Don't Miss!
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Automobiles ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
- Lifestyle സ്പോഞ്ച് പോലുള്ള ഇഡ്ഡലിക്ക് വെറും ഗോതമ്പ് പൊടി മാത്രം
- Travel അവധിക്കാലത്തെ ഒറ്റദിവസം മതി; കറങ്ങിവരാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ചതുരംഗപ്പാറ , റിപ്പിൾസ്, ആനയിറങ്കൽ...
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
'ഉപ്പും മുളകും' തീരുന്നതോടെ അഭിനയം നിര്‍ത്തുമെന്ന് ലച്ചു, കാരണം എന്താണെന്ന് അറിയണോ ??
ലച്ചുവിനെ അവതരിപ്പിക്കുന്ന ജൂഹി ഉപ്പും മുളകും തീരുന്നതോടെ അഭിനയത്തിന് ഫുള്‍ സ്റ്റോപ്പിടാനുള്ള പ്ലാനിലാണ്.
പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള പരിപാടിയാണ് ഉപ്പും മുളകും. പ്രേക്ഷകരെ ഒട്ടും വെറുപ്പിക്കാതെ സ്വതസിദ്ധമായ ശൈലിയില്‍ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സംവിധായകന്‍റെ കഴിവിനെക്കുറിച്ച് പ്രേക്ഷകര്‍ക്ക് നല്ല അഭിപ്രായം മാത്രമേയുള്ളൂ. ബാലചന്ദ്രനും കുടുംബവും പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പരിപാടിയില്‍ ലച്ചുവായി അഭിനയിക്കുന്ന ജൂഹി പാതി മലയാളിയാണ്. അച്ഛന്‍ രാജസ്ഥാനിയും അമ്മ മലയാളിയുമാണ്.
അവരവര്‍ക്ക് ലഭിച്ചിട്ടുള്ള കഥാപാത്രങ്ങള്‍ മനോഹരമാക്കുന്നതില്‍ ഒാരോരുത്തരുടെയും പങ്ക് എടുത്തു പറയേണ്ടതാണ്. പ്രേക്ഷകരെ വെറുപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോകുന്ന പരിപാടിയില്‍ ലച്ചുവിനെ അവതരിപ്പിക്കുന്ന ജൂഹി ഉപ്പും മുളകും തീരുന്നതോടെ അഭിനയത്തിന് ഫുള്‍ സ്റ്റോപ്പിടാനുള്ള പ്ലാനിലാണ്. ജൂഹി റുസ്തഗി എന്നാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ലച്ചുവിന്‍റെ മുഴുവന്‍ പേര്. പാതി മലയാളിയായ ലച്ചുവിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.
ജൂഹി എങ്ങനെ ലച്ചുവിലേക്കെത്തി
ജൂഹി രുസ്തഗിയുടെ ക്ലായിലാണ് ഉപ്പും മുളകും പരിപാടിയുടെ സംവിധായകനായ ഉണ്ണിയുടെ മകന്‍ പഠിക്കുന്നത്. സുഹൃത്തിന്‍റെ പിറന്നാളാഘോഷത്തിനു പോയപ്പോഴാണ് ജൂഹി സംവിധായകനെ നേരിട്ടു കണ്ട്ത. അതൊരു വലിയ വഴിത്തിരിവായിരുന്നു. തന്നെ പോലെ തന്നെയാണ് ലച്ചുവുമെന്നാണ് ജൂഹി പറയുന്നത്.
ക്യാമറയ്ക്കു മുന്നില്‍ ആദ്യമായി നിന്നപ്പോള്‍ പേടിച്ചിരുന്നു
ഇവിടെ വന്നപ്പോൾ എന്നോട് ഉണ്ണി സാർ ആദ്യം പറഞ്ഞത് അഭിനയിക്കുകയേ വേണ്ട എന്നാണ്. വീട്ടിൽ എങ്ങനെയാണോ അത് പോലെ നിന്നാൽ മതി, വീട്ടിൽ അച്ഛനോട് എങ്ങനെ സംസാരിക്കുന്നു, അമ്മയോട് എങ്ങനെ സംസാരിക്കുന്നു, ചേട്ടനോട് എങ്ങനെ ഇടപഴകുന്നു, അത് പോലെ സീരിയലിലും ചെയ്താൽ മതി എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എന്നിരുന്നാലും ഒരു ടെൻഷൻ ഉണ്ടായിരുന്നു. ഞാൻ ചെയ്താൽ ശരിയാകുമോ, ഇല്ലെയോ എന്നൊക്കെയുള്ള പേടി ഉണ്ടായിരുന്നു. 34 ടേക്ക് വരെ പോയിട്ടുണ്ട് ആദ്യം. ഇപ്പോൾ ചിലത് ഒറ്റ ടേക്കിൽ ശരിയാവും, കൂടി പോയാൽ 6 ടേക്ക്. അതിൽ കൂടുതൽ പോവില്ല.
മുടിയന്‍ ചേട്ടനുമായി കൂട്ടാണ്
സെറ്റിൽ നല്ല രസമാണ്. എല്ലാവരും ഒരു കുടുംബം പോലെയാണ് ഇവിടെ. വീട്ടിൽ നിന്ന് കിട്ടുന്നതിലും ഇരട്ടി സ്‌നേഹം ഇവിടെ നിന്ന് കിട്ടുന്നുണ്ട്. കുറേ പഠിക്കാനുണ്ട് ഇവിടെ നിന്നും.വിഷ്ണു അഥവാ മുടിയന്‍ ചേട്ടനുമായിട്ടാണ് ഞാൻ ഏറ്റവും കമ്പനി. ഒരേ പ്രായത്തിൽ ഗ്രൂപ്പിൽ ഉള്ളത് കൊണ്ടായിരിക്കാം അത്. പിന്നെ ഡയറക്ടർ സാർ ആയിട്ടും, ശിവ, കേശു ഇവരായിട്ടും നല്ല അടുപ്പം ഉണ്ട്.
ലച്ചുവായതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റം
ഈ സീരയലിലൂടെയാണ് എനിക്ക് ഫെയിം കിട്ടിയത്. പുറത്ത് വെച്ച് ആളുകൾ കാണുമ്പോൾ അവർ അടുത്ത് വന്ന് സംസാരിക്കും. അതിൽ സന്തോഷം ഉണ്ട്.
പിന്നെ സ്വഭാവം കുറച്ച് കൂടി മെച്ചപ്പെടുത്തണം എന്ന് തോന്നാറുണ്ട്. പിന്നെ ലച്ചുവിന് അനിയത്തിയും, അനിയനും ഉണ്ട്. അതു പോലെ എനിക്കും വേണമെന്ന് ആഗ്രഹമുണ്ട്.
ഇനി അഭിനയിക്കില്ല
പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാൻ ഈ സീരിയലിൽ എത്തുന്നത്. . അവിടെ വെച്ച് പഠിത്തം നിറുത്തിയിരിക്കുകയായിരുന്നു. ഉപ്പും മുളകും സീരിയൽ കഴിഞ്ഞാൽ ഇനി അഭിനയിക്കില്ല.
പഠിച്ച് ജോലി നേടി ജീവിക്കണം
എനിക്ക് ആകെ 18 വയസ്സ് ആയുള്ളു. ഇപ്പോൾ ഉണ്ടാകുന്നത് എക്‌സപീരിയൻസസ് ആണ്. ഇനി സിനിമയിൽ പോയാലും ഇതേ എക്‌സ്പീരിയൻസസ് തന്നെയാണ് ഉണ്ടാവാൻ പോകുന്നത്. പക്ഷേ, എനിക്ക് ഇനി പഠിക്കാനും, ഒരു ജോലി സമ്പാദിക്കാനുമൊക്കെയാണ് താൽപര്യം. അങ്ങനെ ഒരു സാധാരണ ജീവിതം നയിക്കാൻ ആണ് ഇഷ്ടം. ഇപ്പോൾ ഉള്ള ലൈഫ് മിസ്സ് ചെയ്യുമോ എന്ന് ചേദിച്ചാൽ മിസ്സ് ചെയ്യുമായിരിക്കും. പക്ഷേ കുറേ ഓർമ്മകൾ ഉണ്ട് എനിക്ക്. അത് മതി ഇനി.
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്
-
16 വര്‍ഷമോ എന്ന് ചോദിച്ചു; ആടുജീവിതത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ച് അക്ഷയ് കുമാര്‍