Don't Miss!
- Automobiles കറങ്ങുന്ന കസേരയ്ക്ക് മുടക്കിയ കാശ് ഖുദാ ഹവാ; നവകേരള ബസ് ഇനി റൂട്ടിലോടും
- News 'തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദൻ
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
മുത്തങ്ങാ സംഭവത്തെക്കുറിച്ച് ഒരു ചിത്രം
മുത്തങ്ങാ സംഭവത്തെക്കുറിച്ച് ഒരു ചിത്രം
മാര്‍ച്ച് 05, 2004
ആദിവാസികള്‍ക്ക് നേരെ പൊലീസിന്റെ വേട്ട നടന്ന മുത്തങ്ങ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അമ്പിളി ഒരുക്കുന്ന ചിത്രമാണ് ചാമന്റെ കബനി.
ആദിവാസികളുടെ ജീവിതം ഇതിവൃത്തമാക്കുന്ന ചിത്രം മുത്തങ്ങ സംഭവത്തിന് മുമ്പ് തന്നെ അമ്പിളി പൂര്‍ത്തിയാക്കിയിരുന്നതാണ്. വൃദ്ധനായ ചാമന്റെയും കൊച്ചുമകളായ കബനിയുടെയും കഥയിലൂടെയാണ് അമ്പിളി ഈ ചിത്രത്തില്‍ ആദിവാസികളുടെ ജീവിതദുരിതങ്ങളെ കുറിച്ച് പറയുന്നത്.
ചിത്രം പൂര്‍ത്തിയായതിന് ശേഷമാണ് മുത്തങ്ങ സംഭവം ഉണ്ടാവുന്നത്. മുത്തങ്ങ സംഭവം ഉണ്ടായതോടെ അതു കൂടി ഉള്‍പ്പെടുത്താതെ ചിത്രത്തിന് പൂര്‍ണത വരില്ലെന്ന് തോന്നിയതിനെ തുടര്‍ന്ന് അമ്പിളി ചിത്രത്തിന്റെ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തി പത്ത് ദിവസം കൂടി ചിത്രീകരണം നടത്തി.
ഈ പത്ത് ദിവസത്തെ ചിത്രീകരണത്തിനായി മുത്തങ്ങ സംഭവം ക്യാമറക്ക് മുന്നില്‍ പുന:സൃഷ്ടിച്ചു. മുത്തങ്ങയില്‍ ഷൂട്ടിംഗിന് അനുവാദം ലഭിക്കാത്തതിനെ തുടര്‍ന്ന് ആതിരപ്പള്ളിയ്ക്ക് അടുത്തുവച്ചാണ് ചിത്രീകരണം നടത്തിയത്.
ആദ്യം കബനി എന്നായിരുന്നു ചിത്രത്തിന് പേരിട്ടിരുന്നത്. പിന്നീട് അത് ചാമന്റെ കബനിയായി. ചിത്രം ആദ്യം പൂര്‍ത്തിയാക്കിയപ്പോള്‍ 25 ലക്ഷമായിരുന്നു ചെലവ്. മുത്തങ്ങ സംഭവം കൂടി ഉള്‍പ്പെടുത്തി വീണ്ടും ചിത്രീകരണം നടത്തിയപ്പോള്‍ 25 ലക്ഷം കൂടി ചെലവ് വന്നു. സമുദായം പോലെ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ ഇതിവൃത്തമാക്കിയ ചിത്രങ്ങളെടുത്തിട്ടുള്ള അമ്പിളി ഒരു ഇടവേളക്ക് ശേഷം ഒരുക്കുന്ന ചിത്രമാണിത്.
മുത്തങ്ങ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന സിബിഐ ഓഫീസറായി സുരേഷ് ഗോപി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചാമനായി അഭിനയിക്കുന്നത് മാള അരവിന്ദനാണ്. എയര്‍ഹോസ്റസായി ജോലി ചെയ്തിട്ടുള്ള മേഘാ നാഥന് എന്ന പുതുമുഖമാണ് കബനിയെ അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ മുത്തങ്ങയിലെ സമരം നയിച്ച സി. കെ. ജാനുവുമായും ഗീതാനന്ദനുമായും രൂപസാദൃശ്യമുള്ള കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയില്‍ മുത്തങ്ങ മുത്താണിക്കുന്ന് ആവുന്നു.
-
വീണ്ടും വിളിച്ചാല്‍ വരില്ലേ? അന്ന് ലാല്‍ ചോദിച്ചു, വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയെത്തുന്നു ലാലിനൊപ്പം
-
ഷൂട്ടിനിടെ തമിഴ് നടന് മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക്: മാല പാര്‍വ്വതി
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു