Don't Miss!
- Sports IPL 2024: ഇവര്‍ തമ്മിലോ പിണക്കം? കെട്ടിപ്പിടിച്ച് വിജയം ആഘോഷിച്ച് രോഹിത്തും പാണ്ഡ്യയും
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Technology 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
നടനുമപ്പുറം വളര്‍ന്ന ഹനീഫ
1984 ല്‍ പുറത്തിറങ്ങിയ പിരിയില്ല നാം എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി കഥയെഴുതിയത്. തൊട്ടടുത്ത വര്‍ഷം പറയാതെ വയ്യ എന്ന ചിത്രത്തിനായി തിരക്കഥയൊരുക്കി. അതേവര്‍ഷം തന്നെ ഒരു സന്ദേശം കൂടിയെന്ന ചിത്രത്തിലൂടെ സംവിധായകന്റെ തൊപ്പിയും അണിഞ്ഞു.
മൂന്നു മാസങ്ങള്‍ക്ക് മുമ്പ്, വീണമീട്ടിയ വിലങ്ങുകള്‍, വാല്‍സല്യം, ഭീഷ്മാചാര്യ, ആണ്‍കിളിയുടെ താരാട്ട്, ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മയ്ക്ക്, ഒരു സന്ദേശം കൂടി എന്നിവയാണ് മലയാളത്തില്‍ ഹനീഫ സംവിധാനം ചെയ്ത ചിത്രങ്ങള്‍. പാശ പറവൈകള്‍, പാടാത തേനികള്‍, പാശമഴൈ, പഗലില്‍ പൌര്‍ണമി, പിള്ളൈ പാശം, വാസലിലേ ഒരു വെണ്ണിലാ തുടങ്ങിയ തമിഴ് ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. ലാല്‍ അമേരിക്കയില്‍, കടത്തനാടന്‍ അമ്പാടി, ഇണക്കിളി, പുതിയ കരുക്കള്‍, ഭീഷ്മാചാര്യ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ രചിച്ചത്. ഹാസ്യരാജാവായി മാറിയ കാലത്ത് അദ്ദേഹം സംവിധാനം ചെയ്ത വാത്സല്യം പ്രേക്ഷകരെ ഏറെ നൊമ്പരപ്പെടുത്തുന്ന ഒരു കുടുംബചിത്രം കൂടിയായിരുന്നു.
മഹാനദി പോലെ ഏറെ ശ്രദ്ധേയമായ സിനിമയില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച് തമിഴില്‍ തന്റെ സാന്നിധ്യമുറപ്പച്ച ഹനീഫ കോളിവുഡിലെ വമ്പന്‍ സംവിധായകന് ഷങ്കറിന്റെ പ്രിയപ്പെട്ട നടന്മാരില് ഒരാളായി മാറി.
തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, കമല്ഹാസന്, രജനീകാന്ത് തുടങ്ങി ഒട്ടുമിക്ക നടീനടന്മാര് മാത്രമല്ല, കരുണാനിധി, ജയലളിത തുടങ്ങിയ രാഷ്ട്രീയനേതാക്കന്മാരും ഹനീഫയുടെ സൗഹൃദവലയത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്നറിയുമ്പോഴാണ് ഹനീഫയെന്ന വ്യക്തിയെ കൂടുതലായി നമ്മള് തിരിച്ചറിയുക.
ഹാസ്യവേഷങ്ങളിലൂടെ വാണിജ്യസിനിമയുടെ ഭാഗമായി നിന്നപ്പോഴും സൂത്രധാരന്‍, കണ്ണകി അടക്കമുള്ള ചിത്രങ്ങളില്‍ ക്യാരക്ടര്‍ റോളുകള്‍ അദ്ദേഹം മികച്ച രീതിയില്‍ അവതരിപ്പിച്ചു. സൂത്രധാരനിലെ പ്രകടനം മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് 2001 ല്‍ നേടിക്കൊടുത്തു. മികച്ച സഹനടനുള്ള പുരസ്കാരം 1999 ലും നേടി. തമിഴിലും മലയാളത്തിലുമായി ഒട്ടേറെ പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ പ്രതിഭയെ അളക്കാനുള്ള അളവുകോലല്ലെന്ന് നിസംശയം പറയാം.
ലോഹിയും മുരളിയും രാജന് പി ദേവുമെല്ലാം പോയതിന്റെ നടുക്കം വിട്ടുമാറും മുമ്പെയാണ് ഹനീഫയും നമ്മെ വിട്ടുപിരിയുന്നത്. ഒരിയ്ക്കലും തിരിച്ചുവരാത്ത യാത്രയ്ക്കാണ് പോകുന്നതെങ്കിലും ഹനീഫ ഒരര്‍ത്ഥത്തില്‍ ഭാഗ്യവാന് തന്നെയാണ്.. ഒരിയ്ക്കലും മറക്കാന്‍ കഴിയാത്ത ഒരുപാട് കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക മനസ്സുകളില്‍ എന്നും ജീവിച്ചിരിയ്ക്കും. അങ്ങനെയൊരു ഭാഗ്യം അധികമാര്‍ക്കും ലഭിക്കാറില്ലല്ലോ....
മുന്‍ പേജില്‍
ചിരിപ്പിക്കാന്‍ ഇനി ഹനീഫിക്കയില്ല
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
'ജാസ്മിൻ ബാത്ത്റൂമിൽ ചെരുപ്പിടാതെ പോകുന്നു... സോഫയിൽ കാലുവെച്ച് ഇരിക്കുന്നു, ടിഷ്യു പേപ്പറുകൾ വലിച്ചിടുന്നു'
-
'സിബിന് അഖിലിനെപ്പോലെ വാക്ചാതുര്യമുണ്ട്, കാറുമായി പോയാലും സായിക്കൊന്നും പറ്റില്ല, അഭിഷേകിൽ പ്രതീക്ഷയില്ല'