Don't Miss!
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Automobiles ക്രാഷ് ടെസ്റ്റിൽ ഹോണ്ടയുടെ 'മാരുതി'യായി അമേസ്; ഇടിപ്പരീക്ഷയിൽ കിട്ടിയത് വെറും 2-സ്റ്റാർ റേറ്റിംഗ്
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Finance തിരിച്ചുകയറി സ്വർണവില, പവന്റെ വില വീണ്ടും 53,000 കടന്നു, അഡ്വാൻസ് ബുക്കിംഗ് നല്ലതാണ്
- Lifestyle ദാമ്പത്യത്തില്‍ വഴക്കുകള്‍ പതിവ്, പരസ്പര വിയോജിപ്പ് അവസാനിപ്പിക്കാന്‍ വേണ്ടത് ഈ 7 കാര്യം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
മമ്മൂക്ക മുന്നില്‍ വന്നാല്‍ ഡയലോഗ് മറക്കും; അദ്ദേഹത്തിനും ആ പ്രശ്നമുണ്ടെന്ന് കോട്ടയം നസീറും ബിന്ദു പണിക്കരും
ഹാസ്യ കഥാപാത്രങ്ങളാണെങ്കിലും സീരിയസ് വേഷമാണെങ്കിലും അത്രയും മനോഹരിതയോടെ ചെയ്യുന്ന നടിയാണ് ബിന്ദു പണിക്കര്‍. ഒരു കാലത്ത് അഭിനയത്തില്‍ സജീവമായിരുന്ന നടി ചെറിയ ചില ഇടവേളകള്‍ എടുത്താണ് ഇപ്പോള്‍ സിനിമ ചെയ്യുന്നത്. ഏറ്റവും പുതിയതായി മമ്മൂട്ടിയുടെ റോഷാക്ക് എന്ന സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്.
ബിന്ദു പണിക്കരുടെ കരിയറില്‍ ചെയ്തതില്‍ ഏറ്റവും മികച്ച വേഷമായിരിക്കും റോഷാക്കിലേത് എന്നാണ് പൊതുവേ പറയപ്പെടുന്നത്. സിനിമയുടെ ലൊക്കേഷനില്‍ നടന്ന സംഭവങ്ങളെ കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചും ഫില്‍മിബീറ്റ് മലയാളത്തിന് നല്കിയ അഭിമുഖത്തിലൂടെ മനസ് തുറക്കുകയാണ് നടി ബിന്ദു പണിക്കരും കോട്ടയം നസീറും.
'സൂത്രധാരന്‍ സിനിമയിലെ സീരിയസ് വേഷം ചെയ്യാന്‍ അവസരം കിട്ടിയതിന് ശേഷം പിന്നെ ആരും വിളിക്കാത്തതാണ്. അതുകൊണ്ടാണ് പിന്നീട് സീരിയസ് റോളുകളിലൊന്നും തന്നെ കാണാത്തതെന്ന് ബിന്ദു പണിക്കര്‍ പറയുന്നു. വേറിട്ട കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഏറ്റവും ആഗ്രഹിക്കാറുള്ളതെന്ന്', ബിന്ദു പണിക്കര്‍ പറയുന്നു.
'തമാശ റോളുകള്‍ ചെയ്തിട്ടാണ് ഞങ്ങളൊക്കെ വന്നത്. പിന്നീട് അതിലേക്ക് ടൈപ്പ് ചെയ്യപ്പെട്ടുവെന്നാണ് നടന് കോട്ടയം നസീറും പറയുന്നത്. ഇതുപോലെയുള്ള സംവിധായകര്‍ മാറി ചിന്തിക്കുമ്പോഴാണ് ഒരു നല്ല വേഷം കിട്ടുന്നതെന്ന് നസീര്‍ സൂചിപ്പിച്ചു. ബ്രദേഴ്സ് ഡേ എന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍ തനിക്കൊരു വേറിട്ട റോള്‍ തന്നിരുന്നുവെന്നും', നസീര്‍ പറയുന്നു.
'ജഗതി ചേട്ടന്, കല്‍പ്പന ചേച്ചി ഇവരെയൊക്കെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ശരിക്കും സിനിമയുടെ സെറ്റുകളില്‍ വളരെ പോസിറ്റീവായ പെരുമാറുന്നവരാണ് ഇവരൊക്കെ. അവരുടെ കൂടെ അഭിനയിക്കുമ്പോള്‍ അറിയാതെ ഒരു മത്സരം പോലെ തോന്നും. അങ്ങനെയാണ് ഓരോ സീനുകളും നന്നാവുന്നത്. അതുപോലെ ഞങ്ങളും നന്നാവും. ജഗതിച്ചേട്ടന്റെ കൂടെ അഭിനയിക്കുന്ന സീനില്‍ റിഹേഴ്സലില്‍ എന്താണ്, ടേക്ക് എടുക്കുമ്പോള്‍ എന്താണ് എന്നൊന്നും പ്രവചിക്കാന്‍ പറ്റില്ല'.
'മമ്മൂക്കയെ ഈ സിനിമയുടെ നിര്‍മാതാവായി തോന്നിയിട്ടില്ലെന്നുള്ളതാണ് സത്യം. അദ്ദേഹം ഇടയ്ക്ക് ഈ സിനിമയുടെ നിര്‍മാതാവ് ആരാണെന്ന് ചോദിക്കാറുണ്ട്. ശരിക്കും നടനായിട്ടാണ് അദ്ദേഹത്തെ ലൊക്കേഷനില്‍ കണ്ടത്. എന്നാല്‍ എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഒരു ഫാക്ടറിയിലെ ചിത്രീകരണ സമയത്ത് അവിടെയുള്ള സ്ത്രീകള്‍ക്ക് ടോയ്ലെറ്റ് സൗകര്യം ഉണ്ടാവണമെന്ന് മമ്മൂക്ക പറഞ്ഞിരുന്നു. അങ്ങനെ എല്ലാ കാര്യത്തിലും ശ്രദ്ധ കാണിച്ച നിര്‍മാതാവായിരുന്നു അദ്ദേഹമെന്ന്' കോട്ടയം നസീര്‍ പറയുന്നു.
'മമ്മൂക്കയുടെ കണ്ണില്‍ നോക്കി അഭിനയിക്കാന്‍ വലിയ പാടാണെന്നാണ് കോട്ടയം നസീര്‍ പറയുന്നത്. പക്ഷേ അന്ന് ചെയ്ത ആദ്യ സീന്‍ റെഡിയായി. പിന്നെ ചെയ്യുമ്പോള്‍ തെറ്റി തുടങ്ങി. കാരണം ഇടയ്ക്ക് അദ്ദേഹം ചില കഥകളൊക്കെ പറയും. അത് കേട്ടിരിക്കുമ്പോള്‍ പഠിച്ച ഡയലോഗൊക്കെ മറന്ന് പോവും. ഇത് മമ്മൂക്കയോടും പറയാന്‍ പറ്റില്ല.
ആക്ഷന്‍ പറയുമ്പോഴെക്കും ഡയലോഗ് പഠിക്കാന്‍ പോവണം. ഇതോടെ മമ്മൂക്കയുടെ മുന്നില്‍ നിന്നാല്‍ ഡയലോഗ് മറന്ന് പോവുമെന്ന് പറഞ്ഞു. അതാ എന്റെയും കുഴപ്പം. നിന്റെ മുന്നില്‍ വന്നാല്‍ ഞാനും ഡയലോഗ് മറന്ന് പോവുമെന്നാണ് അദ്ദേഹം പറഞ്ഞതെന്ന്' നസീര്‍ പറയുന്നു.
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ
-
ഒന്നെങ്കില്‍ കാമുകി, അല്ലെങ്കില്‍ സിനിമ! സംവിധായകന്റെ ഭീഷണിയെക്കുറിച്ച് സെയ്ഫ് അലി ഖാന്