Don't Miss!
- News ആരും മറക്കല്ലേ, ഏപ്രില്‍ 26ന് വോട്ട് ചെയ്യണം; വോട്ടഭ്യര്‍ത്ഥിച്ച് കളക്ടര്‍ കൊച്ചി മെട്രോയില്‍
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ചട്ടനെ പൊട്ടന് ചതിച്ചു, പൊട്ടനെ രാജീവ് കുമാറും
ചട്ടനെ പൊട്ടന് ചതിച്ചു, പൊട്ടനെ രാജീവ് കുമാറും
തലയില്‍ കൈവച്ചൊന്ന് കരയാന്‍ പോലുമാവാതെ അന്തം വിട്ടിരിക്കുകയാണ് സംവിധായകന് ശരത്. അതെ 2001 ലെ ഏറ്റവും നല്ല ചിത്രത്തിനുളള പുരസ്ക്കാരം കിട്ടിയ സായാഹ്നത്തിന്റെ സംവിധായകന് ശരത് തന്നെ. കാര്യമെന്തെന്നല്ലേ. ഏറെ കൊട്ടിഘോഷിച്ച് കക്ഷി പ്രഖ്യാപിച്ച പുതിയ ചിത്രത്തിന്റെ കഥ അപ്പാടെ അടിച്ചുമാറ്റപ്പെട്ടു.
അടിച്ചു മാറ്റിയത് മറ്റാരുമല്ല. ഈ വര്‍ഷത്തെ നല്ല ചിത്രം സംവിധാനം ചെയ്ത രാജീവ് കുമാറാണ്. ലോക സുന്ദരിപ്പട്ടവുമായി ബന്ധപ്പെട്ട ഒരു ബ്രഹ്മാണ്ഡ പടമായിരുന്നു ശരതിന്റെ മനസില്‍. നായികയായി യുക്താമുഖിയെയും തീരുമാനിച്ച് ഷൂട്ടിംഗ് തുടങ്ങാന്‍ നല്ല നേരം നോക്കിയിരിക്കുകയായിരുന്നു പുളളി. അപ്പോഴാണ് രാജീവ് കുമാറിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കൊല്ലത്ത് തുടങ്ങിയത്. ഏതാണ്ട് അതേ കഥ. നായിക ഗീതു മോഹന്‍ദാസ്.
പക്ഷേ, ശരത് തലയില്‍ കൈവച്ചു പോയത് അതു കൊണ്ടല്ല. പണ്ട് താന്‍ മറ്റൊരാളോട് ചെയ്ത ചെയ്ത് ഇടിത്തീ പോലെ തന്റെ തലയില്‍ കൊണ്ടിട്ട വിധിയുടെ കളി കണ്ടാണ് കക്ഷി അമ്പരന്നു പോയത്. അതേത് കഥ എന്നല്ലേ, പറയാം.
അറിയപ്പെടുന്ന നാടകകൃത്തും നിരൂപകനും സ്കൂള്‍ മാഷുമായ എന്‍. ശശിധരന്, ഇഎംഎസിന്റെ മരണവും ആണവ പരീക്ഷണവുമായി ബന്ധപ്പെടുത്തി ഒരു കഥയുടെ രൂപരേഖ തയ്യാറാക്കുന്നു. കാനില്‍ പോയ സംവിധായകന് ഷാജി. എന്‍. കരുണിനെക്കൊണ്ട് സംവിധാനം ചെയ്യിക്കുകയാണ് കക്ഷിയുടെ ഉദ്ദേശം. കഥ വായിക്കാന്‍ സുഹൃത്തായ മുല്ലനേഴിയെ ഏല്‍പ്പിക്കുന്നു.
മുല്ലനേഴി കഥ ഷാജിയെ ഏല്‍പ്പിച്ചു. ഷാജിയ്ക്ക് കഥ പെരുത്തിഷ്ടപ്പെട്ടു. ഷാജി സ്ഥിരം കുറ്റികളായ എസ്. ജയചന്ദ്രന് നായര്‍ ടീമിനോട് സംഭവം പറയുന്നു. കേട്ടപാടെ കുറ്റികള്‍ ഇങ്ങനെ ഗീത ചൊല്ലി, സംഭവാമി യുഗേ, യുഗേ. ഒരു പുതുമുഖത്തിന്റെ സ്ക്രിപ്റ്റില്‍ ഷാജി സംവിധായകനാവുകയോ, ശംഭോ മഹാദേവ. അവനോട് പോ മോനേ ദിനേശാ കാച്ച്. കഥ ഒപ്പിക്ക്, യഥായഥാഹി ധര്‍മ്മസ്യ
അങ്ങനെ ശശിധരന് മാഷിന്റെ കൈയില്‍ നിന്നും കഥ കൈക്കലാക്കാന്‍ ശ്രമം നടക്കുന്നു. പൂര്‍ണമായ തിരക്കഥ തന്റെ കൈയില്‍ തരാന്‍ ഷാജി മാഷോട് അഭ്യര്‍ത്ഥിച്ചു. മാഷിന് ഗീത വേഗം തിരിഞ്ഞു. വണ്‍ലൈന്‍ മാത്രം നല്കി മാഷ് മുങ്ങി.
രണ്ടാമങ്കത്തില്‍ സൂത്രധാരന്‍ ഇങ്ങനെ അറിയിച്ചു. ഷാജി എന്‍. കരുണിന്റെ ശിഷ്യനും പിആര്‍ഡി ഉദ്യോഗസ്ഥനും സര്‍വോപരി പത്രപ്രവര്‍ത്തകനുമായ ശരത് സിനിമയെടുക്കുന്നു. ഇഎംഎസിന്റെ മരണവും ആണവപരീക്ഷണവും തമ്മില്‍ ബന്ധപ്പെടുത്തിയ ഉഗ്രന്‍ ത്രെഡു മേലെയാണ് സംവിധാനം. ആനന്ദിപ്പിന്, ആഘോഷിപ്പിന്.
അങ്ങനെയാണ് സായാഹ്നം പിറന്നത്. പേരു പോലും ശശിധരന് മാഷിട്ടത്. വാശികയറിയ മാഷ് തന്റെ കഥ അഴിച്ചു പണിഞ്ഞു. ഇഎംഎസ് തന്നെ വിഷയം. സംവിധാനം പ്രിയനന്ദനനെ ഏല്‍പ്പിച്ചു. ചിത്രം പിറന്നു. അതാണ് നെയ്ത്തുകാരന്.
നെയ്ത്തുകാരനും സായാഹ്നവും ഒരുമിച്ച് 2001 ഒക്ടോബറിലെ ഫിലിം ഫെസ്റിവലില്‍ ഇന്ത്യന്‍ പനോരമയിലേയ്ക്ക് മത്സരിക്കുന്നു. നെയ്ത്തുകാരന് തഴയപ്പെടുന്നു. ഷാജിയാണ് അക്കാദമി ചെയര്‍മാനെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
ശരത് തലയില്‍ കൈവച്ചു പോയില്ലെങ്കിലല്ലേ അത്ഭുതമുളളൂ. ഇതൊക്കെ കണ്ടു കൊണ്ടൊരുത്തന്‍ മോളിലിരുന്ന് കപ്പലണ്ടി തിന്നുന്നുണ്ടെന്ന് ഇനിയെങ്കിലും മനസിലാക്കുമോ ആവോ. ചട്ടനെ പൊട്ടന് ചതിച്ചാല്‍ പൊട്ടനെ രാജീവ് കുമാര്‍ ചതിക്കും എന്ന് ഗുണപാഠം.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍