Don't Miss!
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അന്ന് ഞാന്‍ ജയസൂര്യയായിട്ട് തന്നെ നിന്നു, ആ സിനിമയിലെ വലിയ തെറ്റിനെ കുറിച്ച് ജയസൂര്യ!
പൃഥ്വിരാജും കുഞ്ചാക്കോ ബോബനുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായ സ്വപ്നക്കൂട് എന്ന ചിത്രത്തിന് ശേഷമാണ് ജയസൂര്യ പുല്‍വാല്‍ കല്യാണത്തില്‍ അഭിനയിക്കുന്നത്.
പൃഥ്വിരാജും കുഞ്ചാക്കോ ബോബനുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായ സ്വപ്നക്കൂട് എന്ന ചിത്രത്തിന് ശേഷമാണ് ജയസൂര്യ പുല്‍വാല്‍ കല്യാണത്തില്‍ അഭിനയിക്കുന്നത്. ജയസൂര്യയുടെ പ്രിയസുഹൃത്ത് ഷാഫിയാണ് ചിത്രം സംവിധാനം ചെയ്തത്. ആ സമയത്ത് ലോഹിത ദാസ് സംവിധാനം ചെയ്യുന്ന ചക്രത്തില്‍ പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ ക്ഷണിച്ചുവെങ്കിലും ആ ചിത്രം ഉപേക്ഷിച്ചാണ് താന്‍ പുലിവാല് കല്യാണത്തില്‍ അഭിനയിച്ചതെന്ന് ജയസൂര്യ.
പുലിവാല് കല്യാണം നായകന്റെ സിനിമ അല്ലെന്നും അതൊരു സലിം കുമാര്‍ ചിത്രമാണെന്നും ജയസൂര്യ പറഞ്ഞു. മനോരമ ഓണ്‍ലൈന്‍ ഐ മീ മൈ സെല്‍ഫിന്റെ അഭിമുഖത്തിലാണ് ജയസൂര്യ തന്റെ കരിയറിന്റെ തുടക്കത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. ആ സമയത്ത് സിനിമയില്‍ സംഭവിച്ച ഒരു വലിയ തെറ്റിനെ കുറിച്ചും നടന് അഭിമുഖത്തില്‍ തുറന്ന് പറഞ്ഞു. തുടര്‍ന്ന് വായിക്കൂ..
സലിം കുമാര്‍ ചിത്രം
പുലിവാല് കല്യാണം ഒരു നായകന്റെ ചിത്രമല്ല. അതൊരു സലിം കുമാര്‍ ചിത്രമാണ്. ആ സിനിമയില്‍ നായകന് ആകാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണെന്നും നടന് ജയസൂര്യ പറഞ്ഞു.
ചക്രം ഉപേക്ഷിച്ചത്
പുലിവാല് കല്യാണത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുമ്പോഴാണ് തനിക്ക് ലോഹിത ദാസ് സംവിധാനം ചെയ്യുന്ന ചക്രം എന്ന പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. എന്നാല്‍ നേരത്തെ ഷാഫി ചിത്രത്തിന് ഡേറ്റ് കൊടുത്തതുക്കൊണ്ട് തന്നെ ചക്രം ഉപേക്ഷിച്ച് പുലിവാല് കല്യാണത്തില്‍ അഭിനയിക്കുകയായിരുവെന്ന് ജയസൂര്യ പറയുന്നു.
സ്നേഹം തോന്നിയിട്ടില്ല
ആ സമയത്ത് ഒന്നും തനിക്ക് സിനിമയോട് സ്നേഹം തോന്നിയിട്ടില്ല. എല്ലാവര്ക്കും സിനിമയില്‍ പറ്റുന്ന തെറ്റ് എനിക്കും സംഭവിച്ചു. സിനിമയുടെ ഡബ്ബിങ് കഴിഞ്ഞപ്പോള്‍ സിദ്ദിഖ്-ലാലിലെ ലാലേട്ടന് ചോദിച്ചു. മുമ്പില്‍ നില്ക്കുന്നവന് ഒരുപാട് ബഹുമാനം കൊടുക്കുകയാണല്ലോ എന്ന്. അപ്പോഴാണ് തനിക്ക് ആ തെറ്റ് മനസിലാകുന്നത്.
അമ്പിളി ചേട്ടനോട്
അമ്പിളി ചേട്ടനോട് നേരിട്ട് എങ്ങനെയാണോ പെരുമാറുന്നത് അതുപോലെ തന്നെയാണ് ഞാന്‍ ക്യാമറയ്ക്ക് മുമ്പിലും അഭിനയിച്ചത്. ഒരു ആക്ടറെ സംബന്ധിച്ചിടത്തോളം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിത്. അതിനര്‍ത്ഥം അയാല്‍ ആ കഥാപാത്രം ആയിട്ടില്ല എന്നതാണ്. അതെ അന്ന് ഞാന്‍ ജയസൂര്യയായിട്ട് തന്നെയാണ് അഭിനയിച്ചത്.