Don't Miss!
- News 'കോൺഗ്രസിന്റെ യുവരാജാവ് വടക്കേ ഇന്ത്യ വിട്ട് തെക്കേ ഇന്ത്യയിലേക്ക് ഓടി'; രാഹുലിനെ വിമർശിച്ച് നരേന്ദ്ര മോദി
- Finance കൃത്യമായ ധാരണയുണ്ടോ, എന്നാൽ ഈ ഓഹരി വാങ്ങാം, നേട്ടം 26 ശതമാനം വരെ
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
- Automobiles മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
ആഷ്ടണ്‍ അലഞ്ഞത് സ്ത്രീസുഖം തേടി.....
ഡെമി മൂറിനെ വിവാഹം കഴിക്കും മുമ്പ് താനൊരു വിടനായിരുന്നുവെന്ന് ആഷ്ടണ്‍ കട്ചര്. കഴിവിന്റെ പരമാവധി സ്ത്രീകളെ അനുഭവിക്കുക എന്നതായിരുന്നു തന്റെ ജീവിത ലക്ഷ്യമെന്ന് ആഷ്ടണ്‍ വെളിപ്പെടുത്തുന്നു.
എന്നാല്‍ അഞ്ചു വര്‍ഷം മുമ്പ് ഡെമി മൂറിനെ വിവാഹം കഴിച്ചതോടെ സംഗതികള്‍ കീഴ്മേല്‍ മറിഞ്ഞു. ഒരു രാത്രി മാത്രം നീളുന്ന ബന്ധത്തിന്റെ നിരര്‍ത്ഥകത ആഷ്ടണെ ഡെമി ബോധ്യപ്പെടുത്തി. സ്നേഹത്തിന്റെ വിലയും ബന്ധത്തിന്റെ ഊഷ്മളതയും അറിഞ്ഞ ആഷ്ടണ്‍ കുടുംബ ബന്ധത്തിന്റെ ചട്ടക്കൂടും ഒരു മധുരമാണെന്ന് തിരിച്ചറിഞ്ഞു.
ദി സണിന് നല്കിയ അഭിമുഖത്തിലാണ് തന്റെ പൂര്‍വകാല വീരസ്യങ്ങള്‍ ആഷ്ടണ്‍ തുറന്നു പറഞ്ഞത്. ന്യൂയോര്‍ക്കിലെ ഒരു പാര്‍ട്ടിയില്‍ വെച്ചാണ് ഡെമിയെ താന്‍ ആദ്യമായി കണ്ടുമുട്ടിയതെന്ന് ആഷ്ടണ്‍ ഓര്‍ക്കുന്നു. അന്ന് ഒരു പാര്‍ട്ടിയുടെ അവതാരകനായിരുന്നു ആഷ്ടണ്‍. രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പം കഴിയുമെന്ന് തീരുമാനമെടുത്താണത്രേ ആഷ്ടണ്‍ അന്ന് പാര്‍ട്ടിക്കെത്തിയത്.
മൂന്നു വര്‍ഷം മുമ്പാണ് 30 വയസുകാരനായ ആഷ്ടണ്‍ 45 കാരിയായ ഡെമി മൂറിനെ വിവാഹം കഴിച്ചത്. ഈ ബന്ധം അധികകാലം നീണ്ടു നില്‍ക്കില്ലെന്നാണ് നിരീക്ഷകര്‍ വിധിയെഴുതിയത്. എന്നാല്‍ അവരെയെല്ലാം അമ്പരപ്പിച്ചു കൊണ്ട് മുന്നേറുകയാണ് ആഷ്ടണ്‍-ഡെമി ദമ്പതികളുടെ ദാമ്പത്യം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍