Don't Miss!
- Lifestyle നിഗൂഢമായ ജീവിതങ്ങള്‍! ലോകം ഇന്നും അറിയാത്ത കാശി നഗരത്തിന്റെ ചില രഹസ്യങ്ങള്‍
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- Sports IPL 2024: തങ്ങളുടെ ഏറ്റവും മികച്ച ബൗളര്‍ക്ക് ഓവറില്ല; പാണ്ഡ്യെ ബുംറയെ ഉപയോഗിച്ചില്ലെന്ന് ക്ലാസെന്
- News അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; ഹർജി തള്ളി ഹൈക്കോടതി, എഎപിക്ക് ആശ്വാസം
- Automobiles നെക്സോൺ വരെ നാണിക്കും, ബേസ് വേരിയന്റിൽ പോലും ഏറ്റവും ഡിമാന്റുള്ള ഈ ഫീച്ചർ ചേർത്ത് സോനെറ്റ്
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
മമ്മൂട്ടി ഫാന്‍സ് ലാല്‍ജോസിനെ ഭീഷണിപ്പെടുത്തി!
സംഭവം നടക്കുന്നത് മമ്മൂട്ടിയെ നായകനാക്കി ലാല്‍ ജോസ് പട്ടാളം എന്ന ചിത്രം സംവിധാനം ചെയ്തതിന് ശേഷമാണ്. വളരെ പ്രതീക്ഷയോടെയാണ് മമ്മൂട്ടിയെ നായകമനാക്കി അങ്ങനെ ഒരു സിനിമ സംവിധാനം ചെയ്തത്. ഹാസ്യത്തിന് പ്രധാന്യം നല്കിയൊരുക്കിയ ഒരു ചിത്രമായിരുന്നു പട്ടാളം.
2003 ല്‍ സിനിമ റിലീസ് ചെയ്തു. പടം പൊട്ടി. വളരെ പ്രതീക്ഷയോടെ ഒരുക്കിയ ചിത്രം പരാജയപ്പെട്ട വിഷമത്തില്‍ ഇരിക്കുമ്പോഴാണ് ലാല്‍ ജോസിന്റെ വീട്ടിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നത്. ചാവക്കാടുള്ള മമ്മൂട്ടി ഫാന്‍സ് അസോസിയേഷനിലെ ഒരാളാണ്. ലാല്‍ ജോസിന്റെ മകളാണ് ഫോണ്‍ എടുത്തത്. മമ്മൂട്ടിയെ പോലൊരു മഹാ നടനെ കോമാളിയാക്കി ചിത്രീകരിച്ച തന്റെ അച്ഛന്റെ തലവെട്ടുമെന്നായിരുന്നു ഫോണ്‍ഭീഷണി.
അതിന് ശേഷം മകള്‍ തന്നെ എവിടെയും പോകാന്‍ വിട്ടില്ലെന്ന് ജെബി ജംഗ്ഷന് നല്കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് പറഞ്ഞു. അതിന് ശേഷം മമ്മൂട്ടിയെ അഭിമുഖീകരിക്കാനും സംവിധായകന് മടിയായിരുന്നത്രെ. മമ്മൂട്ടിയ്ക്കും സിനിമയുടെ പരാജയം വല്ലാതെ ബാധിച്ചു.
അങ്ങനെ ആ പിണക്കം പറയാതെയും അറിയാതെയും നീണ്ടുപോയി. അറിയാത്തൊരു പിണക്കമായിരുന്നു തങ്ങള്‍ക്കിടയില്‍ വന്നതെന്നാണ് ഇതേ കുറിച്ച് ലാല്‍ ജോസ് പറഞ്ഞത്. പട്ടാളമെന്ന ചിത്രത്തിന് ശേഷം കൃത്യം പത്ത് വര്‍ഷം കഴിഞ്ഞാണ് ലാല്‍ ജോസ് പിന്നെ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രമെടുത്ത്, ഇമ്മാനുവല്‍. ലാല്‍ ജോസിന്റെ ആദ്യ ചിത്രമായ മറവത്തൂര്‍ കനവിലെ നായകനാണ് മമ്മൂട്ടി എന്നോര്‍ക്കണം.
-
ടെലിവിഷന്‍ പ്രീമിയറായി ഫാലിമിയും വാലാട്ടിയും! ഏഷ്യാനെറ്റിലെ ഈസ്റ്റര്‍ സ്പെഷ്യല്‍ പരിപാടികള്‍
-
'ഇങള് മൊയന്താണോ?, ചിലപ്പോൾ അമ്പി മറ്റ് ചിലപ്പോൾ റെമോ അല്ലെങ്കിൽ അന്യൻ'; ജിന്റോയുടെ ഫേക്ക് മുഖം മനസിലാക്കി നോറ
-
പ്രിയന് എന്നെ ഇപ്പോള്‍ നോക്കുന്നത് പുച്ഛത്തോടെ ആയിരിക്കും, എനിക്ക് അതറിയാം; ശ്രീനിവാസന്റെ വാക്കുകള്‍