Don't Miss!
- Sports IPL 2024: ജയം തുടരാന്‍ ആര്‍സിബിയും കെകെആറും, ഗംഭീര്‍-കോലി നേര്‍ക്കുനേര്‍; ടോസ് 7 മണിക്ക്
- Lifestyle 200-ല്‍ ഒരു പുരുഷന് വീതം തൊണ്ടയില്‍ ക്യാന്‍സര്‍ സാധ്യത: ചെറിയ തൊണ്ട വേദന പോലും ശ്രദ്ധിക്കണം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Automobiles ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
രതിനിര്‍വ്വേദത്തിന്റെ വഴിയില്‍ തകരയും
ഭരതന്-പത്മരാജന് ടീമിന്റെ മറ്റൊരു ക്ലാസിക് ചിത്രമാണ് തകര. 1980ല്‍ ഇറങ്ങിയ തകരയില്‍ പ്രതാപ്പോത്തന്, നെടുമുടിവേണു, സുരേഖ, ശാന്താദേവി തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്. ചിത്രത്തിന്റെ പുതിയ പതിപ്പില്‍ നെടുമുടിവേണു ഉണ്ടാകുമെന്ന്് റിപ്പോര്‍ട്ടുകളുണ്ട്. പുതിയ തകര ആര് സംവിധാനം ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
തകരയ്ക്ക് പിന്നാലെ ഐവി ശശിയുടെ ഹിറ്റ് ചിത്രമായിരുന്ന ഇതാ ഇവിടെ വരെയും രേവതി കലാമന്ദിര്‍ പുനര്‍നിര്‍മ്മിക്കുമെന്ന് സൂചനയുണ്ട്. ഈ ചിത്രം ഐവി ശശി തന്നെ സംവിധാനം ചെയ്യുമെന്നാണ് അറിയുന്നത്. ഐവി ശശിയുടെ അവളുടെ രാവുകള്‍ എന്ന ചിത്രവും ഇത്തരത്തില്‍ പുതുമയോടെ ഒരുങ്ങുമെന്നും പൃഥ്വിരാജ് അതില്‍ അഭിനയിക്കുമെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്തായാലും ഇത്തരം പഴയകാല ഹിറ്റുകള്ക്കെല്ലാം പുതിയ പതിപ്പുകള്‍ ചെയ്യാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ തയ്യാറാവുകയാണെങ്കില്‍ പുതിയ തലമുറയ്ക്ക് അക്കാലത്തെ ചിത്രങ്ങളെല്ലാം കാണാനും ആസ്വദിക്കാനും അവസരമൊരുങ്ങും.
എന്നാല്‍ ഇത്തരത്തില്‍ പുതുപതിപ്പുകളെടുക്കുമ്പോള് പഴയകാലചിത്രത്തിന്റെ അതേ ക്ലാസിക് ടച്ച് എത്രത്തോളം നിലനിര്‍ത്താന്‍ കഴിയുമെന്നൊരു ചോദ്യം ഉയര്‍ന്നേയ്ക്കാം. രതിനിര്‍വ്വേദത്തിന്റെ പുതിയ പതിപ്പിന് ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടേണ്ടിവന്നത് ഇക്കാര്യത്തിലാണ്. പഴയ രതിനിര്‍വേദത്തിന്റെ സൗന്ദര്യം പുതിയ പതിപ്പിനില്ലെന്നാണ് പരക്കെയുള്ള അഭിപ്രായം.