Don't Miss!
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Automobiles കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- Lifestyle ഗ്ലൂട്ടാതിയോണ്‍ ഇഞ്ചക്ഷന് എടുത്താല്‍ ചര്‍മ്മം തിളങ്ങും, കലകള്‍ മാറും, പ്രായമാകലിനെ ചെറുക്കും; വാസ്തവമെന്താണ്
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
വീണ്ടും ഒരു മോഷണവിവാദം
വീണ്ടും ഒരു മോഷണവിവാദം
മലയാള സിനിമയെ ചുറ്റിപ്പറ്റി വീണ്ടും ഒരു മോഷണവിവാദം. ചത്തത് കീചകനെങ്കില്‍.....? അതെ, വിനയന് തന്നെ ഈ മോഷണ കേസിലെയും പ്രതി.
തിയേറ്ററുകളില്‍ കരച്ചില്മാരി പെയ്യിച്ചുകൊണ്ടിരിക്കുന്ന മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവുമാണ് ഇത്തവണ വിനയനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. തൊണ്ടി തന്റേതാണെന്ന് അവകാശപ്പെടുന്നത് ചേരന് എന്ന തമിഴ് സംവിധായകനാണ്. തന്റെ പൊര്ക്കാലത്തെയാണ് മീരയുടെ ദു:ഖമാക്കി മാറ്റി കേരളത്തിലെ തിയേറ്ററുകളില്‍ വിറ്റഴിക്കുന്നതെന്നാണ് ചേരന്റെ ആരോപണം.
പൊര്ക്കാല കഥയുമായി സമാനമാണെത്ര വിനയന്റെ കഥയും. ചേരന്റെ പടത്തില്‍ പോളിയോ ബാധിച്ച് കാല് തളര്‍ന്നുപോയ പെണ്‍കുട്ടിയാണ് പ്രധാന കഥാപാത്രമെങ്കില്‍ വിനയന്റെ ചിത്രത്തിലെ മീരയുടെ കാല് ജനിക്കുമ്പോഴേ തളര്‍ന്നുപോയതാണ്. ജനിക്കുമ്പോഴേയുള്ള വൈകല്യമാണ് മീരയുടേതെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കാട്ടി കേസില്‍ നിന്നൂരാനാണാവണം ഇനി വിനയന്റെ ശ്രമം.
പക്ഷേ ഇത്തവണ വിനയന് അങ്ങനെ എളുപ്പത്തില്‍ ഊരിപ്പോരാനാവുമെന്ന് തോന്നുന്നില്ല. മോഷണം ഈയിടെയായി സിനിമയില്‍ കൊലക്കുറ്റത്തിന് തുല്യമായാണ് കണക്കാക്കപ്പെടുന്നത്. ചിലപ്പോള്‍ അതിന്റെ പേരില്‍ സംവിധായകന് തൂക്കിക്കൊല എന്ന പരമാവധിശിക്ഷയും നല്കിപ്പോരുന്നുണ്ട്. മലയാളത്തിലെ ഇമ്മിണി ബല്യ സംവിധായകനെ നിര്‍മാതാക്കള്‍ വധിച്ചുകളഞ്ഞത് മോഷണക്കുറ്റത്തിന്റെ പേരിലാണല്ലോ. റൈറ്റ് വാങ്ങാതെ മലയാള സിനിമ മോഷ്ടിച്ച് തമിഴിലിറക്കിയ ഈ സംവിധായകന്റെ പടങ്ങളേ ഇനിയാരും മലയാളത്തില്‍ നിര്‍മിക്കരുത് എന്നാണ് നിര്‍മാതാക്കളുടെ ആജ്ഞ. കക്ഷി ഇപ്പോള്‍ ഹിന്ദി പടമൊക്കെ പിടിച്ച് ഒരു വിധം കഞ്ഞി കുടിക്കാന്‍ വകയുണ്ടാക്കുന്നു.
അതുപോലെയാവും വിനയന്റെയും ഗതി. ഇടയ്ക്ക് തമിഴിലൊക്കെ പോയി സിനിമ പിടിക്കുന്നയാളാണല്ലോ വിനയന്. തമിഴിലൊരു പടം കൂടി പിടിച്ചുകളയാം എന്ന് വിനയന് മോഹിക്കേണ്ടിവരില്ല. ഹോളിവുഡിലൊക്കെ പോയി സിനിമ പിടിച്ച് കഴിഞ്ഞുകൂടേണ്ടിവരും.
പക്ഷേ ഹോളിവുഡില്‍ പോയാലും ഈ ജന്മവാസന ഉപേക്ഷിക്കില്ലെന്ന് വന്നാല്‍ സ്ഥിതി അല്പം ഗുരുതരമാവും. അവിടെ ശിക്ഷാവിധികള്‍ ഇത്തിരി കൂടി ക്രൂരമാണെന്നാണ് കേട്ടത്. അതുകൊണ്ട് ചില്ലറ മോഷണങ്ങളുമായി ഇവിടെയൊക്കെ കഴിഞ്ഞുകൂടുന്നതല്ലേ വിനയാ ബുദ്ധി...
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍