Don't Miss!
- Lifestyle ഒരു പ്രായത്തിന് ശേഷം അടിവയറ്റില്‍ വേദന കൂടുതല്‍: പതിയേ ക്യാന്‍സര്‍ വളരുന്നു?
- Sports IPL 2024: സഞ്ജുവും റിഷഭും നേര്‍ക്കുനേര്‍, തോറ്റ ക്ഷീണത്തില്‍ ഡല്‍ഹി- ടോസ് 7 മണിക്ക്
- News 'എന്നേയും ആം ആദ്മിയേയും ഇല്ലാതാക്കുകയാണ് ഇഡിയുടെ ലക്ഷ്യം'; കോടതിയിൽ ഇഡിക്കെതിരെ കെജ്രിവാൾ
- Travel ചില്ലറ നോക്കി സമയം കളയേണ്ട! യുപിഐ വഴി ഇനി ട്രെയിനിൽ ജനറൽ ടിക്കറ്റ് എടുക്കാം...
- Automobiles മാരുതി സുസുക്കിയുടെ തലപ്പത്ത് അഴിച്ചുപണി, ശശാങ്ക് ശ്രീവാസ്തയ്ക്ക് പകരം വരുന്നത് ഇദ്ദേഹമോ
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
ഐഎഫ്എഫ്കെ 2018ല്‍ മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി! സുവര്‍ണ ചകോരം ഇറാനിയന്‍ ചിത്രത്തിന്
ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളികളുടെ അഭിമാനമായി ലിജോ ജോസ് പെല്ലിശ്ശേരി. ഇത്തവണ ഐഎഫ്എഫ്കെയിലെ മികച്ച സംവിധായകനുളള പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരിക്ക് ലഭിച്ചു. ഈമയൗ എന്ന ചിത്രത്തിലൂടെയാണ് ലിജോ അവാര്‍ഡ് സ്വന്തമാക്കിയിരുന്നത്.
'ഇതെന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്'! ലാലേട്ടന്റെ ഡയലോഗ് ആവര്‍ത്തിച്ച് പ്രണവ്! ടീസര്‍ കാണാം
മികച്ച സംവിധായകനു പുറമെ മികച്ച എഷ്യന്‍ ചിത്രത്തിനുളള നെറ്റ്പാക്ക് പുരസ്കാരം, മികച്ച ജനപ്രിയ ചിത്രം എന്നിവയ്ക്കുളള പുരസ്കാരങ്ങളും ലിജോയുടെ ഈമയൗ സ്വന്തമാക്കി. പ്രളയം അതിജീവിച്ച കേരളത്തില്‍ നിന്ന് ഈ അവാര്‍ഡ് വാങ്ങാനായത് എറ്റവും വലിയ അഭിമാനമാണെന്ന് ലിജോ ചടങ്ങില്‍ അഭിപ്രായപ്പെട്ടു. നേരത്തെ ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിലും മികച്ച സംവിധായകനായി ലിജോ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇറാനിയന്‍ ചിത്രം ഡാര്‍ക്ക് റൂമാണ് ഇത്തവണ മികച്ച സിനിമയ്ക്കുളള പുരസ്കാരം ഐഎഫ്എഫ്കെയില് നേടിയിരിക്കുന്നത്. ടെയ്ക്കിംഗ് ദ ഹോഴ്സ് ടു ഈറ്റ് ജിലേബി എന്ന ചിത്രത്തിന്റെ സംവിധായിക അനാമിക ഹക്സര്‍ മികച്ച നവാഗത സംവിധായികയ്ക്കുളള പുരസ്കാരം നേടി. സിനിമയുടെ ഛായാഗ്രാഹകന്‍ സൗമ്യാനന്ദ് സാഹി ജൂറിയുടെ പ്രത്യേത പരാമര്‍ശവും സ്വന്തമാക്കി.
മികച്ച മലയാള ചിത്രത്തിനുളള ഫിപ്രസി പുരസ്കാരം സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ്ക്കാണ്. ബിയാട്രീസ് സഗ്നറുടെ ദി സൈലന്‍സ് എന്ന ചിത്രവും ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ഇന്ത്യയിലെ മികച്ച നവാഗത ചിത്രത്തിനുളള പ്രഥമ കെആര്‍ മോഹനന് എന്‍ഡോവ്മെന്റ് അമിതാഭ ചാറ്റര്‍ജി സംവിധാനം ചെയ്ത മനോഹര്‍ ആന്റ് ഐയ്ക്കാണ്. വിനു കോലിച്ചാല്‍ സംവിധാനം ചെയ്ത ബിലാത്തിക്കുഴല്‍ ഈ വിഭാഗത്തില്‍ പ്രത്യേക പരമാര്‍ശനത്തിനും അര്‍ഹമായി.
ലാലേട്ടന്റെ കഠിനാദ്ധ്വാനം കൊണ്ടുകൂടിയാണ് ഒടിയനില്‍ എല്ലാം നന്നായി വന്നത്: പീറ്റര്‍ ഹെയ്ന്
ഒമര്‍ ലുലുവിന്റെ അഡാറ് ലവ് തിയ്യേറ്ററുകളിലേക്ക്! പ്രിയാ വാര്യരും റോഷനും ഉടനെത്തും! റിലീസ് ഡേറ്റ്
-
ടെലിവിഷന്‍ പ്രീമിയറായി ഫാലിമിയും വാലാട്ടിയും! ഏഷ്യാനെറ്റിലെ ഈസ്റ്റര്‍ സ്പെഷ്യല്‍ പരിപാടികള്‍
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍
-
'ഫിനാഷ്യൽ ടൈറ്റ് വന്നപ്പോൾ വെഡ്ഡിങ് ഡേറ്റ് നീട്ടി, അത് നന്നായെന്ന് തോന്നുന്നു, അല്ലാതെ ഒന്നും ചെയ്തിട്ടില്ല'