twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദാമിന്റെ മകന് രജത മയൂരം

    By Nisha Bose
    |

    Adaminte Makan Abu
    പനാജി: സലിം അഹമ്മദിന്റെ 'ആദാമിന്റെ മകന്‍ അബു'വിന് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള രജത മയൂരം. അന്താരാഷ്ട്ര പുരസ്‌കാരം. 42ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ചിത്രത്തിന്റെ സംവിധായകന്‍ 15 ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഏറ്റുവാങ്ങി.

    അന്താരാഷ്ട്ര ജൂറി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് സമ്മാനം പ്രഖ്യാപിച്ചത്. കൊളംബിയന്‍ ചിത്രമായ 'പോര്‍ഫീരിയോ' മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം നേടി. 40 ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് ഈ പുരസ്‌കാരം.

    ഇറാന്‍ ചിത്രമായ എ സെപ്പറേഷന്‍ സംവിധാനം ചെയ്ത അസ്ഗര്‍ ഫര്‍ഹാദിയാണ് മികച്ച സംവിധായകന്‍. റഷ്യന്‍ ചിത്രമായ എലീനയിലെ നദേഷ മര്‍ക്കീന മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇസ്രായേല്‍ ചിത്രമായ റിസ്‌റ്റോറേഷനിലെ സസോണ്‍ കബോയാണ് മികച്ച നടന്‍.

    ഇര്‍ഫാന്‍ഖാന്‍, കൊങ്കണ റൗത്ത്, മധു അമ്പാട്ട്, സുഹൈല്‍ ഖാന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു 14 സിനിമകള്‍ അന്താരാഷ്ട്ര മത്സര വിഭാഗത്തിലുണ്ടായിരുന്നെങ്കിലും ഇന്ത്യയില്‍ നിന്നുള്ള ഏക ചിത്രം ആദാമിന്റെ മകന്‍ അബുവായിരുന്നു.

    തമിഴ് സിനിമാതാരം സൂര്യയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. പുരസ്‌കാര തുക ഓസ്‌കര്‍ മത്സരത്തിനുള്ള പ്രചാരണത്തിന് ചെലവഴിക്കുമെന്ന് സലിം അഹമ്മദ് പ്രഖ്യാപിച്ചു.

    English summary
    Malayalam cinema wrested an impressive gain in the global film field when Salim Ahmed bagged the Special Jury Award for his film Adaminte Makan Abu, (Abu, Son of Adam) in the international competition section at the 42nd International Film Festival of India (IFFI) which concluded here on Saturday evening.,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X