Don't Miss!
- Lifestyle കാരണമില്ലെങ്കിലും ഉണ്ടാക്കിയെടുത്ത് വഴക്ക്; ദമ്പതികളുടെ വഴക്കിന് 10 സാധാരണ കാരണങ്ങള്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
സ്ത്രീകളുടെയും കുട്ടികളുടെയും വേദനയും വൈധ്യവത്തിലേക്കുള്ള കാത്തിരിപ്പും, വില്ലാ ഡെല്ലേഴ്സ് റിവ്യൂ!
എവി ഫര്‍ദിസ്
വൈധ്യവത്തിലേക്കുള്ള കാത്തിരിപ്പിന്റെ കഥ പറയുന്ന വില്ലാ ഡെല്ലേഴ്സ് എന്ന ഇറാനിയന്‍ സിനിമ മൂന്നാം ദിനത്തിലെ കാഴ്ചകളില്‍ വേറിട്ടൊരനുഭവമായി മാറി. സ്ത്രീകളുടെയും കുട്ടികളുടെയും വേദന അതിന്റെ തീവ്രതയോടെ അനുഭവവേദ്യമാക്കുന്ന ഇറാനിയന്‍ സിനിമകളുടെ മറ്റൊരു നേര്‍ക്കാഴ്ചയായിരുന്നു ഈ ചലച്ചിത്രവും. 1986ലെ ഇറാന്- ഇറാഖ് യുദ്ധക്കാലത്തേക്കാണ് ഈ ചലച്ചിത്രം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. യുദ്ധത്തില്‍ പങ്കെടുക്കുന്ന പട്ടാളക്കാര്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ കാണുവാന്‍ വേണ്ടി അതിര്‍ത്തിയോടനുബന്ധിച്ച് ഗവണ്മെന്റ് ഒരുക്കിയ വില്ലകളുടെ കൂട്ടത്തിലേക്ക് മകന് ദാവൂദിനെ കാണുവാനായി അസീസിയ മധ്യവയസ്ക്ക പേരക്കുട്ടികളുമായി എത്തുന്നതോടെയാണ് സിനിമക്ക് തുടക്കമാകുന്നത്. എന്നാല്‍ ഇതോടൊപ്പം തന്നെ മകന്റെ ഭാര്യയും തന്റെ മക്കളെ തെരഞ്ഞുകൊണ്ട് ഇവിടെയെത്തുകയാണ്.
മുട്ട, പാല്, തേന്‍, ധാന്യം സമീകൃതാഹാരം മാത്രമല്ല സിനിമകളുമാണ്! ഇംഗ്ലീഷുകാരന്റെ സിനിമ ഇതാ..
ഇവരിലൂടെ ഈ വില്ലയിലെ ഓരോ ജീവിതങ്ങളിലേക്കുമാണ് സംവിധായകന് പ്രേക്ഷകനെ കൊണ്ടുപോകുന്നത്. ദാവൂദ് മരിച്ചുപോയി എന്ന അര്‍ധ വിശ്വാസത്തിലാണ് ഭാര്യ. എന്നാല്‍ മകന് ഉടനെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് മാതാവ്. ഇതിനിടക്ക് മറ്റു പലരുടെയും ഭര്ത്താക്കന്മാര് വന്നുപോകുന്നതാകട്ടെ ഇവരുടെ രണ്ട് മക്കള്‍ക്ക് തങ്ങളുടെ പിതാവ് മാത്രം വരാത്തതെന്തെന്ന ആധികൂട്ടുകയാണ്. ഓരോ വാഹനം കടന്നുവരുമ്പോഴും ഈ വില്ലകളിലെ സ്ത്രീകളും കുട്ടികളുമെല്ലാം പേടിയോടെയാണ് പുറത്തേക്ക് ഓടി വരുന്നത്. കാരണമെന്തെന്നാല്‍ അടുത്തത് ആരാണ് മരിച്ചതെന്ന പട്ടാളക്യാംപില്‍ നിന്നുള്ള അറിയിപ്പ് കത്തിന്റെ രൂപത്തിലാണ് ഇവരുടെ അടുത്തെത്തുക. ഇതോടെ വിധവയായ പട്ടാളക്കാരന്റെ ഭാര്യ ഇവിടെനിന്ന് തങ്ങളുടെ സ്വദേശങ്ങളിലേക്ക് മടങ്ങുകയാണ് ചെയ്യുക.
യുദ്ധമടക്കമുള്ള ദുരിതങ്ങളിലും ആത്യന്തികമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വന്നെത്തുന്ന കഷ്ടപ്പാടിന്റെ വേദനയാണ് വില്ലാ ഡൊല്ലേഴ്സ്.
ഭര്‍ത്താവിനെ കാത്തിരിക്കുന്ന സിമാ എന്ന കഥാപാത്രത്തിലൂടെ ഈ നൊമ്പരത്തിന്റെ പ്രശ്നങ്ങള്‍ സംവിധായകന് മുനീര്‍ ഗെഹീദി കാഴ്ചക്കാരനോട് സംവദിക്കുന്നുണ്ട്. പരമ്പരാഗത ഇറാനിയന്‍ സിനിമകളില്‍ നിന്ന് വേറിട്ടൊന്നും ചിന്തിക്കുന്നില്ലെങ്കിലും ജീവിതഗന്ധിയായ ഒരു വിഷയം അതേ ചൂടോടെ സ്ക്രീനിലെത്തിച്ചത് ഇറാന് സിനിമാപ്രേമികള്‍ ഏറെയുള്ള ഐ എഫ് എഫ് കെയിലെ കാണികള്‍ കൈയ്യടിയോടുകൂടി തന്നെയാണ് സ്വീകരിച്ചത്.
മുന്‍നിര നായികമാര്‍ക്കാണെങ്കില്‍ ഇത് സംഭവിക്കുമായിരുന്നോ? അവള്‍ക്കൊപ്പം സുരഭിയെ പിന്തുണച്ച് കേരളം!!
പ്രതിനിധികള്‍ ആകാംക്ഷയോടെ കാത്തിരുന്ന മത്സരവിഭാഗത്തിലെ ആദ്യമലയാല ചിത്രമായ സജ്ഞു സുരേന്ദ്രന്റെ ഏദന്റെ ആദ്യപ്രദര്‍ശനവും നടന്നു. കഥയ്ക്കുള്ളില്‍ നിന്ന കഥവിരിയുന്ന മൂന്നു കഥാപാത്രങ്ങളുടെ സമാന്തരമായ യാത്രയിലൂടെയാണ് ഏദന്റെ ആഖ്യാനം.
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ