Just In
- 7 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 7 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 8 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 8 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Lifestyle
ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തിന് വരള്‍ച്ചയോ, ശ്രദ്ധിക്കണം
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇളയമകനെ നഷ്ടപ്പെടുകയാണെന്ന് ആ നിമിഷം ഞാന്‍ തിരിച്ചറിഞ്ഞു, തുറന്ന് പറഞ്ഞ് ഹാരി രാജകുമാരൻ്റെ പത്നി
അമേരിക്കന്‍ നടിയും ഹാരി രാജകുമാരന്റെ ഭാര്യയുമായ മേഗന് മെര്ക്കള് ലോകം മുഴുവന്‍ അറിയപ്പെടുന്ന പ്രശസ്തരായ വനിതകളില്‍ ഒരാളാണ്. ഹാരിയെ വിവാഹം കഴിച്ചതോടെ ബ്രിട്ടീഷ് കുടുംബത്തിലെ അംഗമായി മാറിയ മേഗന് ഒരു തുറന്നെഴുത്ത് നടത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇക്കഴിഞ്ഞ ജൂലൈയില്‍ തന്റെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ കുറിപ്പില്‍ മേഗന് സൂചിപ്പിച്ചിരിക്കുന്നത്.
'ഒരു ദിവസം മകന് ആര്‍ച്ചിയെ പരിപാലിച്ച് കൊണ്ട് വീട്ടിലായിരുന്നു ഞാന്‍. പെട്ടെന്ന് എനിക്ക് വയറ് വേദന അനുഭവപ്പെട്ടു. മകനെ എടുത്ത് കൊണ്ട് തന്നെ എന്റെ കൈകളില്‍ താങ്ങി ഞാന്‍ നിലത്തേക്ക് വീണു. പെട്ടെന്ന് തന്നെ ഇത് അത്ര നല്ല സൂചനയല്ലെന്ന ചിന്ത എന്റെ മനസിലേക്ക് വന്നു. എനിക്ക് ജനിച്ച ആദ്യ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുമ്പോള്‍ തന്നെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെടുകയായിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
ഒരിക്കലും മറക്കാന്‍ പറ്റാത്ത വേദനയാണത്. മണിക്കൂറുകള്‍ക്ക് ശേഷം ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഹൃദയം തകര്‍ന്ന് നില്ക്കുന്ന ഭര്‍ത്താവിന്റെ കൈകലള് ചേര്‍ത്ത് പിടിച്ചു. അപ്പോഴും അദ്ദേഹം വേദനിക്കുന്ന എന്റെ ഹൃദയത്തെ സമാധാനിപ്പിക്കാനാണ് ശ്രമിച്ചത്. ആ കൈകളിലെ ശാന്തത എനിക്കപ്പോള്‍ അനുഭവപ്പെട്ടു.
കണ്ണുനീര് കൊണ്ട് ഞാന്‍ ആ കൈകളില്‍ ചുംബിച്ചു. വെള്ള നിറമുള്ള ചുവരുകള്‍ കാണുമ്പോള്‍ എന്റെ കണ്ണുകള്‍ തിളങ്ങഇ. ഞങ്ങള്‍ ഈ വേദനയില്‍ നിന്നും മറികടക്കുന്നത് എങ്ങനെയായിരിക്കുമെന്ന് ഞാന്‍ ചിന്തിച്ചു. നൂറ് സ്ത്രീകളില്‍ പത്ത് മുതല്‍ ഇരുപത് വരെയുള്ള ആളുകളും ഇതുപോലെ ഗര്‍ഭഛിദ്രത്തിന്റെ ശാരീരികവും മാനസികവുമായിട്ടുള്ള പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് ആ വേദനയ്ക്കള്ക്കിടയിലാണ് ഞങ്ങള്‍ മനസിലാക്കിയത്. എന്നാല്‍ ഒരിക്കലെങ്കിലും ഈ വിഷയം തുറന്ന് സംസാരിക്കാന്‍ സമൂഹം തയ്യാറാകുന്നില്ല' എന്നും മേഗന് പറയുന്നു.