Don't Miss!
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Lifestyle ഭാര്യയില്‍ ഈ അഞ്ച് സ്വഭാവമുണ്ടോ? ദാമ്പത്യം പകുതിയില്‍ അവസാനിക്കും
- News പിണറായിയെ ഇഡി അറസ്റ്റ് ചെയ്താല്‍ ആദ്യം പ്രതിഷേധം നടത്തുക രാഹുല്‍ ഗാന്ധി: കെ സുരേന്ദ്രന്
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Sports IPL 2024: ഹാര്‍ദിക്കിനെ ഇനിയും കൂവണം, അത് അവനെ പ്രചോദിപ്പിക്കും; ആരാധകരെ ട്രോളി ശ്രേയസ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
സംവിധാനരംഗത്തേക്ക് മറ്റൊരു ജോഡി കൂടി
സംവിധാനരംഗത്തേക്ക് മറ്റൊരു ജോഡി കൂടി
ജനവരി 14, 2006
മലയാളത്തില്‍ മറ്റൊരു സംവിധായക ജോഡി കൂടി. സിദ്ദിക്ക്ലാല്, അനില്‍ബാബു, അക്ബര്‍ജോസ് എന്നിവരെ പോലെ ഈ ജോഡിക്കും ഇഷ്ടം കോമഡിയാണ്. ഒരു വ്യത്യാസമുണ്ട്. കോമഡി സിനിമകളുടെ തിരക്കഥാകൃത്തുക്കളെന്ന നിലയില്‍ പേരെടുത്തതിനു ശേഷമാണ് ഇരുവരും സംവിധാനരംഗത്തെത്തുന്നത്.
പ്രശസ്ത തിരക്കഥാകൃത്ത് ജോഡി ഉദയ്കൃഷ്ണയും സിബി കെ.തോമസുമാണ് സംവിധാനരംഗത്തേക്ക് തിരിയുന്നത്. വര്‍ഷത്തില്‍ രണ്ടും മൂന്നും സിനിമകള്‍ക്ക് തിരക്കഥയെഴുതുന്ന തിരക്കുകള്‍ക്കിടയില്‍ നിന്നാണ് ഇരുവരും സംവിധാനത്തില്‍ കൈവയ്ക്കാന്‍ ഒരുങ്ങുന്നത്.
ദിലീപിന്റെ വിശ്വസ്തരായ തിരക്കഥാകൃത്തുക്കള്‍ എന്ന് പേരെടുത്തവരാണ് ഇരുവരും. സിഐഡി മൂസ, വെട്ടം, റണ്‍വേ, കൊച്ചിരാജാവ്, ലയണ്‍ തുടങ്ങിയ ഒരു പിടി ദിലീപ് ചിത്രങ്ങള്‍ക്ക് ഇരുവരും തിരക്കഥയെഴുതിയിട്ടുണ്ട്. സൂപ്പര്‍ഹിറ്റുകളുടെ തിരക്കഥാകൃത്തുക്കള്‍ എന്ന് പേരെടുക്കാനും ഈ ജോഡിക്കു കഴിഞ്ഞിട്ടുണ്ട്.
സന്ധ്യാമോഹന് സംവിധാനം ചെയ്ത ഹിറ്റ്ലര്‍ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും തിരക്കഥാകൃത്തുക്കളുടെ കുപ്പായം അണിയുന്നത്. അതിനു ശേഷം ഇരുപതോളം ചിത്രങ്ങള്‍ക്ക് ഇവര്‍ തിരക്കഥയെഴുതി. ഇത്രയും ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ചതിന്റെ അനുഭവത്തിലാണ് സംവിധായകരാവാമെന്ന് ഇരുവരും തീരുമാനിച്ചത്.
-
ഒരുമിച്ച് ആ കഥാപാത്രം ചെയ്യാന്‍ അന്ന് രജിനികാന്ത് സമ്മതിച്ചില്ല; പിണങ്ങി പോയി മീന
-
ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പറ്റിക്കുവാണോ? ദീപിക പദുക്കോണിന്റെ വയര്‍ കാണുന്നില്ലെന്ന് ആരോപണം! ഫോട്ടോ വൈറൽ
-
'തെലുങ്കിലെ കാസ്റ്റിംഗ് കൗച്ച്; നിത്യയും ഭൂമികയും സെറ്റിൽ മദ്യപിക്കില്ല; അത്തരം അനുഭവമില്ലാത്ത നടിമാരുമുണ്ട്'