Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ടിവി മാധ്യമത്തിനെതിരെ അമോല്‍ പലേക്കര്‍
ടിവി മാധ്യമത്തിനെതിരെ അമോല്‍ പലേക്കര്‍
ഡിസംബര്‍ 17, 2003
തിരുവനന്തപുരം: ടിവി മാധ്യമം നിലവാരം മെച്ചപ്പെടുത്തിയില്ലെങ്കില്‍ അത് വിഡ്ഢി പെട്ടിയായി പരിഗണിക്കപ്പെടുന്നത് തുടരുമെന്ന് ഹിന്ദി ചലച്ചിത്ര നടനും സംവിധായകനുമായ അമോല്‍ പലേക്കര്‍.
അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അമോല്‍ പലേക്കര്‍. ഇന്ത്യന്‍ ടിവി മാധ്യമം സിനിമയെ ഏറെ ആശ്രയിക്കുന്നുണ്ടെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ചലച്ചിത്രമായാലും ചലച്ചിത്രാധിഷഠിത പരിപാടികളായാലും ടെലിവിഷന്‍ സിനിമയെ ആശ്രയിക്കേണ്ടി വരുന്നു. അതേ സമയം ടിവിയില്‍ നിന്ന് സിനിമാ വ്യവസായത്തിന് ഒരു ഗുണവും കിട്ടുന്നില്ല.
അവാര്‍ഡ് ചിത്രങ്ങളോടും ഡോക്യുമെന്ററികളോടും ദൂരദര്ശന് പുലര്‍ത്തുന്ന സമീപനം വിമര്‍ശിക്കപ്പെടേണ്ടതാണ്. ടിവിയെ ഒരു പ്രധാന മാധ്യമമായി താന്‍ കാണാത്തതുകൊണ്ട് ടിവിക്ക് വേണ്ടി സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് അമോല്‍ പലേക്കര്‍ പറഞ്ഞു.
അതേ സമയം ടിവിക്ക് അതിന്റേതായ സാധ്യതകളുണ്ടെന്ന് ചലച്ചിത്ര-ടിവി പരമ്പര സംവിധായകനായ ശ്യാമപ്രസാദ് പറഞ്ഞു. സിനിമയേക്കാള്‍ ടിവിയ്ക്കാണ് സര്‍ഗാത്മകമായ സാധ്യതകളുള്ളത്. ടിവിയ്ക്ക് അതിന്റേതായ ഭാഷയും അവതരണരീതിയുമുണ്ട്.
ടിവിയും സിനിമയും തീര്‍ത്തും വ്യത്യസ്തമായ മേഖലകളാണെന്നും രണ്ട് മാധ്യമത്തിനും ഇതരമാധ്യമത്തില്‍ നിന്ന് സ്വീകരിക്കാന്‍ പലതുമുണ്ടെന്നും സംവിധായകന് കെ. പി. കുമാരന് അഭിപ്രായപ്പെട്ടു.
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍