Don't Miss!
- Sports IPL 2024: സ്ട്രൈക്ക് റേറ്റ് 120, 20 ബോളില്‍ 24! മുംബൈ ജയിക്കില്ലെന്നു ഹാര്‍ദിക് ഉറപ്പിച്ചു? ഇതെന്ത് ബാറ്റിങ്
- News വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂരിനെ വീട്ടിലെത്തി വോട്ടു തേടി എംവി ജയരാജന്
- Lifestyle ഈ ബ്രേക്ക്ഫാസ്റ്റുകള്‍ ഒരു കാരണവശാലും വേണ്ട
- Automobiles ടിക്കറ്റില്ലാത്തവര്‍ റിസര്‍വ്ഡ് സീറ്റ് കൈയ്യേറിയോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്ന് റെയില്‍വേ
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
- Finance മൾട്ടിബാഗർ പെന്നി ഓഹരി, ഇന്ന് കൂടിയത് 1.30 രൂപ, കുതിപ്പ് വരും ദിവസങ്ങളിലും തുടരും, കൂടെക്കൂട്ടുന്നോ...
- Technology ആധാർ അപ്ഡേഷൻ: സർക്കാർ സമയം നീട്ടിനൽകി; സൗജന്യമായി എന്തൊക്കെ അപ്ഡേറ്റ് ചെയ്യാമെന്ന് ഇതാ
തട്ടിക്കൊണ്ടുപോയ നടിയുടെ പേരില്‍ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ വാട്സ് ആപ്പില്‍ വൈറലാകുന്നു!
കൊച്ചിയില്‍ തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെട്ട നടിയുടേത് എന്ന പേരില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പരക്കുന്നു. അതിവിദഗ്ധമായി എഡിറ്റ് ചെയ്ത ചിത്രങ്ങളാണ് വാട്സ് ആപ്പ് പോലുള്ള ഓണ്‍ലൈന്‍ ഫോറങ്ങളില്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം, കേസിലെ പ്രതിയായ പള്‍സര്‍ സുനി നടിയുടെ ഡ്രൈവറായിരിക്കേ നടിയുടെ വീട്ടില്‍ ഒളിക്യാമറ വെച്ചതായി ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ പ്രചരിക്കുന്നത്.
മുറിയില്‍ ഒളിക്യാമറ വെച്ചെന്ന്
ഡ്രൈവറായി ജോലി ചെയ്യുന്ന സമയത്ത് നടിയുടെ കിടപ്പുമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചു എന്നാണ് തമിഴിലെ പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമയം, ദിനതന്തി, സിനിഉലകം പോലുള്ള പത്രങ്ങളില്‍ ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതേ സുനി തന്നെയാണ് കൂട്ടാളികളുടെ കൂടെ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്.
വിശ്വസ്തനായിരുന്നു സുനി
നടിക്ക് പള്‍സര്‍ സുനിയെ അത്രയ്ക്കും വിശ്വാസമായിരുന്നു എന്നാണ് തമിഴ് സമയം റിപ്പോര്‍ട്ട് ചെയ്യുന്നത്. നടിയുടെ വീട്ടില്‍ എവിടെ വേണമെങ്കിലും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം ഡ്രൈവറായ പള്‍സര്‍ സുനിക്ക് ഉണ്ടായിരുന്നു പോലും. ഈ സ്വാതന്ത്യം മുതലാക്കിയാണ് ഇയാള്‍ നടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ കടന്നതും ബെഡ്റൂമില്‍ ഒളിക്യാമറ വെച്ചതും - ഇതാണ് തമിഴ് പത്രങ്ങളിലെ റിപ്പോര്‍ട്ട്.
പിടിയിലായി, പുറത്തേക്ക്
കിടപ്പുമുറിയില്‍ ഒളിക്യാമറ വെക്കാനുള്ള പള്‍സര്‍ സുനിയുടെ ശ്രമം നടിയുടെ അമ്മ കയ്യോടെ പിടിച്ചതായി സമയം, സിനിഉലകം തുടങ്ങിയവയില്‍ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ട് പറയുന്നു. ഇതോടെയാണ് പള്‍സര്‍ സുനി നടിയുടെ ഡ്രൈവര്‍ ജോലിയില്‍ നിന്നും പുറത്തായത്. തമിഴ് സമയത്തില്‍ ഈ ഭാഗത്ത് നടിയുടെ പേരും പറയുന്നുണ്ട്. നടിയുടെ അമ്മയ്ക്ക് പള്‍സര്‍ സുനി ഡ്രൈവറായി എത്തിയത് നേരത്തെ തന്നെ ഇഷ്ടമായിരുന്നില്ലത്രെ.
എന്തായിരുന്നു ഉദ്ദേശം
നടിയുടെ കിടപ്പുമുറിയില്‍ ഡ്രൈവറായ പള്‍സര്‍ സുനി ഒളിക്യാമറ സ്ഥാപിക്കാന്‍ ശ്രമിച്ചത് എന്തിനായിരിക്കും. കിടപ്പുമുറിയില്‍ നിന്നും കിട്ടുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് നടിയെ ബ്ലാക്ക്മെയില്‍ ചെയ്യുക തന്നെയായിരിക്കും സുനിയുടെ ഉദ്ദേശം, ഇത് നടക്കാതെ വന്നതോടെയാണ് മറ്റ് പലരുടെയും സഹായത്തോടെ കൊച്ചിയിലെ തട്ടിക്കൊണ്ടുപോകല്‍ പ്ലാന്‍ ചെയ്തത്.
ഭീഷണിപ്പെടുത്താന്‍ ശ്രമമോ
നടിയെക്കൊണ്ട് അരുതാത്തത് ചെയ്യിച്ച ശേഷം ഈ രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നതായി നേരത്തെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളില്‍ പറയുന്ന രംഗങ്ങള്‍ ഇതാണത്രെ. ഇക്കാര്യങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തത് കാണിച്ചാണ് നടിയെ ക്വട്ടേഷന്‍ സംഘം ഭീഷണിപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
രാവിലെ കാണണമെന്ന്
പള്‍സര്‍ സുനിയാണ് നടിയെ ശാരീരികമായി ഉപദ്രവിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം കൂട്ടാളികള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നത്രെ. എല്ലാം കഴിഞ്ഞ ശേഷം കാക്കനാട് പരിസരത്ത് നടിയെ ഇറക്കിവിടുമ്പോള്‍ പള്‍സര്‍ സുനി രാവിലെ കാണണം എന്ന് നടിയോട് പറഞ്ഞിരുന്നത്രെ. കാറില്‍ മുഖം മറച്ച് കയറിയ പള്‍സര്‍ സുനിയോട് മുഖം മൂടി മാറ്റിയപ്പോള്‍ നീ സുനിയല്ലേടാ എന്ന് നടി ചോദിച്ചിരുന്നത്രെ.
പള്‍സര്‍ സുനി ആദ്യമായിട്ടല്ല
നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പള്‍സര്‍ സുനിയുടെ പേരില്‍ കൊച്ചിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കേസുകളുള്ളതായി റിപ്പോര്‍ട്ടുണ്ട്. പെരുമ്പാവൂര്‍ സ്വദേശിയാണ് പള്‍സര്‍ സുനി എന്ന പേരില്‍ അറിയപ്പെടുന്ന സുനില്‍ കുമാര്‍. പിടിച്ചുപറി, മോഷണം, ക്വട്ടേഷന്‍ പ്രവര്‍ത്തനം തുടങ്ങിയ 13 കേസുകളാണ് ഇയാളുടെ പേരില്‍ ഉള്ളത്.
നടി ഒന്നും അറിഞ്ഞില്ല
എന്നാല്‍ പള്‍സര്‍ സുനിയെക്കുറിച്ചുള്ള ഇത്തരം വിവരങ്ങളൊന്നും അറിയാതെയാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നടി സുനിലിനെ ഡ്രൈവര്‍ ജോലിക്ക് എടുത്തത്. പിന്നീട് സുനിലിനെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിഞ്ഞതോടെ ഇയാളെ ഒഴിവാക്കുകയായിരുന്നു എന്ന് നേരത്തെ മലയാളം മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഒളിക്യാമറ സംഭവത്തിന്റെ പേരിലായിരുന്നു പുറത്താക്കല്‍ എന്ന് ആരും പറഞ്ഞിട്ടില്ല.
സുനി പോലീസിനോട് പറഞ്ഞത്
നടിക്കെതിരായ ആക്രമണം ക്വട്ടേഷനല്ല എന്നാണ് പോലീസ് പിടിയിലായ പള്‍സര്‍ സുനി പറഞ്ഞത്. പണം തട്ടുക മാത്രമായിരുന്നത്രെ ഉദ്ദേശം. സംഭവത്തില്‍ മറ്റാരും ഇടപെട്ടിട്ടില്ല എന്നും പള്‍സര്‍ സുനി ചോദ്യം ചെയ്യലില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. എറണാകുളം എ സി ജെ എം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ പള്‍സര്‍ സുനിയെ പോലീസ് കോടതിയില്‍ നിന്നും നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഗൂഡാലോചനയാണ്
നടിയെ ആക്രമിക്കാന്‍ വേണ്ടി പള്‍സര്‍ സുനിയും സംഘവും ഒരു മാസമായി ഗൂഡാലോചന നടത്തിവരുന്നു എന്നാണ് അറിയുന്നത്. നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിനും സിനിമ മേഖലയില്‍ നിന്നുള്ള മറ്റൊരാളും ഗൂഡാലോചനയില്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവം നടക്കുമ്പോള്‍ നടി സഞ്ചരിച്ചിരുന്ന വണ്ടി ഓടിച്ച മാര്‍ട്ടിനെ പരിചയപ്പെടുത്തയത് പള്‍സര്‍ സുനിയാണ് എന്ന് പ്രൊഡക്ഷന്‍ കണ്ട്രോളര് പറഞ്ഞിട്ടുണ്ട്.
സുനിയും മാര്‍ട്ടിനും ചേര്‍ന്ന്
പിടിച്ചുപറി, മോഷണം, ക്വട്ടേഷന്‍ കേസുകള്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ സുനി മാര്‍ട്ടിനെ വെച്ചാണ് പദ്ധതികള്‍ പ്ലാന്‍ ചെയ്തത്. സുനിയും മാര്‍ട്ടിനും പള്‍സര്‍ സുനിയും മാര്‍ട്ടിനും തമ്മില്‍ വളരെ അടുത്ത ബന്ധം ഉണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം മാത്രം ഇവര്‍ തമ്മില്‍ നാല്പതോളം തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്.
-
കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല, ബിഗ് ബോസിനകത്ത് നടക്കുന്ന ഹണിമൂണ്‍ ആഘോഷമാണ്
-
'നന്നായി പെരുമാറാനാണ് മകളെ ഞങ്ങൾ പഠിപ്പിക്കുന്നത്, വീട്ടിൽ സമ്മതിക്കാതെയായപ്പോൾ ഇറങ്ങിപ്പോയി കല്യാണം കഴിച്ചു'
-
പൂഴിക്കടകൻ വരെ എടുത്തിട്ടും നടക്കുന്നില്ല; നടി മലയാളമേ പറഞ്ഞിട്ടില്ല; എനിക്ക് പറ്റില്ലെന്ന് പറഞ്ഞു; ദേവി