Don't Miss!
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Lifestyle ആയുസ്സിനും ആരോഗ്യത്തിനും ചെറുധാന്യങ്ങള്‍ ശീലമാക്കാം
- News 89 സീറ്റുകള്‍, 55ലും ബിജെപി, രണ്ടാം ഘട്ടത്തില്‍ പോരാട്ടം ഈ സീറ്റുകളില്‍; കേസ് കൂടുതല്‍ കേരളത്തില്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ബോംബെ ജയശ്രീയ്ക്ക് ഓസ്കാര്‍ നോമിനേഷന്
ലോസ് ആഞ്ചലസ്: ആങ് ലീ സംവിധാനം ചെയ്ത 'ലൈഫ് ഒഫ് പൈ'യിലൂടെ ബോംബെ ജയശ്രീക്ക് ഓസ്കാര്‍ നോമിനേഷന്.
മൈക്കിള്‍ ഡന്നയുടെ സംഗീതത്തില്‍ ബോംബെ ജയശ്രീ എഴുതി ആലപിച്ച 'പൈയുടെ താരാട്ടി'നാണ് മികച്ച ഗാനത്തിനുള്ള ഓസ്കാര്‍ നോമിനേഷന് ലഭിച്ചത്. ഇതടക്കം 11 നോമിനേഷനുകളാണ് ലൈഫ് ഓഫ് പൈ നേടിയിരിക്കുന്നത്.
അതേസമയം സ്റ്റീവന്‍ സ്പീല്‍ ബര്‍ഗിന്റെ ലിങ്കണ് 12 ഓസ്കാര്‍ നോമിനേഷനുകളുമായി മുന്പന്തയിലുണ്ട്. ഒന്‍പതു ചിത്രങ്ങളാണ് ഇത്തവണ മികച്ച ചിത്രത്തിനായി മത്സരരംഗത്തുള്ളത്. ലൈഫ് ഒഫ് പൈയ്ക്കും ലിങ്കണിനും പുറമേ ബെന്‍ അഫ്ലക്കിന്റെ ആര്‍ഗൊ, കാതറിന് ബിഗലോയുടെ സീറോ ഡാര്‍ക്ക് തേര്‍ട്ടി എന്നിവയാണ് ബെസ്റ്റ് പിക്ചര്‍ കാറ്റഗറിയില്‍ നോമിനേറ്റു ചെയ്യപ്പെട്ട ചിത്രങ്ങള്‍.
രൂപേഷ് പോള്‍ സംവിധാനം ചെയ്ത ഡ്രാക്കുള 3ഡിയിലൂടെ മികച്ച ഗാനം വിഭാഗത്തിലുണ്ടായിരുന്ന ശ്രീവത്സന്‍ ജെ. മേനോന് നോമിനേഷന് ലഭിച്ചില്ല.
2009ല്‍ ഹര്‍ട്ട് ലോക്കറിലൂടെ മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ നേടുന്ന ആദ്യ വനിതയായ കാതറീന് ബിഗെലോയുടെ 'സീറോ ഡാര്‍ക്ക് തേര്‍ട്ടി'ക്ക് അഞ്ച് നോമിനേഷനുകള്കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അമേരിക്ക നടത്തിയ ബിന്‍ ലാദന് വേട്ടയാണ് ചിത്രത്തിന്റെ പ്രമേയം. അഞ്ച് നോമിനേഷനുകള്‍ ലഭിച്ച ക്വിന്റണ്‍ ടാരന്റീനോയുടെ 'ജാംഗോ അണ്‍ചെയിന്‍ഡി'നും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. ജയിംസ് ബോണ്ട് ശ്രേണിയിലെ ഏറ്റവും പുതിയ ചിത്രമായ 'സ്കൈഫാളി'ന് മൂന്ന് നോമിനേഷനുകള്‍ ലഭിച്ചു.
ലിങ്കണായി വെള്ളിത്തിരയിലെത്തിയ ഡാനിയേല്‍ ഡേ ലൂയിസ്, ഡെന്‍സല്‍ വാഷിംഗ്ടണ്‍ എന്നിവര്‍ക്ക് മികച്ച നടനുള്ള നോമിനേഷന് ലഭിച്ചു.
ജര്‍മ്മന്‍ സംവിധായകനായ മൈക്കിള്‍ ഹെനക്കെയുടെ 'അമോര്‍' എന്ന ചിത്രം മികച്ച ചിത്രത്തിനും മികച്ച അന്യഭാഷാ ചിത്രത്തിനും ഒരേ സമയം നോമിനേറ്റ് ചെയ്യപ്പെട്ടത് ശ്രദ്ധേയമായി. ഈ ചിത്രത്തിലൂടെ എന്‍പത്തിയഞ്ചാം വയസില്‍ മികച്ച നടിക്കുള്ള നോമിനേഷന് നേടിയ ഇമാനുവെല്ല റിവ നാമനിര്‍ദ്ദേശം ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ നടിയെന്ന റെക്കാഡും കരസ്ഥമാക്കി.ലോസാഞ്ചലസിലെ ഡോള്‍ബി തിയേറ്ററില്‍ ഫെബ്രുവരി 24ന് നടക്കുന്ന ചടങ്ങില്‍ ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും.
-
മോഹന്‍ലാല്‍ സിനിമകള്‍ പ്രണവ് അധികം കണ്ടിട്ടില്ല; കാണാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞു; വിനീത്
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ