പൃഥ്വി തെറ്റിദ്ധരിയ്ക്കപ്പെടുന്നു

By Ajith Babu
<ul id="pagination-digg"><li class="next"><a href="/news/01-prtihvi-replies-asif-ali-comment-2-aid0032.html">Next »</a></li></ul> <ul id="pagination-digg"><li class="next"><a href="/news/01-prtihvi-replies-asif-ali-comment-2-aid0032.html">Next »</a></li></ul>

Prithviraj
ശ്രീശാന്തിന് ശേഷം മലയാളിയുടെ വെര്‍ച്വല്‍ സ്‌പേസില്‍ ഏറ്റവുമധികം വേട്ടയാടപ്പെടുന്ന സെലിബ്രറ്റിയായി മാറുകയാണ് നടന്‍ പൃഥ്വിരാജ്. ഓരോ ദിവസവും സൃഷ്ടിയ്ക്കപ്പെടുന്ന പുതിയ മൊബൈല്‍ എസ്എംഎസ് സന്ദേശങ്ങളിലും ഫേസ്ബുക്ക് വാളുകളിലെ പോസ്റ്റുകളിലുമെല്ലാം പൃഥ്വിയെന്ന നടന്‍ ഇരയാക്കപ്പെടുകയാണ്.

കോമാളിയായും വിവരംകെട്ടവനായും അധികാരപ്രസംഗിയുമായൊക്കെ ഈ സന്ദേശങ്ങളില്‍ പൃഥ്വിരാജ് ചിത്രീകരിയ്ക്കപ്പെടുന്നു. അഭിമുഖങ്ങളില്‍ മുന്‍പിന്‍ ഓര്‍ക്കാതെ പറയുന്ന ചില അഭിപ്രായങ്ങളാണ് പൃഥ്വിരാജിനെ വിവാദ നായകനാക്കി മാറ്റുന്നതെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ ഈ അഭിമുഖങ്ങളില്‍ പൃഥ്വി നടത്തുന്ന സന്ദര്‍ഭോചിതമായ അഭിപ്രായങ്ങള്‍ അടര്‍ത്തിയെടുത്താണ് വിവാദങ്ങള്‍ സൃഷ്ടിയ്ക്കപ്പെടുന്നതെന്നാണ് യാഥാര്‍ഥ്യം.

പൃഥ്വിയുടെ ഭാര്യ സുപ്രിയ പറഞ്ഞ ചില വാക്കുകളും ഇത്തരത്തില്‍ വിവാദമാക്കപ്പെടുകയുണ്ടായി. സ്വകാര്യതയ്ക്ക് വേണ്ടി വിവാഹം ആരെയും ക്ഷണിയ്ക്കാതെ നടത്തിയതുമെല്ലാം ഈ നടനെ ആക്രമിയ്ക്കുന്നതിനുള്ള അവസരങ്ങളായി മാറ്റപ്പെടുകയായിരുന്നു.

അടുത്തകാലത്ത് പുതിയ താരോദയമായ ആസിഫ് അലി പൃഥ്വിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും ഇങ്ങനെ വിവാദത്തില്‍ അവസാനിച്ചിരുന്നു. ഒരുതരത്തില്‍ ആസിഫ് അലിയുടെ ആരോപണവും ഇത്തരത്തില്‍ സൃഷ്ടിക്കപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി ഈ ആരോപണം ഉണ്ടാകാനയതെങ്ങനെയെന്നും അതിന്റെ നിജാവസ്ഥയും വിശദീകരിച്ചു.
അടുത്തപേജില്‍

<ul id="pagination-digg"><li class="next"><a href="/news/01-prtihvi-replies-asif-ali-comment-2-aid0032.html">Next »</a></li></ul> <ul id="pagination-digg"><li class="next"><a href="/news/01-prtihvi-replies-asif-ali-comment-2-aid0032.html">Next »</a></li></ul>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X