Don't Miss!
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
- Automobiles ഇവനിങ്ങ് വന്നാൽ വിയർക്കുന്നത് ഹാരിയർ, ടെറിട്ടറി പിടിച്ചെടുക്കാൻ ഫോർഡിന്റെ ഈ എസ്യുവി
- Lifestyle 900 വര്‍ഷം പഴക്കമുള്ള മമ്മി, 1000 തൂണുകളുള്ള ഹാള്‍; അത്ഭുതം ഈ രംഗനാഥസ്വാമി ക്ഷേത്രം
- News ഒരു കലക്കൻ പോസ്റ്റ് ഓഫീസ് പദ്ധതി; പ്രതിമാസം 9250 രൂപ വരെ സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രം
- Finance സ്വർണവില കേട്ട് തലകറങ്ങരുത്, ഉടൻ തന്നെ പവന്റെ വില 60,000 കടക്കും, ഇന്നത്തെ നിരക്കറിയാം
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
ആര്‍ക്കും വിലക്കില്ല; ഭരണ-രാഷ്ട്രീയക്കാര്‍ ഇടപെടേണ്ട: ചേമ്പര്‍
ആര്‍ക്കും വിലക്കില്ല; ഭരണ-രാഷ്ട്രീയക്കാര്‍ ഇടപെടേണ്ട: ചേമ്പര്‍
മാര്‍ച്ച് 17, 2004
കൊച്ചി: ഒരു താരത്തെയും വിലക്കിയിട്ടില്ലെന്ന് കേരള ഫിലിം ചേമ്പര്‍ പ്രസിഡണ്ട് സിയാദ്കോക്കര്‍ വാര്ത്താഎമ്മേളനത്തില് അറിയിച്ചു.
ഇപ്പോള്‍ താരങ്ങളുടെ സംഘടനയായ അമ്മ യും ഫിലിം ചേമ്പറും തമ്മില്‍ ഉണ്ടായിരിയ്ക്കുന്ന ശീതസമരത്തില്‍ സര്‍ക്കാരോ രാഷ്ട്രീയ കക്ഷികളോ ഇടപെടേണ്ടെന്നും അവര്‍ പറഞ്ഞു.
നിര്‍മാതാവ് നേരിട്ടുവന്ന് അപേക്ഷ നല്‍കാത്തതിനാലാണ് മുകേഷ്-ശ്രീനിവാസന് സിനിമയ്ക്ക് അനുമതി വൈകിയത്. മോഹന്‍ലാല്‍ അഭിനയിയ്ക്കുന്നതായി പറയുന്ന ആന്റണി പെരുമ്പാവൂരിന്റെ ഷാജി കൈലാസ് ചിത്രത്തിന്റെ അപേക്ഷയ്ക്ക് വ്യവസ്ഥകള്‍ പാലിച്ചാല്‍ അനുമതി നല്‍കും.
തങ്ങളുടെ നിയമവിരുദ്ധ രീതികള്‍ തുടരാനാവില്ലെന്നു ബോധ്യമായ ചില വന്‍ താരങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് വിവാദമുണ്ടാക്കുന്നത്. മാര്‍ച്ച് ഏഴിന് നടത്തിയ താരനിശ അവശ കലാകാരന്മാര്ക്ക് കൈനീട്ടം നല്‍കാനാണെന്നും മറ്റൊരു ചാനലിനായി നടത്തിയ ഡല്‍ഹി താരനിശ ജീവകാരുണ്യ പ്രവര്‍ത്തനത്തിനാണെന്നും പറഞ്ഞു.
ഏപ്രില്‍ ഏഴുമുതല്‍ ഒരു മാസം ഗള്‍ഫില്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ മറ്റൊരു താരനിശ വരുന്നു. ഇതില്‍നിന്നു ശ്രദ്ധതിരിക്കാനാണ് ഉപരോധ നീക്കമെന്ന ആരോപണം. വ്യവസായം നടത്താനുള്ള മൗലികാവകാശത്തെയാണ് അവര്‍ ചോദ്യം ചെയ്യുന്നത്. പുതിയ നിബന്ധനകള്‍ ചെലവുചുരുക്കാനാണ്. ഒരു താരത്തിനും തങ്ങള്‍ വില നിശ്ചയിച്ചിട്ടില്ല. പ്രതിഫലത്തുക കരാറില്‍ കാണിയ്ക്കണം. ഇതില്‍ 25-30 ശതമാനം കുറവ് നിര്‍ദേശിയ്ക്കും. താരങ്ങളാരും ചേമ്പറില്‍ വന്ന് കരാര്‍ ഒപ്പിടേണ്ട. പക്ഷേ, നിര്‍മാതാവിന് വലുപ്പചെറുപ്പമില്ലാതെ കരാര്‍ ഒപ്പിട്ടു നല്‍കണം. അത് ചേമ്പര്‍ പരിശോധിക്കും.
എന്തു നടപടി വന്നാലും വ്യവസായ താത്പര്യത്തിനായി മുന്നോട്ടുപോകും. താരങ്ങളുമായോ താരസംഘടനകളുമായോ ചര്‍ച്ചയില്ലെന്നും സിയാദ് പറഞ്ഞു.
-
സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'