Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 ഒന്നാം ഘട്ടം Live: 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ബിജെപിക്ക് നിര്‍ണായകം
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
മാക്ട അമ്മയ്ക്കെതിരെ
മാക്ട അമ്മയ്ക്കെതിരെ
ഫിബ്രവരി 28, 2004
കൊച്ചി: താരസംഘടനയായ അമ്മയും സിനിമാവിതരണ-നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം ചേംബറും തമ്മില്‍ ഒത്തുതീര്പ്പുണ്ടാക്കാനെത്തിയ സംവിധായകരുടെ സംഘടന മാക്ട അമ്മയ്ക്കെതിരെ തിരിഞ്ഞു.
മാര്‍ച്ച് ഏഴിന് നടക്കുന്ന താരനിശയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മാക്ട ഭാരവാഹികള്‍ സംവിധായകരെ വിലക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന മാക്ടയുടെ പ്രധാനഅംഗങ്ങളുടെ യോഗമാണ് ഈ തീരുമാനം എടുത്തത്.
തങ്ങള്‍ മുന്നോട്ട് വച്ച സമാധാനഫോര്മുല തള്ളിയതിന് അമ്മയെ കുറ്റപ്പെടുത്തുകയാണ് മാക്ട ഭാരവാഹികള്‍. മാക്ട പ്രസിഡന്റ് കെ.ജി. ജോര്‍ജ്ജും ജനറല്‍ സെക്രട്ടറി സിബി മലയിലും ചേര്‍ന്ന് ഒപ്പുവച്ച പ്രസ്താവന അമ്മയെ കുറ്റപ്പെടുത്തുന്നു. മാക്ടയ്ക്ക് കൂടുതല്‍ പ്രതിബദ്ധത നിര്മ്മാതാക്കളോടാണെന്നും മലയാളസിനിമയെ ദ്രോഹകരമായി ബാധിയ്ക്കുന്ന ഒരു തീരുമാനവും എടുക്കില്ലെന്ന് ഈ പ്രസ്താവനയില്‍ പറയുന്നു.
ഏഷ്യാനെറ്റുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിയ്ക്കാന്‍ ഫിലിം ചേംബര്‍ തീരുമാനിച്ചു. ഏഷ്യാനെറ്റിന് ഇനി ഫിലിം ക്ലിപ്പിംഗുകളും പരസ്യങ്ങളും നല്‍കേണ്ടതില്ലെന്നും ചേംബര്‍ തീരുമാനിച്ചു.
ഇനി മാക്ടയുമായി ചേര്‍ന്ന് പുതിയ താരങ്ങളെവച്ച് സിനിമയെടുക്കുമെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ പറഞ്ഞു. മലയാള സിനിമയുടെ വിജയത്തിന് താരങ്ങള്‍ ആവശ്യമില്ലെന്നാണ് ഫോര്‍ ദി പീപ്പിളിന്റെ വിജയം തെളിയിക്കുന്നത്. താരനിശ ബഹിഷ്കരിച്ചുകൊണ്ട് അമ്മയില്‍ നിന്ന് പുറത്തുവരുന്ന താരങ്ങളുമായി സഹകരിയ്ക്കുമെന്നും സിയാദ് കോക്കര്‍ പറഞ്ഞു.