Don't Miss!
- Automobiles കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- Sports IPL 2024: സഞ്ജു പ്രതിഭ, 14 വയസ് മുതല്‍ അവനെ അറിയാം; ഇത്തവണ കപ്പ് രാജസ്ഥാനെന്ന് തരൂര്‍
- News ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം, ഇല്ലെങ്കിൽ...
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
കെ. ജി. ജോര്‍ജ് റിട്രോസ്പെക്ടീവ് തുടങ്ങി
കെ. ജി. ജോര്‍ജ് റിട്രോസ്പെക്ടീവ് തുടങ്ങി
ഏപ്രില്‍ 03, 2002
തിരുവനന്തപുരം : മലയാള സിനിമയുടെ ആഖ്യാന സങ്കേതം പൊളിച്ചെഴുതിയ ചലച്ചിത്രകാരനാണ് കെ. ജി. ജോര്‍ജെന്ന് എം. ടി. വാസുദേവന്‍ നായര്‍. പ്രമേയത്തിലെ വൈവിദ്ധ്യവും അവതരണത്തിലെ കൈയടക്കവുമാണ് ജോര്‍ജിന്റെ മുഖമുദ്ര.
ഏഴാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കെ. ജി. ജോര്‍ജ് റിട്രോസ്പെക്ടീവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം. ടി. മലയാളത്തിന്റെ സാദ്ധ്യതകളും പരിമിതികളും തിരിച്ചറിഞ്ഞവരില്‍ ജോര്‍ജിനെപ്പോലെ ഏറെപ്പേരില്ല. ജോര്‍ജ് ചിത്രങ്ങളുടെ ശില്പചാതുര്യവും വ്യാകരണ ശാസ്ത്രവും പുതിയ തലമുറയ്ക്കു പരിചയപ്പെടുത്താന്‍ റിട്രോസ്പെക്ടീവ് ഉപകരിക്കുമെന്നും എം. ടി. പറഞ്ഞു.
ജോര്‍ജിനെപ്പോലെയുളള പ്രഗത്ഭര്‍ സജീവമാകേണ്ട സാഹചര്യമാണിതെന്ന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ പറഞ്ഞു. ഇരകള്‍ എന്ന ചിത്രത്തില്‍ കൂടി തന്നെ മലയാള സിനിമയില്‍ അവതരിപ്പിച്ച സംവിധായകനാണ് കെ. ജി. ജോര്‍ജ്. അഭിനയത്തിന്റെ ആദ്യപാഠങ്ങള്‍ തനിക്കു പറഞ്ഞു തന്ന ഗുരുവര്യനാണ് തനിക്ക് ജോര്‍ജെന്ന് ഗണേഷ് പറഞ്ഞു.
തനിക്കു മേല്‍ ചൊരിഞ്ഞ സ്നേഹവായ്പിനും നല്ല വാക്കുകള്‍ക്കും ജോര്‍ജ് നന്ദി പറഞ്ഞു. ചലച്ചിത്ര അക്കാദമിയുടെ ഉപഹാരം എം. ടി. അദ്ദേഹത്തിന് നല്കി. സംവിധായകന് കമല്‍ ജോര്‍ജിനെ പൊന്നാടയണിയിച്ചു. സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ ഉപഹാരം ചെയര്മാന് ജോഷി സമ്മാനിച്ചു. തിരക്കഥാകൃത്ത് ജോണ്‍പോള്‍, നിരൂപകന് എം. എഫ് തോമസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.