Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ലാഭമല്ല.. നല്ല സിനിമയാണ് ലക്ഷ്യം - ശരത്
ലാഭമല്ല.. നല്ല സിനിമയാണ് ലക്ഷ്യം - ശരത്
മാര്‍ച്ച് 05, 2001
തിരുവനന്തപുരം: ലാഭം ഉണ്ടാക്കാനുള്ള ഒരു മാധ്യമമായല്ല താന്‍ സിനിമയെ കാണുന്നതെന്ന് മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സായാഹ്നത്തിന്റെ സംവിധായകന് ആര്. ശരത്. തന്റെ കന്നിച്ചിത്രമായ സായാഹ്നം ഏഴ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിയുന്നിടത്തോളം നല്ല സിനിമകള്‍ ഉണ്ടാക്കുകയാണ് എന്റെ ലക്ഷ്യം. നല്ല സിനിമയുടെ ആരാധകനാണ് ഞാന്‍. സമാന്തര സിനിമയുടെ വക്താവായി തുടരാന്‍ തന്നെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത് - ശരത് പറഞ്ഞു.
മാര്‍ച്ച് അഞ്ച് തിങ്കളാഴ്ച പ്രഖ്യാപിച്ച സംസ്ഥാന അവാര്‍ഡുകളില്‍ മികച്ച ചിത്രം, മികച്ച നടന് ഉള്‍പ്പെടെ ഏഴ് അവാര്‍ഡുകളാണ് ശരത്തിന്റെ സായാഹ്നം നേടിയത്.
ദാരിദ്യ്രവും പട്ടിണിയും കൊണ്ട് വലയുന്ന മൂന്നാം ലോക രാജ്യങ്ങളുടെ ആണവമോഹങ്ങളെ ആക്ഷേപഹാസ്യരീതിയില്‍ സമീപിക്കുകയാണ് സായാഹ്നത്തിലൂടെ ശരത് ചെയ്യുന്നത്. ആവശ്യത്തിന് വെള്ളവും വൈദ്യുതിയും മറ്റു അടിസ്ഥാനസൗകര്യങ്ങളും ഇല്ലാതിരിക്കുമ്പോഴാണ് ഇന്ത്യ ആണവരാഷ്ട്രമാകാന് കോപ്പുകൂട്ടുന്നത്. ഇതിനെതിരെ പ്രതികരിക്കാന്‍ പുരോഗമനചിന്താഗതിയുള്ള സംസ്ഥാനമെന്ന് അഭിമാനിക്കുന്ന കേരളത്തിലെ സോഷ്യലിസ്റ് പ്രസ്ഥാനങ്ങളൊന്നും മുന്നോട്ടുവന്നില്ല. ഈ നിസംഗഭാവത്തെ ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശിക്കുകയാണ് സായാഹ്നം - ശരത് വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ അസിസ്റന്റ് എഡിറ്ററായ 38കാരന് ശരത് വെറും 14 ലക്ഷ രൂപക്കാണ് സായാഹ്നംപൂര്ത്തിയാക്കിയത്. എന്നാല്‍ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റിയില്‍ ചിത്രം എത്തിക്കാനായി സബ്ടൈറ്റിലുകള്‍ ചെയ്യാനുളള പണം ശരത്തിന്റെ പക്കലുണ്ടായിരുന്നില്ല. ഈ അവസ്ഥയില്‍ 50,000 രൂപ നല്കി സഹായിച്ചത് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലാണ്.
പ്രശസ്ത സംവിധായകന് ഷാജി എന്‍. കരുണിന്റെ സഹായിയായാണ് ശരത് മലയാള സിനിമാ ലോകത്തെത്തുന്നത്. എന്നാല്‍ ഷാജിയുടെ രീതി അനുകരിക്കുകയല്ല താന്‍ ചെയ്യുന്നതെന്ന് ശരത് വ്യക്തമാക്കി.
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'