Don't Miss!
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- News 14 വര്‍ഷത്തെ ഇടവേളയ്ക്ക് അവസാനം, രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി ഗോവിന്ദ; ശിവസേനയില്‍ ചേര്‍ന്നു
- Sports IPL 2024: റയാന് പരാഗ് 2.0; വിമര്‍ശകരുടെ വായടപ്പിച്ച വെടിക്കെട്ട്; രാജസ്ഥാന്റെ രക്ഷകനായി പരാഗ്
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
മോഹന്‍ലാലുമൊത്ത് സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു! പക്ഷേ..! നടന്ന സംഭവത്തെക്കുറിച്ച് വിനയന്! കാണൂ
നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറിയ ആളാണ് വിനയന്. കലാമൂല്യമുളള സിനിമകളും മികച്ച എന്റര്ടെയ്നര് സിനിമകളും വിനയന്റെ സംവിധാനത്തില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം മലയാളത്തില്‍ തുടക്കംകുറിച്ചിരുന്നത്. തുടര്‍ന്ന് നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ വിനയന്റെതായി ഇറങ്ങിയിരുന്നു.
ബിഗ് ബോസ് സ്വര്‍ഗവും സല്മാന് ദൈവവും ആണെന്ന് കരുതുന്നില്ല! ആരോപണങ്ങള്‍ക്ക് മറുപടിയുമായി തനുശ്രീ
കലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുമായിട്ടാണ് വിനയന് ഒടുവില്‍ എത്തിയിരുന്നത്. ചിത്രം വിജയകരമായാണ് തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുന്നത്. സിനിമയുടെ പ്രചാരണവുമായി ബന്ധപ്പട്ടൊരു അഭിമുഖത്തില്‍ മോഹന്‍ലാലിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. മോഹന്‍ലാലുമായി ഒരു സിനിമ പ്ലാന്‍ ചെയ്തതും പിന്നീട് ഉപേക്ഷിച്ചതുമായ കാര്യത്തെക്കുറിച്ചായിരുന്നു വിനയന് പറഞ്ഞത്.
മോഹന്‍ലാലിനെക്കുറിച്ച് വിനയന്
മോഹന്‍ലാലുമായി മുന്‍പ് സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായും എന്നാല്‍ സിനിമാ മേഖലയില്‍ ഉണ്ടായ ചില തര്‍ക്കങ്ങള്‍ കാരണം അത് ഉപേക്ഷിക്കേണ്ടി വന്നുവെന്നും വിനയന് പറയുന്നു. തിരുവനന്തപുരത്തെ ചില സുഹൃത്തുക്കളാണ് ആ പ്രശ്നം വഷളാക്കിയതെന്നും വിനയന് പറയുന്നു. ജയസൂര്യയെ നായകനാക്കിയുളള ഊമപ്പെണ്ണിന് ഉരിയാടാ പയ്യന് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തായിരുന്നു ഇത് സംഭവിച്ചിരുന്നത്.
വിനയന് പറഞ്ഞത്
ആ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയില്‍ ഞാനും മോഹന്‍ലാലും ഒരേ ഹോട്ടലില്‍ ആയിരുന്നു താമസിച്ചിരുന്നത്. ഷാജി കൈലാസ് ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴായിരുന്നു മോഹന്‍ലാല്‍ അവിടെ വന്നിരുന്നത്. ഒരുമിച്ച് പടം ചെയ്യുന്ന കാര്യങ്ങള്‍ അവിടെ വെച്ച് സംസാരിക്കുകയും അത് ഉറപ്പിക്കുകയും ചെയ്തിരുന്നു. സബ്ജക്ട് ആയ ശേഷം മോഹന്‍ലാലിനെ വന്ന് കാണാമെന്ന് അന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു
പിന്നീട് സംഭവിച്ചത്
പക്ഷേ പിന്നീട് സിനിമാ രംഗത്തുണ്ടായ ഒരു തര്‍ക്കം സിനിമ ഉപേക്ഷിക്കുന്നതിലേക്ക് എത്തിച്ചു. ആ സമയത്ത് എഗ്രിമെന്റില്‍ നടന്മാര് ഒപ്പിടമെന്ന കാര്യത്തില്‍ ഫിലിം ചേംബറും അമ്മയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ആ തര്‍ക്കത്തില്‍ എന്റെ നിലപാടിനു വിരുദ്ധമായ നിലപാടായിരുന്നു മോഹന്‍ലാല്‍ എടുത്തിരുന്നത്. അതിന് പിന്നാലെ ചിത്രം നടക്കാതെ പോവുകയാണ് ചെയ്തത്. അഭിമുഖത്തില്‍ വിനയന് പറഞ്ഞു.
മറ്റു താരങ്ങള്‍ക്കൊപ്പമുളള സിനിമകള്‍
മോഹന്‍ലാലിനൊപ്പം ഒന്നിച്ചില്ലെങ്കിലും മലയാളത്തിലെ മറ്റു സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം വിനയന് സിനിമകള്‍ ചെയ്തിരുന്നു. മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം,ദിലീപ്,പൃഥ്വിരാജ് തുടങ്ങിയവര്ക്കൊപ്പമായിരുന്ന വിനയന് സിനിമകള്‍ ചെയ്തിരുന്നത്. കലാഭവന്‍ മണിയുടെ ശ്രദ്ധേയ സിനിമകളായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന് തുടങ്ങിയ സിനികളും വിനയന്റെ സംവിധാനത്തിലായിരുന്നു പുറത്തിറങ്ങിയിരുന്നത്.
ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ വിജയം
മലയാളത്തില്‍ ഒരിടവേളയ്ക്കു ശേഷം വിനയന്റെ വിജയചിത്രമായി മാറിയിരിക്കുകയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. മണിയുടെ ജീവിതം മികച്ച രീതിയില്‍ തന്നെയാണ് അദ്ദേഹം വെള്ളിത്തിരയിലേക്ക് എത്തിച്ചിരിക്കുന്നത്. ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ പുതിയൊരു താരത്തെ കൂടി വിനയന് മലയാളത്തിന് പരിചയപ്പെടുത്തിയിരുന്നു. സെന്തില്‍ കുമാര്‍ എന്ന രാജാമണി ആയിരുന്നു ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചിരുന്നത്.
രണ്ടാമൂഴം സംബന്ധിച്ച വലിയ പ്രഖ്യാപനം ഉടനെന്ന് ശ്രീകുമാര്‍ മേനോന്! പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു
തന്നോടൊപ്പം സെല്‍ഫി എടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് അജിത്ത്! നടന് പറഞ്ഞത് കേട്ട് അമ്പരന്ന് ആരാധകര്‍!
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
നായകന്റെ മടിയില്‍ കയറിയുള്ള ലിപ് ലോക്ക്! വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് നടി അനുപമ പരമേശ്വരന്
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍