Don't Miss!
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
വിനയന് സ്ക്രിപ്റ്റ് വിറ്റപ്പോള്‍...
വിനയന് സ്ക്രിപ്റ്റ് വിറ്റപ്പോള്‍...
അടുത്തിടെ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ചുകൊണ്ട് മലയാള സിനിമയിലെ മുന്‍നിര സംവിധായകരിലേക്കുയര്ന്നയാളാണ് വിനയന്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന് ഒരു അവാര്‍ഡ് കിട്ടാന്‍വരെ സാധ്യതയുണ്ടായിരുന്നുവെന്ന് വിലയിരുത്തപ്പെടുകയും ചെയ്തു.
ഇന്ത്യ-പാക് ബന്ധം പ്രമേയമാക്കിയ വാര് ആന്റ് ലൗ ആണ് വിനയന്റെ പുതിയ ചിത്രം. തന്റെ കരിയറിലുണ്ടായ കുതിച്ചുചാട്ടം ഈ യുവസംവിധായകന് മെഗാസ്റാര് മമ്മൂട്ടിയെ വെച്ച് ഒരു സിനിമ വരെ സംവിധാനം ചെയ്യാന്‍ അവസരമുണ്ടാക്കുകയും ചെയ്തു - ദാദാസാഹിബ്.
പക്ഷെ ഈ കഥ നടക്കുന്നത് സിനിമയിലല്ല... മറിച്ച് സിനിമയോളം തന്നെ പ്രാധാന്യം കിട്ടിക്കൊണ്ടിരിക്കുന്ന ടിവി സീരിയല്‍ രംഗത്താണ്.
മേല്‍പ്പറഞ്ഞ പുതിയ രണ്ടു ചിത്രങ്ങളുടെ പണിപ്പുരയിലിരിക്കുമ്പോള്‍ വിനയന് 300 എപ്പിസോഡുള്ള ഒരു മെഗാ സീരിയല്‍ സംവിധാനം ചെയ്യാന്‍ തിരുവനന്തപുരം ദൂരദര്‍ശന്റെ അനുമതി കിട്ടി. വിനയന്റെ തിരക്ക് നമുക്ക് മനസ്സിലാക്കാവുന്നതല്ലേ... രണ്ടു മെഗാ ചിത്രങ്ങളുടെ പണിപ്പുരയിലിരിക്കുമ്പോള്‍ മെഗാസീരിയലിനു സമയം കരുതിവെക്കാന്‍ അത്ര എളുപ്പമാണോ...?
വിനയന് ഒരു കാര്യം ചെയ്തു. സീരിയലിനായി തയ്യാറാക്കിയ സ്ക്രിപ്റ്റ് സ്റുഡിയോ ഉടമസ്ഥന് കൂടിയായ ഒരു ടിവി സീരിയല്‍ നിര്‍മ്മാതാവിന് അങ്ങ് വിറ്റു..! അതും ലക്ഷങ്ങള്‍ക്ക്. പണം മുടക്കിയതല്ലേ... നമ്മുടെ നിര്‍മ്മാതാവ് പെട്ടെന്നു തന്നെ സീരിയല്‍ നിര്‍മ്മാണപ്രവര്‍ത്തനവുമായി രംഗത്തിറങ്ങി. മറ്റൊരു സംവിധായകനെ വെച്ച് സീരിയലിന്റെ 13 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
അപ്പോഴല്ലേ കഥയാകെ മാറുന്നത്. അതാ വരുന്നു രണ്ടു നിര്‍മ്മാതാക്കള്‍... ചില്ലറക്കാരൊന്നുമല്ല... സീരിയലിന് തങ്ങള്‍ക്കു കൂടി അവകാശമുണ്ടെന്നു പറഞ്ഞാണ് അവര്‍ പൊട്ടിപ്പുറപ്പെട്ടത്... നമ്മുടെ നിര്‍മ്മാതാവ് ആകെ വിയര്‍ത്തു. വാദിച്ചു നോക്കി... രക്ഷയില്ല... തങ്ങള്‍ക്ക് സീരിയലില്‍ അവകാശമുണ്ടെന്നത് തെളിയിക്കുന്ന രേഖകള്‍ അവര്‍ ഹാജരാക്കി.
എന്തായിരുന്നു ആ രേഖകള്‍..? നിസ്സാരം... സ്ക്രിപ്റ്റ് എഴുതാനായി വിനയന് അവരുടെ പക്കല്‍ നിന്നും പണം വാങ്ങിയതിന്റെ രേഖകള്‍...! നമ്മുടെ നിര്‍മ്മാതാവിന് ആകെ പരിഭ്രമമായി. ലക്ഷങ്ങള്‍ വെള്ളത്തിലാകുമോ...? നേരെ വിനയന്റെ അടുത്തേക്കു വെച്ചു പിടിച്ചു. പക്ഷെ, അനാവശ്യമായ കാര്യങ്ങളില്‍ തന്റെ പേര് വലിച്ചിഴക്കരുതെന്ന അപേക്ഷയോടെ വിനയന് നിര്‍മ്മാതാവിനെ നിര്‍ദ്ദയം കയ്യൊഴിഞ്ഞുവത്രെ.
പാവം നിര്‍മ്മാതാവ്. പണമിറക്കിയവനല്ലേ വേദന അറിയൂ. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ അദ്ദേഹം വീണ്ടും കുറച്ചു ലക്ഷങ്ങള്‍ കൂടി ഇറക്കേണ്ടി വന്നുവെന്നു പറഞ്ഞാല്‍ മതിയല്ലോ.
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
ഇങ്ങനൊക്കെ കാണിക്കുന്നത് ഭാവിയെ ബാധിക്കില്ലേ? ജാസ്മിനും ഗബ്രിയ്ക്കും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം