Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
സുവര്‍ണ്ണചകോരം ചൈനീസ് സിനിമയ്ക്ക്
സുവര്‍ണ്ണചകോരം ചൈനീസ് സിനിമയ്ക്ക്
ഏപ്രില്‍ 06, 2002
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ചൈനീസ് ചിത്രമായ ദ ഓര്‍ഫന്‍ ഓഫ് അന്യാങ്ങ് സുവര്‍ണ്ണ ചകോരം നേടി. പുരാതന ചൈനീസ് നഗരമായ അന്യാങ്ങിലെ അഭിസാരികയുടേയും അവളുടെ കുഞ്ഞിന്റെയും അതിജീവന ശ്രമങ്ങളുടെ കഥ പറയുന്ന ഓര്‍ഫന്‍ ഓഫ് ദ അന്യാങ്ങിന്റെ സംവിധായകന് വാങ് ചാവെ 10 ലക്ഷം രൂപയും ശില്പവും ഏറ്റുവാങ്ങി.
അര്‍ജന്റീനയില്‍ നിന്നുള്ള ടാക്സി ആന്‍ എന്‍കൗണ്ടര്‍ രാജ്യാന്തര ചലച്ചിത്ര നിരൂപകസംഘടനയായ ഫിപ്രസിയുടെ അവാര്‍ഡ് നേടി. അതിവൈകാരികത ഒട്ടുമില്ലാതെ അതിതീവ്രമായ ജീവിതസംഘര്‍ഷങ്ങളുടെ കഥയാണ് ഈ അര്ജന്റീനിയയില് നിന്നുള്ള ചിത്രം പറയുന്നതെന്ന് ജൂറി അധ്യക്ഷന്‍ ഡെറിക് മാല്‍കം പറഞ്ഞു. അര്‍ജന്റീനിയക്കാരി ഗബ്രിയേല ഡേവിഡാണ് സംവിധായിക.
ജൂറിയുടെ പ്രത്യേക അവാര്‍ഡായ രജത ചകോരവും ഈ അര്ജന്റിനിയിയില് നിന്നുള്ള ചിത്രം നേടി. രണ്ടു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. ടുണിഷ്യയില്‍ നിന്നുള്ള ഖാലിദ് ഖോര്ബല് ആണ് മികച്ച സംവിധായകന്. അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട 17കാരിയുടെ ദുരന്തകഥ പറയുന്ന ഫത്മയുടെ സംവിധായകനാണ് ഖാലിദ് ഖോര്ബല്. മൂന്നുലക്ഷം രൂപയാണ് അവാര്‍ഡ് തുക.
കേരളത്തിലെ സിനിമകള്‍ വിദേശത്ത് നയതന്ത്രജ്ഞരെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് ബഹുമതികള്‍ വിതരണം ചെയ്ത മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. നമ്മുടെ ടൂറിസം വികസനത്തിനും സിനിമകള്‍ക്ക് നല്ലൊരു പങ്കുവഹിക്കാനാകും.- ആന്റണി പറഞ്ഞു.
മേള ഡയറക്ടര്‍ അടൂര്‍ ഗോപാലകൃഷ്ണന്, മാക്ടയെ പ്രതിനിധീകരിച്ച് കെ.ജി. ജോര്‍ജ്ജ്, അമ്മ പ്രസിഡന്റ് ഇന്നസെന്റ്, എഫ്എഫ്എസ്ഐ ദക്ഷിണമേഖലാസെക്രട്ടറി സുരേഷ് ബാബു, മേള എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍