Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
സിബിഐ Vs
സിബിഐ Vs സൂപ്പര്‍ നാച്വറല്‍ പവര്‍
ഫിബ്രവരി 23, 2005
മറ്റൊരു സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രം ലക്ഷ്യമിട്ട് സിബിഐ ഡയറിക്കുറിപ്പിന് നാലാം ഭാഗമൊരുങ്ങുന്നു. മൂന്നാം ഭാഗമായ സേതുരാമയ്യര്‍ സിബിഐ നേടിയ വന്‍വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി ഒരിക്കല്‍ കൂടി സിബിഐ ഓഫീസറുടെ കുപ്പായമണിയുന്നത്.
സിബിഐ ഡയറിക്കുറിപ്പിന്റെ പരസ്യവാചകം സിബിഐ വേഴ്സസ് കേരള പൊലീസ് എന്നായിരുന്നെങ്കില്‍ സേതുരാമയ്യര്‍ സിബിഐയുടെ പരസ്യവാചകം സിബിഐ വേഴ്സസ് സിബിഐ എന്നായിരുന്നു. സിബിഐ അന്വേഷിച്ച കേസില്‍ സിബിഐ ഓഫീസറായ സേതുരാമയ്യര്‍ വീണ്ടും അന്വേഷണം നടത്തുന്നതായിരുന്നു സേതുരാമയ്യര്‍ സിബിഐയുടെ പ്രമേയം.
നാലാം ഭാഗത്തെത്തുമ്പോഴേക്കും സേതുരാമയ്യര്‍ നേരിടുന്ന ശക്തികളുടെ സ്വഭാവം മാറുകയാണ്. മനുഷ്യാതീത ശക്തികളുമായാണ് സേതുരാമയ്യര്‍ ഇത്തവണ ഏറ്റുമുട്ടുന്നത്. പ്രകൃത്യാതീത ശക്തികളുമായി സേതുരാമയ്യര്‍ ബുദ്ധി ഉപയോഗിച്ച് നടത്തുന്ന യുദ്ധം.
നേരത്തെ സിബിഐയുടെ നാലാം ഭാഗം തത്കാലം വേണ്ടെന്ന് മമ്മൂട്ടി തീരുമാനിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ പ്രമേയം തീര്‍ത്തും വ്യത്യസ്തമാണെന്ന് കണ്ടതോടെ ഈ വര്‍ഷം തന്നെ പടം തുടങ്ങാമെന്നായി മമ്മൂട്ടി. മുന്‍ സിബിഐ ചിത്രങ്ങളിലെ കൂട്ടുകെട്ട് തന്നെയാണ് ഈ ചിത്രത്തിലും. കെ. മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് എസ്. എന്‍. സ്വാമിയാണ്.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!