Don't Miss!
- Sports IPL 2024: ജയം തുടരാന്‍ ആര്‍സിബിയും കെകെആറും, ഗംഭീര്‍-കോലി നേര്‍ക്കുനേര്‍; ടോസ് 7 മണിക്ക്
- Lifestyle 200-ല്‍ ഒരു പുരുഷന് വീതം തൊണ്ടയില്‍ ക്യാന്‍സര്‍ സാധ്യത: ചെറിയ തൊണ്ട വേദന പോലും ശ്രദ്ധിക്കണം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Automobiles ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
പെയ്യാത്ത പ്രണയമഴയായി ബറാന്
പെയ്യാത്ത പ്രണയമഴയായി ബറാന്
മാര്‍ച്ച് 29, 2002
തിരുവനന്തരുപം : വിഖ്യാത ഇറാനിയന്‍ ചലച്ചിത്രകാരനായ മജീദ് മജീദിയുടെ ബറാന് എന്ന പ്രണയകഥയാണ് ഏഴാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രം. മാര്‍ച്ച് 29 വെളളിയാഴ്ചയാണ് ചലച്ചിത്രോല്‍സവത്തിന് തിരശീല ഉയരുന്നത്. മേള വന്‍ വിജയമാക്കുന്നതിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.
ഇറാനിയന്‍ സിനിമയുടെ കീര്‍ത്തി ലോകമെങ്ങും പരത്തിയ മൊഹ്സീന് മഖ്മല്‍ബഫിന്റെ ചിത്രങ്ങളിലെ നടനായാണ് മജീദ് മജീദി പ്രശസ്തനായത്.
കുടുംബം പോറ്റാന്‍ ചെറുപ്രായത്തില്‍ തന്നെ ആണ്‍വേഷം കെട്ടി നിര്‍മ്മാണത്തൊഴിലാളിയായ ബറാന് എന്ന14 വയസുളള അഫ്ഗാന് സുന്ദരിയുടെ കഥയാണിത്. പറയാത്ത പ്രണയത്തിന്റെയും ത്യാഗത്തിന്റെയും കഥ പറയുന്ന ഈ ചിത്രം ഇതിനകം ലോകമെങ്ങുമുളള ചലച്ചിത്രാസ്വാദകരുടെ ശ്രദ്ധ നേടി.
മഴയുടെ പര്യായമാണ് ബറാന്. അച്ഛന്റെ മരണത്തിലൂടെ ബാല്യത്തില്‍ തന്നെ അവള്‍ക്ക് വിധിയുടെ ആദ്യ പ്രഹരമേല്‍ക്കുന്നു. സഹപ്രവര്‍ത്തകമായ ലത്തീഫില്‍ അവള് തന്റെ അഭയം കണ്ടെത്തുന്നു. ലത്തീഫും ബറാനുമായുളള നിശബ്ദപ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
നിസ്വാര്ത്ഥപ്രണയത്തിന്റെയും ത്യാഗത്തിന്റെയും കഥയാണ് ബറാന്. തന്റെ സമ്പാദ്യം മുഴുവന്‍ കൂട്ടിവച്ച് കാമുകിയുടെ കുടുംബത്തിന് താങ്ങാവുന്ന ലത്തീഫ് കൗമാരത്തിന് അന്യമായ ത്യാഗത്തിന്റെയും കലര്‍പ്പില്ലാത്ത സ്നേഹത്തിന്റെയും പ്രതീകമാകുന്നു. എന്നാല്‍ വിധിയുടെ കളികള്‍ കമിതാക്കള്ക്കെതിരായിരുന്നു.
ഒരു പ്രത്യേക സാഹചര്യത്തില്‍ ബറാനും കുടുംബത്തിനും അഫ്ഗാന് മണ്ണ് ഉപേക്ഷിക്കേണ്ടി വരുന്നു. അപ്പോഴും ലത്തീഫിന്റെയുളളില് പെയ്യാത്ത മഴത്തുളളി പോലെ ബറാനുണ്ടായിരുന്നു. അവളുടെ കുടുംബവും.
പ്രണയത്തിന്റെ പുതിയ അനുഭവമാകും മലയാളി പ്രേക്ഷകര്‍ക്ക് ഈ ചിത്രം. സമ്പന്നമായ ഇറാനിയന്‍ ചലച്ചിത്രലോകത്തെ എന്നും ആദരവോടെ അംഗീകരിച്ച കേരളത്തിലെ സിനിമാസ്വാദകര്‍ ഈ ചിത്രത്തെയും മജീദ് മജീദിയെയും സ്വീകരിക്കുമെന്നുറപ്പ്.
ഇന്ത്യന്‍ സിനിമ: ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് സമകാലിക സിനിമയുടെ നേര്‍ക്കാഴ്ചകള്‍ എന്നു വിളിക്കാവുന്ന നാലുചിത്രങ്ങളാണ്. ഫരീദയുടെ ഹിന്ദി ചിത്രമായ കാലി സല്‍വാര്‍, ഓസ്ക്കാറിന്റെ പടിപ്പുര വരെയെത്തിയ അഷുതോഷ് ഗൗരികറിന്റെ ലഗാന്‍, നടി രേവതി സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രംമിത്ര്, കെ. എന്‍. ടി. ശാസ്ത്രിയുടെ തെലുങ്കു ചിത്രം തിലദാനം എന്നിവ.
-
കാത്തിരിപ്പ് വെറുതെ; സിജോ മടങ്ങി വരില്ല?; കാരണങ്ങൾ നിരത്തി നാദിറ; ആശങ്കയിൽ പ്രേക്ഷകർ
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി