Don't Miss!
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Lifestyle ഭാര്യയില്‍ ഈ അഞ്ച് സ്വഭാവമുണ്ടോ? ദാമ്പത്യം പകുതിയില്‍ അവസാനിക്കും
- News പിണറായിയെ ഇഡി അറസ്റ്റ് ചെയ്താല്‍ ആദ്യം പ്രതിഷേധം നടത്തുക രാഹുല്‍ ഗാന്ധി: കെ സുരേന്ദ്രന്
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Sports IPL 2024: ഹാര്‍ദിക്കിനെ ഇനിയും കൂവണം, അത് അവനെ പ്രചോദിപ്പിക്കും; ആരാധകരെ ട്രോളി ശ്രേയസ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
അരവിന്ദന്: മഹാമൗനത്തിന്റെ സംഗീതം
അരവിന്ദന്: മഹാമൗനത്തിന്റെ സംഗീതം
വര്‍ണ്ണശബളമായ സര്‍ക്കസിന്റെ പിന്നാമ്പുറങ്ങളിലെ കഥയുമായി തമ്പും (1978), നാടോടിക്കഥയും മിത്തും കവിതയും ചേര്‍ന്ന കുമ്മാട്ടിയും (1978) ബൈബിളില്‍ നിന്നും ഇറങ്ങി വന്ന എസ്തപ്പാനും (1979) അസ്തിത്വം തേടി വീര്‍പ്പുമുട്ടുന്ന യുവത്വത്തിന്റെ ആവിഷ്ക്കാരവുമായി പോക്കുവെയിലും (1982) കുറ്റബോധം വേട്ടയാടുന്ന മനസുമായി ചിദംബരവും (1985) വികസനത്തിനൊപ്പം നഷ്ടമാകുന്നതെന്തെന്നറിയാത്ത ഗ്രാമത്തിന്റെ കഥയുമായി ഒരിടത്തും (1986) കഥകളിക്ക് സ്വന്തം വ്യാഖ്യാനവുമായി മാറാട്ടവും (1988) അഭയാര്‍ത്ഥികളുടെ വേദന അവതരിപ്പിക്കുന്ന വാസ്തുഹാരയും (1991) അരവിന്ദന് ലോകസിനിമയ്ക്ക് സമ്മാനിച്ചു.
സംഗീതവും ചിത്രകലയും അരവിന്ദന് ദൗര്‍ബല്യമായിരുന്നു. അത് അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്തു. ഹരിപ്രസാദ് ചൗരസ്യയുടെ ഓടക്കുഴല്‍ വാദനം മാത്രമായിരുന്നു പോക്കുവെയിലിന്റെ പശ്ചാത്തല സംഗീതം. ഇഷ്ടമുള്ളത് വായിച്ചാല്‍ മതി എന്ന് അരവിന്ദന് ചൗരസ്യയോട് പറയുകയായിരുന്നു. ബംഗാള്‍ പശ്ചാത്തലമായ വാസ്തുഹാരയ്ക്ക് സംഗീതം പകരാന്‍ ബംഗാളിയായ സലില്‍ ചൗധരി തന്നെ വേണമെന്ന് അരവിന്ദന് നിര്‍ബന്ധമായിരുന്നു.
വിമര്‍ശനങ്ങളും പുരസ്കാരങ്ങളും അരവിന്ദന് ഒരേ മനസോടെയാണ് ഏറ്റുവാങ്ങിയത്. സ്വന്തം കല തിരിച്ചറിഞ്ഞു എന്നതാണ് അരവിന്ദന്റെ നേട്ടം. അരവിന്ദന്റെ ഓരോ സിനിമയിലും അദ്ദേഹത്തിന്റെ കലാസങ്കല്‍പ്പം തെളിഞ്ഞുകിടന്നു. അത് എന്റേതായിരുന്നില്ല എന്ന് നാണത്തോടെ പറയാന്‍ വേണ്ടി ഒരു സിനിമയും അരവിന്ദന് സൃഷ്ടിച്ചില്ല.