Don't Miss!
- News വെറും 10000 രൂപ 1.32 ലക്ഷമായി..! ഈ ഓഹരി കുതിച്ചതിന് കൈയ്യും കണക്കുമില്ല, ഒന്ന് അറിഞ്ഞ് വീശിയാലോ?
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Automobiles വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ചേംബറിന്റെ വ്യവസ്ഥകളില്‍ തെറ്റില്ല: ലാലുഅലക്സ്
കൊച്ചി: ഫിലിം ചേംബറിന്റെ കരാര്‍ വ്യവസ്ഥകളില്‍ തെറ്റൊന്നുമില്ലെന്നും സിനിമാവ്യവസായം തകര്‍ന്നാലും പ്രശ്നമൊന്നുമില്ലാത്ത ചില താരങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും നടന്മാരായ ലാലുഅലക്സും സുരേഷ്കൃഷ്ണയും പറഞ്ഞു.
ചേംബര്‍ നിര്‍ദേശിക്കുന്ന വ്യവസ്ഥകളുള്‍പ്പെടുന്ന കരാറില്‍ ഒപ്പിടാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിലും കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഏപ്രില്‍ 19 തിങ്കളാഴ്ച മുതല്‍ അഭിനയിക്കുമെന്ന് ലാലുഅലക്സും സുരേഷ്കൃഷ്ണയും അറിയിച്ചു.
അമ്മയുടെ പരസ്യനിലപാടിനെതിരെ ഇരുവരും പ്രസ്താവന നടത്തിയതോടെ അമ്മയിലെ ഭിന്നതകള്‍ മറനീക്കി പുറത്തുവന്നു. സംവിധായകന് കമല്‍, ഫിലിം ചേംബര്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. കുഞ്ചാക്കോ ബോബനും ജയസൂര്യയും വാര്‍ത്താ സമ്മേളനം നടക്കുന്ന മുറിയില്‍ എത്തിയിരുന്നെങ്കിലും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തില്ല.
മമ്മൂട്ടി, തിലകന്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, ജയസൂര്യ എന്നിവര്‍ക്കെല്ലാം ഈ പ്രശ്നത്തില്‍ തങ്ങളുടേതിനോട് സമാനമായ നിലപാടാണുള്ളതെന്ന് ലാലുഅലക്സ് പറഞ്ഞു. പൃഥ്വിരാജ് ഫോണില്‍ വിളിച്ച് പ്രശ്നത്തിലെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നത്തില്‍ മമ്മൂട്ടി പരസ്യമായി പ്രതികരിക്കാത്തത് ചേംബറിന്റെ വ്യവസ്ഥകളോട് എതിര്പ്പില്ലാത്തുകൊണ്ടാണ്. മുമ്പ് കരാറൊപ്പിട്ടു ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി അറിയിച്ചിട്ടുണ്ട്. തിലകനും നേരത്തെ ഈ നിലപാടിനെ പിന്തുണച്ചതാണ്.
അമ്മയിലെ ഇരുപതോളം അംഗങ്ങളൊഴിച്ചാല് ബാക്കിയുള്ളവരെല്ലാം അഭിനയിച്ചാലേ വരുമാനമുണ്ടാവുകയുള്ളൂ എന്ന സ്ഥിതിയിലാണ്. പ്രശ്നങ്ങള്‍ തീര്‍ക്കാതിരുന്നാല്‍ ആയിരക്കണക്കിന് പേര്‍ക്ക് തൊഴിലില്ലാതാവും. അമ്മയിലെ അംഗങ്ങളില്‍ ഭൂരിഭാഗവും മാനസികമായി തങ്ങള്‍ക്കൊപ്പമാണ്. സ്റേജ് ഷോകളുടെ പേരില്‍ സിനിമാ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്ന നിലപാട് ശരിയല്ല.
തിങ്കളാഴ്ചയോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുമെന്നാണ് അമ്മ പറയുന്നത്. അതുവരെ പുതിയ ചിത്രത്തിന് വേണ്ടി കരാറില്‍ ഒപ്പിടില്ലെന്ന് ഇരുവരും വ്യക്തമാക്കി.
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്