Don't Miss!
- News കാവേരി നദിയില്‍ നിന്ന് വെള്ളമെത്തിക്കുമെന്ന് പ്രചാരണം; ഡികെ ശിവകുമാറിനെതിരെ കേസെടുത്തു
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
ദിലീപിനൊപ്പം ജോലി ചെയ്യുമ്പോള്‍ എപ്പോഴും വഴക്കാണ്: ലാല്‍ ജോസ്
കമലിന്റെ അസിസ്റ്റന് ഡയറക്ടറായിരിക്കുന്ന കാലം മുതല്‍ ദിലീപും ലാല്‍ ജോസും കൂട്ടുകാരാണ്. ദിലീപ് നായകനായും ലാല്‍ ജോസ് സംവിധായകനായും മാറിയ ശേഷവും ആ സൗഹൃദം തുടര്‍ന്നു. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ലാല്‍ ജോസിന്റെ രണ്ടാമത്തെ ചിത്രത്തിലെ നായകന് ദിലീപാണ്.
ലാല്‍ ജോസിന്ററെ മീശ മാധവനാണ് ദിലീപിന് ഏറ്റവും വലിയ കരിയര്‍ ബ്രേക്ക് നല്‍കിയത്. പിന്നീട് രസികന്‍, ചാന്ത്പൊട്ട്, മുല്ല, സ്പാനിഷ് മസാല, ഏഴു സുന്ദര രാത്രികള്‍ എന്നീ ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നു.
ഇവരൊന്നിക്കുമ്പോള് മികച്ചൊരു കെമിസ്ട്രിയുണ്ടെന്ന് ചിലരൊക്കെ തെറ്റിദ്ധരിച്ചിരിയ്ക്കും. ലാല്‍ ജോസിന് ഏറ്റവും കംഫര്‍ട്ടബിളായ നടനാണ് ദിലീപെന്ന് ആര്‍ക്കെങ്കിലും ധാരണയുണ്ടെങ്കില്‍ അതെടുത്ത് മാറ്റിക്കോളു. ദിലീപിനൊപ്പം വര്‍ക്ക് ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതല്‍ വഴക്കുണ്ടാവുന്നതെന്ന് ജെബി ജംഗ്ഷനില്‍ ലാല്‍ ജോസ് പറഞ്ഞു. തുടര്‍ന്ന് വായിക്കൂ.
ദിലീപിനൊപ്പം ജോലി ചെയ്യുമ്പോള്‍ എപ്പോഴും വഴക്കാണ്: ലാല്‍ ജോസ്
ദിലീപിനും എനിക്കും തീര്‍ത്തും വ്യത്യസ്തമായ ടെയ്സ്റ്റുകളാണ്. ഞങ്ങള്‍ രണ്ട് പേരും ആസ്വദിക്കുന്ന സിനിമകള്‍, ചിരിക്കുന്ന വിഷയങ്ങള്‍ അങ്ങനെ എല്ലാം തീര്‍ത്തും വ്യത്യസ്തമാണ്.
ദിലീപിനൊപ്പം ജോലി ചെയ്യുമ്പോള്‍ എപ്പോഴും വഴക്കാണ്: ലാല്‍ ജോസ്
മമ്മൂട്ടിയോടൊക്കെ ഒരു സീന്‍ പറഞ്ഞാല്‍, അത് ഇങ്ങനെ വേണം എന്ന് പറഞ്ഞാല്‍ അദ്ദേഹം അത് മനസ്സിലാക്കും. നമ്മള് എന്തിന് വേണ്ടിയാണ് പറയുന്നതെന്ന് അദ്ദേഹം മനസ്സിലാക്കും. ദിലീപ് അക്കാര്യത്തിലും വ്യത്യസ്തനാണ്.
ദിലീപിനൊപ്പം ജോലി ചെയ്യുമ്പോള്‍ എപ്പോഴും വഴക്കാണ്: ലാല്‍ ജോസ്
ചിരിവരുന്ന എല്ലാം സിനിമയ്ക്ക് ഗുണം ചെയ്യുമെന്നാണ് ദിലീപിന്റെ വിശ്വാസം. ചില സിനിമകളിലൊക്കെ അത് സത്യമാണ്. പക്ഷെ ചില ചിത്രങ്ങളില്‍, ചില രംഗങ്ങളില്‍ അത്തരം കോമഡികള്‍ പാടില്ല. അത് കഥാപാത്രത്തെ ബാധിക്കും.
ദിലീപിനൊപ്പം ജോലി ചെയ്യുമ്പോള്‍ എപ്പോഴും വഴക്കാണ്: ലാല്‍ ജോസ്
ചാന്ത് പൊട്ടിന്റെ ലൊക്കേഷനില്‍ വച്ച് ദിലീപുമായി പിണങ്ങി പത്ത് ദിവസം മിണ്ടാതെ നിന്നിട്ടുണ്ട്. ആ പത്ത് ദിവസം അസോസിയേറ്റ് വഴിയാണ് സംസാരിച്ചതൊക്കെ. പിന്നീട് ആ പിണക്കം താനേ മാഞ്ഞു പോകുകയായിരുന്നു.
ദിലീപിനൊപ്പം ജോലി ചെയ്യുമ്പോള്‍ എപ്പോഴും വഴക്കാണ്: ലാല്‍ ജോസ്
ഞങ്ങള്‍ ഒന്നിച്ച ചിത്രങ്ങളിലൊന്നിലും ദിലീപിനെ അംഗീകരിച്ചില്ല. മിമിക്രിയാണെന്ന് പറഞ്ഞാണ് ചാന്ത്പൊട്ടിന് സംസ്ഥാന പുരസ്കാരം നിഷേധിച്ചത്. അത് പോലെ തന്നെയാണ് മീശ മാധവനും. അതെന്തോ അങ്ങനെയാണ്.
ദിലീപിനൊപ്പം ജോലി ചെയ്യുമ്പോള്‍ എപ്പോഴും വഴക്കാണ്: ലാല്‍ ജോസ്
ഞാനും ദിലീപും തമ്മില്‍ സഹോദര ബന്ധമാണ്. അയാളുടെ മൂത്ത സഹോദരനാണ് ഞാന്‍. ദിലീപിന്റെ അച്ഛന് ജീവിച്ചിരുന്ന കാലത്ത്, എന്തെങ്കിലും വീട്ടില്‍ പ്രശ്നമുണ്ടെങ്കില്‍ എന്നെ വിളിയ്ക്കും. അവനെ വിളിയ്ക്ക്, അവന് വരട്ടെ എന്നാണ് അദ്ദേഹം പറയാറുള്ളത്. അങ്ങനെ മൂത്ത സഹോദരനായി ഞാന്‍.- ലാല്‍ ജോസ് പറഞ്ഞു.
-
രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി ചികിത്സ ചെയ്തോ എന്ന് ചോദിച്ചു, കുഞ്ഞിനെ എടുത്ത് നടക്കാനാകില്ല: അജയകുമാര്‍
-
ഷൂട്ടിനിടെ തമിഴ് നടന് മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക്: മാല പാര്‍വ്വതി
-
നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്ന് അച്ഛന്; പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് കരുതി