Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ഞാന്‍ ജനപ്രീതി ഇഷ്ടപ്പെടുന്നു: അടൂര്‍
ഞാന്‍ ജനപ്രീതി ഇഷ്ടപ്പെടുന്നു: അടൂര്‍
ജനവരി 03, 2003
തിരുവനന്തപുരം: തന്റെ ഒരു സിനിമയും യാദൃശ്ചികതയല്ലെന്നും പഠനത്തിന്റെയും കണ്ടെത്തലിന്റെയും നീണ്ട പ്രക്രിയക്ക് ശേഷമാണ് ഓരോ സിനിമയും സംഭവിക്കുന്നതെന്ന് അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
ജനവരി മൂന്ന് വെള്ളിയാഴ്ച തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അടൂര്‍.
ഒരു സിനിമയുടെയും പരിചരണരീതിയും ശൈലിയും പിന്നീടുള്ള സിനിമകളില്‍ താന്‍ ആവര്‍ത്തിച്ചിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള ശൈലി ആവര്‍ത്തിക്കുന്നതില്‍ തനിക്ക് താത്പര്യമില്ല. തനിക്ക് ചുറ്റുമുണ്ടാവുന്ന മാറ്റങ്ങളെ ആശ്രയിച്ചിരിക്കുന്ന ഒരാളാണ് താന്‍.
തന്റെ ഏതെങ്കിലും ചിത്രം പ്രത്യേകിച്ച് മെച്ചപ്പെട്ടതാണെന്ന് പറയാവില്ല. എല്ലാ ചിത്രവും മികച്ചതാണെന്നാണ് താന്‍ കരുതുന്നത്. ഒരു കലാകാരനെന്ന നിലയില്‍ ധന്യത പകരുന്ന ചിത്രങ്ങള്‍ മാത്രമാണ് താന്‍ നിര്‍മിക്കുന്നത്.
ജനപ്രീതിയെ താന്‍ ഭയക്കുന്നില്ല. പരമാവധി പേര് തന്റെ ചിത്രം കാണണമെന്നാണ് ആഗ്രഹിക്കുന്നത്. ജനപ്രീതി താനിഷ്ടപ്പെടുന്നു.
നിഴല്‍ക്കുത്ത് ഉള്‍പ്പെടെയുള്ള തന്റെ എല്ലാ ചിത്രങ്ങളിലും രാഷ്ട്രീയ പ്രസ്താവം അടങ്ങിയിട്ടുണ്ടെന്ന് അടൂര്‍ പറഞ്ഞു. ആറ് രാജ്യാന്തര ചലച്ചിത്രമേളകളില്‍ പ്രദര്ശിപ്പിച്ചുകഴിഞ്ഞ നിഴല്‍ക്കുത്ത് ജനവരി രണ്ട് വ്യാഴാഴ്ച തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. സ്വതന്ത്രമായി ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ ആവാതെ കെണിയില്‍ പെട്ട ഒരു ആരാച്ചാരുടെ ജീവിതമാണ് നിഴല്‍ക്കുത്തിന്റെ പ്രമേയം.
സ്വാതന്ത്യ്രത്തിന് അമ്പത് വര്‍ഷത്തിന് ശേഷവും നമ്മള് ഇപ്പോഴും കെണിയില്‍ തന്നെയാണന്ന് അടൂര്‍ പറഞ്ഞു. സ്വയം സ്വതന്ത്രരാവാന്‍ നമുക്ക് കഴിയുന്നില്ല. ചിത്രം ഭൂതകാലത്തു നിന്നാണ് ആരംഭിക്കുന്നതെങ്കിലും യഥാര്‍ഥത്തില്‍ അത് വര്‍ത്തമാനത്തെ കുറിച്ചാണ്. വധശിക്ഷ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
മനുഷ്യാവകാശ പ്രശ്നങ്ങള്‍ പ്രതിപാദിക്കുന്ന മികച്ച 10 ചിത്രങ്ങളുടെ കൂട്ടത്തില്‍ നിഴല്ക്കുത്തിനെയും ആംനെസ്റി ഇന്റര്‍നാഷണല്‍ തിരഞ്ഞെടുത്തിട്ടുണ്ട്. മാര്‍ച്ച് 20 മുതല്‍ 23 വരെ നടത്ുന്ന ആസ്റര്ഡാമിലെ മേളയില്‍ മികച്ച ചിത്രത്തെ തിരഞ്ഞെടുക്കും. മികച്ച ചിത്രം ആംനസ്റി ലോകവ്യാപകമായി എത്തിക്കും.
യു എസിലും സ്വിറ്റ്സര്ലാന്റിലസും ഫ്രാന്‍സിലും മറ്റ് ചില രാജ്യങ്ങളിലും ചിത്രം വിതരണം ചെയ്യാന്‍ വിതരണക്കാരെ കിട്ടിയിട്ടുണ്ട്. ഇന്ത്യയില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത് രണ്ട് വിതരണക്കാരുമായി ചര്‍ച്ച നടത്തിവരികയാണ്.
കേരളത്തിലെ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് താന്‍ ചിത്രമെടുക്കുന്നത്. എന്നാല്‍ വ്യത്യസ്തയുള്ള ഒരു ചിത്രത്തിന് വിതരണക്കാരുടെയോ പ്രദര്ശനക്കാരുടെയോ പിന്തുണ ഇവിടെ ലഭിക്കാറില്ല- അടൂര്‍ പറഞ്ഞു.
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍