Don't Miss!
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Lifestyle പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഗായകർക്ക് എസ്റ്റാബ്ലിഷ് ചെയ്യാനുള്ള സമയം ഇന്നില്ലെന്ന് ഗായകൻ കൃഷ്ണചന്ദ്രൻ
Recommended Video
പുതിയ പാട്ടുകാരുടെ പേര് മനസ്സിലാക്കുമ്പോഴേക്കും അടുത്ത പാട്ടുകാർ അവതരിക്കപ്പെടുന്നുവെന്നും അവർക്ക് എസ്റ്റാബ്ലിഷ് ചെയ്യാനുള്ള സമയം ലഭിക്കുന്നില്ലെന്നും ഗായകനും നടനുമായ കൃഷ്ണചന്ദ്രൻ. അത്ര പ്രശസ്തനല്ലായിരുന്നിട്ടും മലയാളത്തിലും തമിഴിലുമായി താൻ ആയിരത്തിനടുത്ത് പാട്ടുകൾ പാടി. ഇന്ന് സ്ഥിതി നേരെ മറിച്ചാണ്. നാലോ അഞ്ചോ പാട്ടുകളിലൂടെ അറിയപ്പെട്ടുവരുമ്പോഴേക്കും സംഗീതസംവിധായകർ പുതിയ പാട്ടുകാരെ അവതരിപ്പിക്കുകയാണ്. അവസരങ്ങൾ കിട്ടുന്നത് നല്ലതുതന്നെ. പക്ഷേ പുതിയ ഗായകർക്ക് എസ്റ്റാബ്ലിഷ് ചെയ്യാനാവുന്നില്ല. അതുകൊണ്ട് കഴിവുള്ളവരെ പിന്നീട് കാണാൻപോലും കിട്ടുന്നില്ല. നജീം അർഷാദും ഹരിചരണും കാർത്തിക്കും വളരെ നല്ല ഗായകരാണെന്നും അദ്ദേഹം പറഞ്ഞു.
പണ്ടത്തെ സിനിമകളിലെ പാട്ടുകൾ ഏറെ സമയമെടുത്താണ് രൂപംകൊള്ളുന്നത്. അതുകൊണ്ടുതന്നെ ആ പാട്ടുകൾക്ക് അതിന്റേതായ വ്യത്യാസം തീർച്ചയായും കാണും. ഇന്ന് ഒന്നിനും സമയമില്ല. എന്നാലും മികച്ച ഗാനങ്ങൾ മലയാളത്തിൽ സൃഷ്ടിക്കപ്പെടുന്നു. ബിജിബാലും എം.ജയചന്ദ്രനും ഗോപീസുന്ദറും അതിൽ മുൻനിരയിൽ നിൽക്കുന്നു.
അന്നത്തെ കാലത്ത് നല്ല ബെയ്സുള്ള ശബ്ദത്തിനായിരുന്നു ഡിമാന്റ്. ഇന്ന് അത് മാറി. വളരെ കുറഞ്ഞ ശബ്ദമുള്ളവർക്കും അവസരങ്ങളുണ്ട്. തമിഴിൽ ഈ മാറ്റം പണ്ടുമുതൽ തന്നെയുണ്ട്. മലയാളത്തിൽ ബെയ്സിനോടുള്ള ക്രേയ്സ് ആളുകൾക്ക് മാറി. വ്യത്യസ്ത ശബ്ദങ്ങളും ശ്രദ്ധിക്കപ്പെടുന്നു. ലോകം മുഴുവനും മാറ്റങ്ങൾ വന്നപ്പോൾ മലയാളികൾക്കും അത് സ്വീകാര്യമായി മാറി.
മോഹൻലാലും ആ നമ്പൂതിരിയും ഒരു പോലെയാണ്!! അതുകൊണ്ട് ശത്രുക്കളില്ല, വെളിപ്പെടുത്തലുമായി രഞ്ജിത്ത്
ന്യൂ ജനറേഷൻ സിനിമകളുമായി അകലം പാലിക്കുന്ന ആളല്ല താനെന്നും കൃഷ്ണചന്ദ്രൻ പറഞ്ഞു. ഒരു ന്യൂ ജനറേഷൻ സിനിമയുടെ ഭാഗമായിരുന്നു താനെന്നും ഭരതനും പത്മരാജനും തുടക്കമിട്ട ട്രെന്റിലൂടെയാണ് സിനിമയിലെത്തിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പുതുമകളെ ഇഷ്ടപ്പെടാറുണ്ട്. അത് എല്ലാ കാലത്തും സംഭവിക്കപ്പെടണം. നല്ല ഉള്ളടക്കമുള്ളതും അർത്ഥപൂർണ്ണവുമായ സിനിമകൾ വന്നാൽ അത് പ്രോത്സാഹിപ്പിക്കണം. നല്ല കഴിവുള്ള കുറേ ചെറുപ്പക്കാർ ഇന്ന് സിനിമയിലുണ്ട്. അവരുടെ സിനിമകൾ കാണാറുണ്ട്. പുതിയതിലെ നല്ലത് കാണാനാണ് പഴയ തലമുറ ശ്രമിക്കേണ്ടത്. അതിനുള്ള കണ്ണും മനസ്സും വേണം. അദ്ദേഹം ചൂണ്ടിക്കാട്ടി.
-
കാത്തിരിപ്പ് വെറുതെ; സിജോ മടങ്ങി വരില്ല?; കാരണങ്ങൾ നിരത്തി നാദിറ; ആശങ്കയിൽ പ്രേക്ഷകർ
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'