Don't Miss!
- Technology ഇനി യുഎഇയിൽ നിന്ന് ഗൂഗിൾപേ, ഫോൺപേ വഴി നാട്ടിലേക്ക് പണം അയയ്ക്കാം; എങ്ങനെയെന്ന് പരിശോധിക്കാം
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- News കോൺഗ്രസിന്റെ കുരുക്ക് മുറുകുന്നു; വീണ്ടും ആദായ നികുതി നോട്ടീസ്, 1700 കോടി അടയ്ക്കണമെന്ന് നിർദ്ദേശം
- Automobiles പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
അമ്മ നിലപാടില്‍ ഉറച്ചുതന്നെ
തിരുവനന്തപുരം: താരങ്ങള്‍ക്കും നിര്‍മാതാക്കള്‍ക്കുമിടയില്‍ ഫിലിം ചേംബറിന് സ്ഥാനമില്ലെന്ന് അമ്മ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഫിലിം ചേംബറിന്റെ നിലനില്പിന്റെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്തുകൊണ്ട് അമ്മ പ്രസിഡന്റ് ഇന്നസെന്റ്, ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍, ട്രഷറര്‍ ജഗദീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തിയതോടെ സിനിമാരംഗത്തെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. ദിലീപ്, നെടുമുടി വേണു തുടങ്ങിയ താരങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
ചേംബറിന്റെ 21 വ്യവസ്ഥകളില്‍ നാലെണ്ണമൊഴികെ ബാക്കിയുള്ളവ അംഗീകരിക്കാമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. പ്രാകൃതമായ നിയമങ്ങള്‍ ഒഴിവാക്കി ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കരാര്‍ തയ്യാറാക്കിയാല്‍ സഹകരിക്കാം. അമ്മയില്‍ പിളര്‍പ്പുണ്ടാക്കാനുള്ള ഫിലിം ചേംബറിന്റെ ശ്രമങ്ങള്‍ വിജയിക്കില്ല.
21 വ്യവസ്ഥകളടങ്ങിയ കരാറിലെ നാല് വ്യവസ്ഥകള്‍ കലാകാരന്റെ സ്വാതന്ത്യ്രത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാണ്. ഇവ മാറ്റണമെന്നാണ് അമ്മയുടെ ആവശ്യം. തീര്‍ത്തും ഏകപക്ഷീയമായാണ് ഫിലിം ചേംബര്‍ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്.
കരാറിലെ വ്യവസ്ഥകള്‍ അതേ പടി അംഗീകരിച്ചാല്‍ പുതിയ തലമുറയിലെ താരങ്ങള്‍ തങ്ങളെ കുറ്റപ്പെടുത്തും. അമ്മയെ അംഗീകരിക്കാത്ത ഫിലിം ചേംബറില്‍ പരാതി നല്‍കുക എന്ന വ്യവസ്ഥ നീതിയുക്തമല്ല.
താരങ്ങള്‍ക്ക് സ്വീകാര്യമായ കരാര്‍ ഒപ്പിടുകയാണെങ്കില്‍ ഗള്‍ഫ് ഷോയുടെ ടിവി സംപ്രേഷണം ഒഴിവാക്കാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി
-
'വിശക്കുന്നു ലാലേട്ടാ, തലകറങ്ങി വീഴും'; ലാല്‍സലാം സെറ്റിലെ അനുഭവം പങ്കുവെച്ച് ഉര്‍വശി