Don't Miss!
- News തമിഴ്നാട്ടില്‍ ബിജെപി രണ്ടും കല്‍പ്പിച്ച്; പിഎംകെ വന്നത് നേട്ടമാകും... പ്രതീക്ഷയില്‍ നേതൃത്വം, സീറ്റ് ധാരണ
- Lifestyle ഗരുഡപുരാണം: കഷ്ടപ്പാടിന്റെ കുരുക്കില്‍നിന്ന് മോചനം, ഭാഗ്യം നിറഞ്ഞ ജീവിതത്തിന് വേണ്ട 7 കാര്യം
- Technology മാന്ത്രികൻ മഹാ, മാന്ത്രികൻ... ഇത് 'റിയൽ മറ്റത്ത് നാർസോ ടച്ചനാർ'! റിയൽമി നാർസോ 70 പ്രോ എത്തി
- Finance നിക്ഷേപത്തിന് നിങ്ങൾ തയ്യാറാണോ, മകളെയാക്കാം ലക്ഷപ്രഭു, ഇതാണ് കേന്ദ്രസർക്കാർ പദ്ധതി
- Automobiles അഡ്വഞ്ചർ ബൈക്കിൽ ലേഡി സൂപ്പർസ്റ്റാറിൻ്റെ നൈറ്റ് റൈഡ്, വൈറൽ വീഡിയോ ഏറ്റെടുത്ത് ആരാധകർ
- Sports IPL 2024: തിരിച്ചുവരവില്‍ റിഷഭ് കസറുമോ? വലിയ പ്രതീക്ഷ വേണ്ട! കാരണം ഗവാസ്കര്‍ പറയുന്നു
- Travel തേക്കടിയിലെ ബോട്ടിങ്; ആനകളെയും മാൻകൂട്ടങ്ങളെയും കണ്ട് ഒരു യാത്ര, ഓൺലൈൻ ബുക്ക് ചെയ്യാം
ഐഎഫ്എഫ്കെ 2018ല്‍ മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി! സുവര്‍ണ ചകോരം ഇറാനിയന്‍ ചിത്രത്തിന്
ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളികളുടെ അഭിമാനമായി ലിജോ ജോസ് പെല്ലിശ്ശേരി. ഇത്തവണ ഐഎഫ്എഫ്കെയിലെ മികച്ച സംവിധായകനുളള പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരിക്ക് ലഭിച്ചു. ഈമയൗ എന്ന ചിത്രത്തിലൂടെയാണ് ലിജോ അവാര്‍ഡ് സ്വന്തമാക്കിയിരുന്നത്.
'ഇതെന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്'! ലാലേട്ടന്റെ ഡയലോഗ് ആവര്‍ത്തിച്ച് പ്രണവ്! ടീസര്‍ കാണാം
മികച്ച സംവിധായകനു പുറമെ മികച്ച എഷ്യന്‍ ചിത്രത്തിനുളള നെറ്റ്പാക്ക് പുരസ്കാരം, മികച്ച ജനപ്രിയ ചിത്രം എന്നിവയ്ക്കുളള പുരസ്കാരങ്ങളും ലിജോയുടെ ഈമയൗ സ്വന്തമാക്കി. പ്രളയം അതിജീവിച്ച കേരളത്തില്‍ നിന്ന് ഈ അവാര്‍ഡ് വാങ്ങാനായത് എറ്റവും വലിയ അഭിമാനമാണെന്ന് ലിജോ ചടങ്ങില്‍ അഭിപ്രായപ്പെട്ടു. നേരത്തെ ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിലും മികച്ച സംവിധായകനായി ലിജോ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇറാനിയന്‍ ചിത്രം ഡാര്‍ക്ക് റൂമാണ് ഇത്തവണ മികച്ച സിനിമയ്ക്കുളള പുരസ്കാരം ഐഎഫ്എഫ്കെയില് നേടിയിരിക്കുന്നത്. ടെയ്ക്കിംഗ് ദ ഹോഴ്സ് ടു ഈറ്റ് ജിലേബി എന്ന ചിത്രത്തിന്റെ സംവിധായിക അനാമിക ഹക്സര്‍ മികച്ച നവാഗത സംവിധായികയ്ക്കുളള പുരസ്കാരം നേടി. സിനിമയുടെ ഛായാഗ്രാഹകന്‍ സൗമ്യാനന്ദ് സാഹി ജൂറിയുടെ പ്രത്യേത പരാമര്‍ശവും സ്വന്തമാക്കി.
മികച്ച മലയാള ചിത്രത്തിനുളള ഫിപ്രസി പുരസ്കാരം സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ്ക്കാണ്. ബിയാട്രീസ് സഗ്നറുടെ ദി സൈലന്‍സ് എന്ന ചിത്രവും ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ഇന്ത്യയിലെ മികച്ച നവാഗത ചിത്രത്തിനുളള പ്രഥമ കെആര്‍ മോഹനന് എന്‍ഡോവ്മെന്റ് അമിതാഭ ചാറ്റര്‍ജി സംവിധാനം ചെയ്ത മനോഹര്‍ ആന്റ് ഐയ്ക്കാണ്. വിനു കോലിച്ചാല്‍ സംവിധാനം ചെയ്ത ബിലാത്തിക്കുഴല്‍ ഈ വിഭാഗത്തില്‍ പ്രത്യേക പരമാര്‍ശനത്തിനും അര്‍ഹമായി.
ലാലേട്ടന്റെ കഠിനാദ്ധ്വാനം കൊണ്ടുകൂടിയാണ് ഒടിയനില്‍ എല്ലാം നന്നായി വന്നത്: പീറ്റര്‍ ഹെയ്ന്
ഒമര്‍ ലുലുവിന്റെ അഡാറ് ലവ് തിയ്യേറ്ററുകളിലേക്ക്! പ്രിയാ വാര്യരും റോഷനും ഉടനെത്തും! റിലീസ് ഡേറ്റ്
-
സ്ത്രീയുടെ കാമത്തെയും സ്നേഹത്തെയും അസാധാരണ വഴിയിലൂടെ കാണുന്നു, 'അയ്യ'യെക്കുറിച്ച് പൃഥ്വിരാജ്
-
പറയാൻ പാടില്ലാത്ത വേദനിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ; ഭാര്യ പറഞ്ഞില്ല, കുറേ വർഷം കഴിഞ്ഞാണ് അറിഞ്ഞത്
-
ആ സിനിമയുടെ പ്രൊമോഷനിൽ നിന്നും എന്നെ മാറ്റി നിർത്തി; ഇമേജായിരുന്നു പ്രശ്നം; തുറന്ന് പറഞ്ഞ് അമല പോൾ