Don't Miss!
- Lifestyle സര്‍വ്വദുരിതങ്ങളും നീക്കുന്ന സങ്കടഹര ചതുര്‍ത്ഥി വ്രതം; ഗണേശ ആരാധനയ്ക്ക് വിശേഷ ഫലം
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
- Travel ഇന്ത്യയിലെ ഏറ്റവും മികച്ച സൂര്യോദ കാഴ്ചകൾ.. ഇതിലൊന്ന് ഏറ്റവും കൂടുതൽ കണ്ടത് മലയാളികളായിരിക്കും
വിജയ പ്രാര്‍ത്ഥനയുമായി ജയറാം
വിജയ പ്രാര്‍ത്ഥനയുമായി ജയറാം
മാര്‍ച്ച് 12, 2006
തുടര്‍ച്ചയായ അഞ്ച് ചിത്രങ്ങളുടെ പരാജയത്തിനു ശേഷം ഒരു തിരിച്ചുവരവ് മോഹിച്ച് ജയറാം എത്തുകയാണ്. പിണക്കങ്ങള്‍ മാറ്റിവച്ച് പഴയ സുഹൃത്ത് രാജസേനനുമായി ചേര്‍ന്ന് ഒരുക്കിയ മധുചന്ദ്രലേഖ എന്ന ചിത്രവുമായി.
കരിയറിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഏറ്റവും നിര്‍ണായകമായ ഒരു ചിത്രം എന്ന നിലയിലാണ് ജയറാം മധുചന്ദ്രലേഖയെ കാണുന്നത്. രാജസേനന് സംവിധാനം ചെയ്ത ഈ ചിത്രം കരിയറിലെ ഏറ്റവും മോശപ്പെട്ട സമയത്തു നിന്നും തന്ന കരകയറ്റുക എന്ന പ്രതീക്ഷയാണ് ജയറാമിനുള്ളത്.
അമൃതം, ഫിംഗര്‍പ്രിന്റ്, ആലീസ് ഇന്‍ വണ്ടര്‍ലാന്റ്, പൗരന്, സര്‍ക്കാര്‍ ദാദ.... തുടര്‍ച്ചയായ അഞ്ച് വന്‍പരാജയങ്ങളാണ് ജയറാമിന് കഴിഞ്ഞ വര്‍ഷം നേരിടേണ്ടിവന്നത്. 2004 ഡിസംബറില്‍ റിലീസ് ചെയ്ത അമൃതം നല്കിയ കനത്ത പരാജയത്തോടെ 2005 തുടങ്ങിയ ജയറാമിന് ആശ്വസിക്കാന്‍ വക നല്കുന്ന ഒറ്റ ചിത്രം പോലും കഴിഞ്ഞ വര്‍ഷമുണ്ടായില്ല. അമൃതത്തിനു ശേഷമെത്തിയ നാല് ജയറാം ചിത്രങ്ങളും ബോക്സോഫീസ് പരാജയത്തില്‍ പരസ്പരം മത്സരിക്കുന്നതാണ് കണ്ടത്.
ഫിംഗര്‍പ്രിന്റില്‍ പൊലീസ് ഓഫീസറായും ആലീസ് ഇന്‍ വണ്ടര്ലാന്റിലും സ്നേഹനിധിയായ സഹോദരനായും പൗരനില്‍ പൗരബോധമുള്ള രാഷ്ട്രീയനേതാവായും വ്യത്യസ്ത വേഷങ്ങള്‍ പരീക്ഷിച്ചിട്ടും ജയറാം ചിത്രങ്ങളെ പ്രേക്ഷകര്‍ നിരാകരിച്ചു. സര്‍ക്കാര്‍ ദാദയില്‍ തന്റെ കോമഡി നമ്പരുകള്‍ വീണ്ടും പുറത്തെടുത്ത് പ്രേക്ഷകരെ കൈയിലെടുക്കാന്‍ നോക്കിയിട്ടും ഫലിച്ചില്ല. ആ ചിത്രവും ബോക്സോഫീസില്‍ മൂക്കും കുത്തി വീണു.
പരാജയം ആവര്‍ത്തിക്കരുതെന്ന ഒരേയൊരു ലക്ഷ്യത്തോടെ കൃത്യമായ ആസൂത്രണവും പദ്ധതിയുമായാണ് മധുചന്ദ്രലേഖ ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ ഹിറ്റുകള്‍ തീര്‍ത്ത ജയറാം-രാജസേനന് ടീം നീണ്ട കാലത്തിനു ശേഷം ഒന്നിക്കുന്നുവെന്നതു തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന സവിശേഷത. അച്ചുവിന്റെ അമ്മയിലൂടെ പ്രേക്ഷകര്‍ക്ക് ഹൃദ്യമാം വിധം തിരിച്ചുവരവ് നടത്തിയ ഉര്‍വശി ജയറാമിന്റെ നായികയാവുന്നുവെന്നത് രണ്ടാത്തെ സവിശേഷത. രാജസേനന്-ജയറാം ടീം നേരത്തെ പരീക്ഷിച്ച് വിജയിപ്പിച്ചിട്ടുള്ള നര്‍മരസത്തിലുള്ള കുടുബകഥ എന്നത് മറ്റൊരു പ്രത്യേകത. കുടുംബ പ്രേക്ഷകരെ എല്ലാ തരത്തിലും ആകര്‍ഷിക്കാനാവുമെന്ന കണക്കുകൂട്ടല്‍ ചിത്രം വിജയമാവുമെന്ന പ്രതീക്ഷ ജയറാമിനും രാജസേനനും നല്കുന്നു. മാര്‍ച്ച് 23നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'