Don't Miss!
- Automobiles 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
കൊച്ചിന് ഹനീഫ വീണ്ടും നിര്‍മാതാവാകുന്നു
കൊച്ചിന് ഹനീഫ വീണ്ടും നിര്‍മാതാവാകുന്നു
മാര്‍ച്ച് 10, 2006
സിനിമയില്‍ പല വേഷങ്ങളിഞ്ഞിട്ടുള്ളയാളാണ് കൊച്ചിന് ഹനീഫ. വെള്ളിത്തിരക്കു പുറത്തും അദ്ദേഹം അണിയറ പ്രവര്‍ത്തകന്റെ വിവിധ കുപ്പായങ്ങള്‍ ധരിച്ചുനോക്കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ നിര്‍മാതാവിന്റെ വേഷം അദ്ദേഹമണിഞ്ഞിട്ടില്ല.
കഥാകൃത്തായും തിരക്കഥാകൃത്തായും സംവിധായകനായും സിനിമയില്‍ പല പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള ഹനീഫക്ക് മറ്റു പല നടന്മാരെയും പോലെ നിര്‍മാതാവിന്റെ കുപ്പായം കൂടി ഇട്ടുനോക്കണമെന്ന് തോന്നിയിട്ടില്ല. സിനിമാനിര്‍മാണം എന്ന ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ചൂതാട്ടത്തില്‍ നിന്നു വിട്ടുനില്‍ക്കാനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ സിനിമയ്ക്കകത്ത് അദ്ദേഹം രണ്ടാമതൊരു വട്ടം കൂടി നിര്‍മാതാവുകയാണ്.
മോഹന്‍ലാല്‍ നായകനായ ഉദയനാണ് താരം എന്ന ചിത്രത്തിലാണ് കൊച്ചിന് ഹനീഫ ആദ്യമായി ഒരു സിനിമാനിര്‍മാതാവിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. എടുത്ത സിനിമകള്‍ പൊട്ടി കടക്കാരനായ, വീണ്ടും ഒരു തിരിച്ചുവരവിന് ശ്രമിക്കുന്ന നിര്മാവിന്റെ വേഷമായിരുന്നു ഹനീഫക്ക് ഈ ചിത്രത്തില്‍.
ഇപ്പോള്‍ ടി.വി.ചന്ദ്രന് സംവിധാനം ചെയ്യുന്ന ആടും കൂത്ത് എന്ന തമിഴ് ചിത്രത്തിലും കൊച്ചിന് ഹനീഫ നിര്‍മാതാവിന്റെ വേഷമണിയുകയാണ്. മലയാളിയായ കിരീടം ഉണ്ണിയാണ് ഈ ചിത്രത്തിന്റെ യഥാര്‍ത്ഥ നിര്‍മാതാവ്.
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ