്ങള്‍ മമ്മൂട്ടിയെ കൊണ്ടല്ലാതെ മറ്റൊരാളെ കൊണ്ടും ചെയ്യാന്‍ കഴിയില്ല,. ലാല്‍ ചെയ്യുമ്പോള്‍ വേറെയായിരിക്കും. അപ്പോ അമരം കണ്ട് കഴിഞ്ഞപ്പോള്‍ ഇത് ചെയ്യാന്‍ മമ്മൂട്ടിക്കല്ലാതെ വേറാര്‍ക്കും കഴിയില്ലെന്ന് തോന്നിപ്പോയി.
രവീന്ദ്രന് മാസ്റ്റര്‍ പറഞ്ഞു. അമരത്തിന് വേണ്ടി നാല് പാട്ടുകളാണ് രവീന്ദ്രന് മാസ്റ്റര്‍ ഒരുക്കിയത്. ഇതില്‍ കെജെ യേശുദാസ് പാടിയ വികാര നൗകയുമായി എന്ന പാട്ടാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ലതിക, കെഎസ് ചിത്ര തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പാട്ടുകള്‍ യേശുദാസിനൊപ്പം പാടിയത്. മമ്മൂട്ടി-ഭരതന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മികച്ച ചിത്രമാണ് അമരം.
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍