Don't Miss!
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- News 'ചതിച്ചല്ലോ പൊന്നേ'; ഹൃദയം തകർത്ത് സ്വർണ വില, പവന് അരലക്ഷം തൊട്ടു, വില വിവരങ്ങൾ ഇങ്ങനെ
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മാര്‍ത്ത മെസാര്സ് ജൂറി ചെയര്‍പേഴ്സണ്‍
മാര്‍ത്ത മെസാര്സ് ജൂറി ചെയര്‍പേഴ്സണ്‍
മാര്‍ച്ച് 04, 2002
തിരുവനന്തപുരം: മാര്‍ച്ച് 29ന് തുടങ്ങുന്ന കേരളത്തിന്റെ ഏഴാമത് അന്തര്‍ദേശീയ ചലച്ചിത്ര മേളയുടെ ജൂറി ചെയര്‍പേഴ്സണ്‍ ഹംഗേറിയന്‍ സംവിധായികയായ മാര്‍ത്ത മെസാര്സ്.
ജര്‍മന്‍ ചലച്ചിത്ര സംവിധായകന് റെയ്നോഡ് ഹോഫ്, ജാപ്പനീസ് ചലച്ചിത്ര സംവിധായകന് കൊഹി ഒഗൂറി, ശ്രീലങ്കന്‍ സംവിധായകനും നാഷണല്‍ ഫിലിം ബോര്‍ഡ് അധ്യക്ഷനുമായ ടിസാ അഭിഷേകര, ചലച്ചിത്ര നടി ജയാ ബച്ചന് എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങള്‍. ചലച്ചിത്ര അക്കാദമി ചെയര്മാന് അടൂര്‍ ഗോപാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.
ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 15 വരെ നീട്ടിയിട്ടുണ്ട്. 3,000 പാസുകളോളമാണ് ഇത്തവണ വിതരണം ചെയ്യുന്നത്.
ഇത്തവണ ചലച്ചിത്ര അവാര്‍ഡ് നിശ ചലച്ചിത്രമേളയോട് അനുബന്ധിച്ചുണ്ടാവില്ല. മേയിലായിരിക്കും അവാര്‍ഡ് വിതരണം നടക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളായി അവാര്‍ഡ് വിതരണം ചലച്ചിത്ര മേളയുടെ സമാപന ദിവസത്തിലാണ് നടത്തിയിരുന്നത്.
സാമ്പത്തിക പ്രതിസന്ധി കാരണം ചെലവുകള്‍ വെട്ടിച്ചുരുക്കിയാണ് ഇത്തവണ ചലച്ചിത്ര മേള നടത്തുന്നത്. 60 ലക്ഷം രൂപയാണ് ചലച്ചിത്രോത്സവത്തിനായി വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് ഒരു കോടിയിലേറെയായിരുന്നു.
പ്രേക്ഷക അവാര്‍ഡ് ഇത്തവണത്തെ ചലച്ചിത്രോത്സവത്തിന്റെ പ്രത്യേകതയാണ്. പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന ചിത്രത്തിന് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കും.
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ