Don't Miss!
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- Lifestyle ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ കൂടുന്നോ? വെള്ളപ്പാണ്ട് അല്ല, പക്ഷേ ശ്രദ്ധിക്കണം
- Sports IPL 2024: ജയം തുടരാന്‍ ഡല്‍ഹി, കണക്കുവീട്ടാന്‍ ഗുജറാത്ത്; ടോസ് 7 മണിക്ക്
- News സത്യത്തില്‍ ആര് തമ്മിലാണ് മല്‍സരം; സംശയം തീരാതെ നേതാക്കള്‍, ശശി തരൂരിന്റെ മറുപടി വൈറല്‍
- Automobiles സ്റ്റെഡി ലൈക്ക് എ വടി! 3 വർഷം തുടർച്ചയായി മികച്ച നേട്ടം; ഇന്ത്യയിൽ മാഗ്നൈറ്റുമായി നാഴികക്കലുകൾ കീഴടക്കി നിസാൻ
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
കാര്‍ത്തിക തിരുന്നാളില്‍ ജനിച്ച ഭയങ്കരന്‍
മുപ്പതു വയസാവുമ്പോഴേക്കും കരാട്ടെയിലും കളരിയിലും നൃത്തത്തിലുമൊക്കെ വല്ലഭനായി തീര്‍ന്ന നായകന്മാരെ താന്‍ അവതരിപ്പിച്ചിട്ടില്ലെന്ന് അല്പമൊരു പരിഹാസത്തോടെ മുമ്പൊരിക്കല്‍ ജയറാമാണ് പറഞ്ഞത്. (അത്തരമൊരു വേഷം കിട്ടിയാല്‍ ജയറാം വേണ്ടെന്നു വയ്ക്കുമോയെന്നത് മറ്റൊരു കാര്യം) മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ കെട്ടിയാടിയ ചില നായകവേഷങ്ങളെയാണ് ജയറാം ഇങ്ങനെ പരിഹസിച്ചത്.
ആറാം തമ്പുരാനിലെ ജഗന്നാഥനെ പോലുള്ള ഇത്തരം കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ പലകുറി കണ്ടിട്ടുണ്ട്. സംഗീതത്തിലും സംഘട്ടനത്തിലും അഗ്രഗണ്യന്മാരായ നായകന്മാര് നമ്മുടെ പ്രേക്ഷകര്‍ക്ക് പരിചിതരാണ്. പക്ഷേ കാര്‍ത്തിക തിരുന്നാള്‍ കാര്ത്തികേയന് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രം ഇവരെയൊക്കെ കടത്തിവെട്ടും. നീട്ടിവളര്‍ത്തിയ മുടിയും കഴുത്തില്‍ വെള്ളിമാലയും കണ്ണടയുമൊക്കെയായി പ്രത്യക്ഷപ്പെടുന്ന കാര്ത്തികേയനോളം പോന്ന വമ്പന്മാര് ലോകസിനിമയില്‍ തന്നെ അപൂര്‍വമായിരിക്കും.
ക്ഷത്രിയനാണ് ഇദ്ദേഹം. (ആറാം തമ്പുരാന്, നരസിംഹം സ്റ്റൈലില്‍ കഥയുടെ പോക്ക് ഇപ്പോഴെ നമുക്ക് ഊഹിക്കാം.) അവിവാഹിതനാണ്. മുപ്പതു കടന്നിട്ടില്ല നമ്മുടെ നായകനെന്ന് ഇതില്‍ നിന്ന ഊഹിക്കാമല്ലോ.
ക്ഷത്രിയനാവുമ്പോള് കഥകളി ഭ്രാന്തുമുണ്ടാവും. അത് ജന്മസിദ്ധമായി കിട്ടിയ ഒരു കമ്പം. കാര്ത്തികേയന് എന്ന മഹാന് കെവയ്ക്കാത്ത മേഖലകളില്ലെന്ന് തന്നെ പറയണം. ഫ്ലൈയിംഗ് ക്ലബ്ബിലെ പരിശീലകനാണ്. പരിശീലന ജോലി മടുക്കുമ്പോള്‍ ഡോക്യുമെന്ററികള്‍ പിടിക്കാനിറങ്ങും. ഡോക്യുമെന്ററിയും ഫ്ലൈയിംഗും പോരാഞ്ഞ് മാജിക്ക് കാണിച്ചും ഇദ്ദേഹം ആളുകളെ വലച്ചു. പുരാവസ്തു ഗവേഷണകന്‍ കൂടിയാ ഇദ്ദേഹം അഗതികള്‍ക്ക് ആശ്വാസമായി എത്താറുണ്ട്. അതിന് അദ്ദേഹം കണ്ടെത്തിയിരിക്കുന്ന വഴി ഇതാണ്- മനശാന്തി കിട്ടാനായി എത്തുന്ന നിരാലംബര്‍ക്കായി കരിസ്മാറ്റിക് പ്രാര്‍ത്ഥനാ യോഗങ്ങളില്‍ അദ്ദേഹം ഗിറ്റാര്‍ വായിക്കും!
അടുത്ത പേജുകള്‍-
-
ബിഗ് ബോസ് വീട് മൂകം; വീക്കെന്റ് എപ്പിസോഡോടെ വഴക്കും സംസാരവുമില്ല; ഷോയിൽ നടക്കുന്നത്
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ