Don't Miss!
- News വെറും 10000 രൂപ 1.32 ലക്ഷമായി..! ഈ ഓഹരി കുതിച്ചതിന് കൈയ്യും കണക്കുമില്ല, ഒന്ന് അറിഞ്ഞ് വീശിയാലോ?
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Automobiles വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
പൊലീസ് ക്ലബ്ബിലെത്തി മൊഴി നല്കാന് കഴിയില്ലെന്ന് കാവ്യ; പറയുന്നിടത്ത് വരാമെന്ന് പൊലീസ്
കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന് ദിലീപ് അറസ്റ്റിലായതോടെ ഭാര്യ കാവ്യ മാധവനും അമ്മ ശ്യാമളയും സംശയത്തിന്റെ നിഴലിലാണ്. ദിലീപിന്റെ അറസ്റ്റിന് പിന്നാലെ കാവ്യ മാധവനെയും അമ്മയെയും ചോദ്യം ചെയ്തിരുന്നു.
ദിലീപിന് ഡിമാന്റ് കൂടുന്നു.. പാട്ടും സിനിമയും കോമഡിയും ചര്‍ച്ചയും എല്ലാം ദിലീപിന് വേണ്ടി മാത്രം!!
ചില കാര്യങ്ങളില്‍ സംശയങ്ങള്‍ ബാക്കി ഉള്ളതിനാല്‍ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചെങ്കിലും താരവും മാതാവും എത്തിയില്ല എന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ കാവ്യ പറയുന്നിടത്ത് ചെന്ന് ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്രെ.
പൊലീസ് ക്ലബ്ബിലെത്തില്ല
ക്രിമിനല്‍ ചട്ടം 160 അനുസരിച്ചാണ് കാവ്യ മാധവന് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ തനിക്ക് പൊലീസ് ക്ലബ്ബിലെത്താന്‍ കഴിയില്ലെന്ന നിലപാടാണ് കാവ്യ മുന്നോട്ട് വച്ചത്.
ശാരീരിക ബുദ്ധിമുട്ടാണെന്ന്
ഇതിനുമുമ്പ് ചോദ്യം ചെയ്യലിന് പൊലീസ് ക്ലബില്‍ ഹാജരാകണമെന്ന് അന്വേഷണ സംഘം കാവ്യയോട് ടെലിഫോണ്‍ വഴിയും ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ശാരീരികമായ ചില ബുദ്ധിമുട്ടുകള്‍ തനിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ആ സമയത്തും കാവ്യ ഹാജരായിരുന്നില്ല.
ഒരിക്കല്‍ ചോദ്യം ചെയ്തു
നടി ആക്രമിയ്ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇതിനിടെ രഹസ്യകേന്ദ്രത്തില്‍ എത്തി കാവ്യ മാധവന്റെയും അമ്മയുടെയും മൊഴിയെടുത്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ വയ്യ
ഇപ്പോഴത്തെ നോട്ടീസില്‍ തനിക്ക് മാധ്യമങ്ങളുടെ മുന്നില്‍ കൂടി പൊലീസ് ക്ലബ്ബിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്നാണ് കാവ്യയുടെ നിലപാട്. ഇത് തന്നെക്കുറിച്ച് സമൂഹത്തില്‍ തെറ്റായ സന്ദേശം പ്രചരിക്കുന്നതിന് ഇടയാക്കുമെന്നും താരം വാദിച്ചിരുന്നു.
കാവ്യ പറയുന്നിടത്ത് എത്താം
മാതാവിന്റെയും അഭിഭാഷകന്റെയും സാന്നിധ്യത്തില്‍ വേണമെങ്കില്‍ തന്റെ മൊഴിയെടുക്കാമെന്നും കാവ്യ അറിയിച്ചു. തുടര്‍ന്ന് കാവ്യ ആവശ്യപ്പെടുന്ന സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്താമെന്ന് അന്വേഷണ സംഘം അറിയിക്കുകയായിരുന്നു.
നിയമവശം
ക്രിമിനല്‍ചട്ട മനുസരിച്ച് സ്ത്രീകള്‍ മൊഴി നല്കാന് എവിടെയെങ്കിലും ഹാജരാകാന്‍ പ്രയാസം അറിയിച്ചാല്‍ അവര്‍ പറയുന്നിടത്തെത്തി വനിത പൊലീസ് മൊഴിയെടുക്കണം. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയേ ഇത്തരത്തില്‍ മൊഴിയെടുക്കാന്‍ പാടുള്ളൂ. ഇത്തരത്തില്‍ ഉടന്‍ തന്നെ കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ