Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
മറാള് (ഇറാന്)
ചലച്ചിത്രോത്സവത്തിന് വെള്ളിയാഴ്ച തിരശീല ഉയരുന്നു
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന കേരളത്തിന്റെ ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഐഎഫ്എഫ്കെ 2001ന് മാര്‍ച്ച് 30 വെള്ളിയാഴ്ച തിരശീല ഉയരും. ഒരാഴ്ച നീണ്ടു നില്ക്കുന്ന ചലച്ചിത്രോത്സവത്തില്‍ 40ഓളം രാജ്യങ്ങളില്‍ നിന്നായി 100ലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇത് മൂന്നാം തവണയാണ് ചലച്ചിത്ര അക്കാദമി ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.
14 ദീര്‍ഘ ചിത്രങ്ങളും ഒമ്പത് ഹ്രസ്വ ചിത്രങ്ങളും ഉള്‍പ്പെട്ട മത്സരവിഭാഗമാണ് ചലച്ചിത്രോത്സവത്തില്‍ ഏറ്റവും ശ്രദ്ധേയമാകുക. മൊത്തം 11 ലക്ഷം രൂപയുടെ സമ്മാനമാണ് അഞ്ച് അവാര്‍ഡുകള്‍ക്കായി നല്‍കുക. മികച്ച ചിത്രത്തിന് ആറ് ലക്ഷം രൂപയും സുവര്‍ണചകോരവും പുരസ്കാരമായി ലഭിക്കും. മികച്ച സംവിധായകന് മൂന്നു ലക്ഷം രൂപയാണ് അവാര്‍ഡ്.
മാനവീയതയാണ് ഇത്തവണ ചലച്ചിത്രോത്സവത്തിന്റെ വിഷയം. ഇറാനിയന്‍ സിനിമയുടെ പ്രത്യേക വിഭാഗവും സ്ത്രീകളെ കേന്ദ്രമാക്കിയുള്ള ഫ്രഞ്ച് സിനിമകളും ഇത്തവണ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കും. മൊഹ്സന്‍ മക്മല്‍ബഫ് സംവിധാനം ചെയ്ത പെഡ്ലര്, സൈക്ലിസ്റ്, ടൈം ഓഫ് ലവ്, വണ്‍സ് അപോണ് എ ടൈം സിനിമ, ഇമേജസ് ഫ്രം ഖജാര്സ്ട്രിനാസ്റി, ആക്ടര്‍, സലാം സിനിമ, ഗാബെ, സൈലന്‍സ്, ദി ഡോര്‍ എന്നീ പത്ത് ചിത്രങ്ങള്‍ ഇറാനിയന്‍ വിഭാഗത്തിലുണ്ട്.
ക്യൂബന്‍ സംവിധായകന് തോമസ് ഏലിയയുടെ ചിത്രങ്ങളാണ് റിട്രൊസ്പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. മെമ്മറീസ് ഓഫ് അണ്ടര്ഡെവലപ്മെന്റ്, സ്ട്രോബറി ആന്റ് ചോക്കലേറ്റ്, അപ്ടു എ പോയിന്റ്, ദി സര്‍വൈവേഴ്സ്, ലാസ്റ് സപ്പര്‍ എന്നീ ചിത്രങ്ങള്‍ ഇതിലുള്‍പ്പെടും.
ബംഗാളി സംവിധായകന് ഋതിക് ഘട്ടക്, മലയാളി നടന്മാരായ കരമന ജനാര്ദ്ദനന് നായര്‍, ബാലന് കെ. നായര്‍, ബഹദൂര്‍ എന്നിവരുടെ ഓര്‍മ്മയ്ക്കായി അവരുടെ തിരഞ്ഞെടുത്ത ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. മേഘ് ധെക്കേ താര, സുവര്‍ണരേഖ, തീതാഷ് ഏക് നദീര്‍നാം, കോമള്‍ ഗന്ധാര്‍ എന്നിവയാണ് ഘട്ടക് ചിത്രങ്ങള്‍. മലയാളം സിനിമ വിഭാഗത്തില്‍ സംസ്ഥാന അവാര്‍ഡു നേടിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.
ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ 16 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ പകുതിയിലേറെയും മലയാള ചിത്രങ്ങളാണ്. ജര്‍മ്മന്‍ ചിത്രങ്ങളുടെ വിഭാഗത്തില്‍ 13 ചിത്രങ്ങളാണുള്ളത്. ഫിലിം സ്കൂള്‍ വിഭാഗത്തില്‍ 30 ഡോക്യുമെന്ററികളുണ്ടാകും. ഇതിനു പുറമെ വേറെ ആറ് ഡോക്യുമെന്ററികളും ഏഴ് ആനിമേഷന്‍ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഹംഗറി സംവിധായകന് ഇസ്ത്വാന് ഗാള്‍, അമേരിക്കന്‍ ഡോക്യുമെന്ററി സംവിധായകന് വില്യം ഗ്രീവ്സ്, ഇറാനിയന്‍ സംവിധായകന് മൊഹ്സിന്‍ മഖ്മല്‍ബഫ്, വോള്‍ഫ് ലാംഗ്സ്ഫെല്ഡ്, ക്ലൗസ് ഈദര്‍, വിജയ് മെഹ്ത എന്നിവരാണ് ജുറി അംഗങ്ങള്‍.
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍