Don't Miss!
- News മാഹിക്കെതിരായ പരാമര്‍ശം; സിപിഎമ്മിന്റെ പരാതിയില്‍ പിസി ജോര്‍ജിനെതിരെ കേസ്
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മിക്കി മൗസിന് എണ്‍പതാം പിറന്നാള്‍
ലോകമെങ്ങുമുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രമായ മിക്കി മൗസിനാണ് എണ്‍പത് തികഞ്ഞത്. ലോകമെങ്ങുമുള്ള മിക്കി ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞെലിയുടെ ജന്മദിനം വിപുലമായാണ് കൊണ്ടാടിയത്.
ന്യൂയോര്‍ക്കിലെ കോളനി തിയറ്ററിലെ വെള്ളിത്തിരിയില്‍ സ്റ്റീം ബോട്ട് വില്ലിയെന്ന കാര്‍ട്ടൂണ്‍ സിനിമയില്‍ മിക്കി പ്രത്യക്ഷപ്പെട്ടത് 1928 നവംബര്‍ 18ന്. വാള്‍ട്ട് ഡിസ്നിയും യൂബി ഇവേര്ക്സും ചേര്‍ന്ന് സൃഷ്ടിച്ച മിക്കി മൗസിന്റെ ജനനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.
1927ല്‍ തന്നെ മിക്കിയോട് സാദൃശ്യമുള്ള ഓസ്വാള്‍ഡ് എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം യൂണിവേഴ്സല്‍ പിക്ചേഴ്സുമായി ചേര്‍ന്ന് ഡിസ്നി സൃഷ്ടിച്ചിരുന്നു.
എന്നാല്‍ യൂണിവേഴ്സുമായി തെറ്റിയതോടെ ഇതിന്റെ അവകാശം ഡിസ്നിയ്ക്ക് കൈമോശം വന്നു. പിന്നീട് യൂബി ഇവേര്ക്സുമായി ചേര്‍ന്ന് ഡിസ്നി മറ്റൊരു കുഞ്ഞെലിയുടെ ചിത്രം വരച്ച് മോര്‍ട്ടിമോര്‍ എന്ന് പേരുമിട്ടു.
എന്നാല്‍ ഡിസ്നിയുടെ ഭാര്യ ലിലിയന് മോര്ട്ടിമോറിനെ തീരെ പിടിച്ചില്ല. അവര്‍ കുഞ്ഞെലിയ്ക്ക് മിക്കിയെന്ന് പേര് മാറ്റിയിട്ടതോടെയാണ് കുഞ്ഞു മനസ്സുകളില്‍ കൂടു കൂട്ടിയ ഈ കുഞ്ഞനെലിയുടെ കഥ തുടങ്ങുന്നത്.
വൈകാതെ മിക്കിയ്ക്ക് മിന്നെയന്നെ കൂട്ടുകാരിയേയും ഡിസ്നി സമ്മാനിച്ചു. കാര്‍ട്ടൂണ്‍ ലോകത്തിലെ ഏറ്റവും പ്രശസ്തരായ ദമ്പതിമാരായി അവര്‍ ഇപ്പോഴും വാഴുന്നു.
-
ഞങ്ങളെ ഒരുപാട് പേരുടെ അടുത്ത് കൊണ്ടുപോയി കഥ പറയിപ്പിച്ചിട്ടുണ്ട്; മമ്മൂക്ക ഇല്ലായിരുന്നെങ്കില്‍...
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി