Don't Miss!
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
- Sports T20 World Cup 2024: ഒരൊറ്റ ഷോട്ട്, റിഷഭാണ് ബെസ്റ്റെന്ന് അന്നു ഉറപ്പിച്ചു! ടീമില്‍ വേണമെന്ന് ബ്രോഡ്
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
- Automobiles ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
ഉദയനാണ് താരത്തിനു ശേഷം വീണ്ടുമൊരു തിരക്കഥ മോഷണം
ഈ തിരക്കഥയും നമ്മുടെ ശ്രീനിവാസനാണോ മോഷ്ടിച്ചതെന്ന് നിങ്ങള്‍ മനസ്സില്‍ വിചാരിച്ചു കാണും അല്ലേ.. ഉദയനാണ് താരം എന്ന ചിത്രത്തില്‍ ആണ് നമ്മള് കണ്ടത് തിരക്കഥ മോഷണം പോയ കഥ. ആ സിനിമ കണ്ടു നിന്ന പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞു ശ്രീനിവാസനെ തല്ലണം. ശ്രീനിവാസന് എന്തു പണിയാ കാണിച്ചതെന്ന്. മറ്റൊരാളുടെ തിരക്കഥ മോഷ്ടിച്ച് സിനിമ നിര്‍മ്മിച്ച് പ്രശസ്തനായ കഥ. വീണ്ടും തിരക്കഥ മോഷണം പോയിരിക്കുന്നു. ഇത്തവണ തിരക്കഥ മോഷണം പോയത് സിനിമയിലെ രംഗം അല്ലെന്ന് മാത്രം.
ഹോളിവുഡിലാണ് തിരക്കഥ മോഷണം പോയിരിക്കുന്നത്. ജെയിംസ് ബോണ്ടിന്റെ 24ാം ചിത്രം സ്പെക്ട്രറിന്റെ തിരക്കഥയാണ് മോഷണം പോയത്. സോണി പിക്ചേഴ്സില്‍ നടന്ന ഹാക്കിംഗിലാണ് തിരക്കഥ നഷ്ടമായത്. ഓസ്കാര്‍ ജേതാവായ സാം മെന്‍ഡസ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസമാണ് തുടങ്ങിയത്. തിരക്കഥ നഷ്ടമായതോടെ സ്പെക്ട്രര്‍ ഉള്‍പ്പെടെയുള്ള പുതിയ സിനിമകളുടെ നിര്‍മ്മാണം നിര്‍ത്തിവെച്ചതായി സോണി വക്താവ് അറിയിച്ചു.
ബുദ്ധി രാക്ഷസനും തികഞ്ഞ പോരാളിയും ആയ ജെയിംസ് ബോണ്ടിന്റെ വേഷം അണിയുന്നത് ഡാനിയല്‍ ക്രെയ്ഗ് ആണ്. നാലാമത്തെ തവണയാണ് ഡാനിയല്‍ ജെയിംസ് ബോണ്ടായി വെളളിത്തിരയില്‍ എത്തുന്നത്. അടുത്തവര്‍ഷം നവംബറില്‍ ചിത്രം റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ടും ഇതുവരെ പുറത്തു വിട്ടിരുന്നില്ല. ഇതിനിടയിലാണ് തിരക്കഥ അടിച്ചുമാറ്റിയിരിക്കുന്നത്.
ഉത്തരകൊറിയയാണ് മോഷ്ടാക്കള്‍ എന്നാണ് സിനിമയുടെ നിര്‍മ്മാതാവ് പറയുന്നത്. ദി ഇന്റര്‍വ്യൂ എന്ന ചിത്രത്തില്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നെ നെഗറ്റീവ് റോളില്‍ ചിത്രീകരിച്ചതിന് പകരം വീട്ടാനാണ് ഉത്തരകൊറിയ സോണിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഈ ആരോപണം ഉത്തരകൊറിയ തള്ളി കളയുകയാണ് ചെയ്തത്.