Don't Miss!
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- News 'കേരളമടക്കം ദക്ഷിണേന്ത്യയിലാകെ മോദി തരംഗം'; ബിജെപിയുടെ മികച്ച പ്രകടനം കാണാമെന്ന് അമിത് ഷാ
- Automobiles സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ഫാസില്‍-മോഹന്‍ലാല്‍ വീണ്ടും
ഫാസില്‍-മോഹന്‍ലാല്‍ വീണ്ടും
മാര്‍ച്ച് 23, 2003
മണിച്ചിത്രത്താഴിന്റെ വിജയം ആവര്‍ത്തിക്കാന്‍ സംഭ്രമജനകമായ കഥയുമായി ഫാസിലെത്തുന്നു. മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്.
മണിച്ചിത്രത്താഴ് പോലെ ഒരു പ്രേതകഥയുടെ പ്രതീതിയാണ് ഈ ചിത്രത്തിനുമുള്ളത്. ചിത്രത്തില്‍ ഗംഗയുടെ രോഗമെന്തെന്ന് കണ്ടെത്തുന്ന ഡോ. സണ്ണി എന്ന വിചിത്ര സ്വഭാവമുള്ള മന:ശാസ്ത്രജ്ഞനെ പോലുള്ള ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
മരിച്ചതിന് ശേഷം നാല്പത്തിയൊന്ന് ദിവസം വരെ ആത്മാവുമായി ജീവിച്ചിരിക്കുന്ന ഒരാള്‍ക്ക് ആശയവിനിമയം നടത്താനാവും എന്ന സങ്കല്പമാണ് ചിത്രത്തിന്റെ പ്രമേയത്തെ നയിക്കുന്നത്. മണിച്ചിത്രത്താഴില്‍ ചില രോഗാവസ്ഥകളെ കുറിച്ചുള്ള മനശാസ്ത്രത്തിന്റെ വിശദീകരണങ്ങള്‍ക്ക് ചില വ്യാഖ്യാനങ്ങള്‍ നല്‍കുകയും ചില മേമ്പൊടികള്‍ ചേര്‍ക്കുകയുമാണ് ചെയ്തിരുന്നതെങ്കില്‍ പുതിയ ചിത്രത്തില്‍ ഇത്തരം ശാസ്ത്രീയ വിധികളേക്കാള്‍ കൂടുതല്‍ സങ്കല്പങ്ങളെയാണ് ആശ്രയിക്കുന്നത്.
തീര്‍ത്തും ഗുരുതരാവസ്ഥയിലായ ഒരാള്‍ മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ അയാള്‍ പിന്നീട് അസാധാരണമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അയാളുടെ ആത്മാവിനെ അന്വേഷിച്ചുപോവുകയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം.
ഫാസിലിനെ സംബന്ധിച്ച് ഇതൊരു തിരിച്ചുവരവിനുള്ള കഠിനയത്നമാണ്. രണ്ട് ചിത്രങ്ങളുടെ പരാജയത്തിന് ശേഷമാണ് ഫാസില്‍ പുതിയ പരീക്ഷണവുമായെത്തുന്നത്. ഫാസിലിന്റെ മോഹന്‍ലാല്‍ നായകനായ ലൈഫ് ഈസ് ബ്യൂട്ടിഫുളും മകനെ നായകനായ പരീക്ഷിച്ച കയ്യെത്തും ദൂരത്തും പരാജയമായിരുന്നു.
-
ഇങ്ങനൊക്കെ കാണിക്കുന്നത് ഭാവിയെ ബാധിക്കില്ലേ? ജാസ്മിനും ഗബ്രിയ്ക്കും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്