Don't Miss!
- Lifestyle ഇന്ന് ചിക്കനാണോ, കുരുമുളകിട്ട് കിടിലന്‍ ടേസ്റ്റില്‍ വറുത്തെടുക്കാം
- Automobiles ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- News പിണറായിയോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാന്‍ ദല്ലാള്‍ ശ്രമിച്ചു: ശോഭ സുരേന്ദ്രന്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Technology വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ഇന്നസെന്റ് കമ്മീഷന്‍പണി നടത്തുന്നു - ചേമ്പര്‍
ഇന്നസെന്റ് കമ്മീഷന്‍പണി നടത്തുന്നു - ചേമ്പര്‍
മെയ് 08, 2004
കൊച്ചി: മലയാള ചലച്ചിത്ര വ്യവസായത്തിന്റെ ഉന്നമനമല്ല ഇന്നസെന്റിന്റെ ലക്ഷ്യമെന്ന് ഫിലം ചേമ്പര്‍ പ്രസിഡണ്ട് സിയാദ് കോക്കര്‍ ആരോപിച്ചു. അദ്ദേഹം ചില ധനാഢ്യരായ സിനിമാ താരങ്ങള്‍ക്ക് വേണ്ടി കമ്മിഷന് പണി ചെയ്യുന്നെന്നാണ് സിയാദ് കോക്കര്‍ പറയുന്നത്.
മലയാള സിനിമാ വ്യവസായത്തിന്റെ ഉന്നമനമായിരുന്നു ലക്ഷ്യമെങ്കില്‍ താരനിശകളില്‍ നിന്നും അദ്ദേഹം പിന്മാറുമായിരുന്നു. ഇത് വീണ്ടും വീണ്ടും ആവശ്യപ്പെട്ടിട്ടും അത് നിരസിച്ച് കോടികളുണ്ടാക്കാന്‍ വേണ്ടി വിദേശത്തേക്കു പറക്കുന്ന ചില പണക്കാരായ താരങ്ങളുടെ അധീനതയിലെന്ന പോലെയാണ് ഇന്നസെന്റ് സംസാരിയ്ക്കുന്നതും പ്രവര്‍ത്തിയ്ക്കുന്നതും.
മലയാള ചലച്ചിത്ര രംഗത്തെ നടീനടന്മാര്ക്കു വേണ്ടിയോ സിനിമാ പ്രവര്‍ത്തകര്‍ക്കു വേണ്ടിയോ സംസാരിക്കാന്‍ ഇന്നസെന്റിന് അര്‍ഹതയില്ല. കാരണം അഭിനയിക്കാന്‍ മുന്നോട്ടു വരുന്ന നടീനടന്മാരെ കള്ളക്കഥകള്‍ ഉണ്ടാക്കി ബ്രെയിന്‍വാഷ് ചെയ്ത് പിന്തിരിപ്പിക്കുകയും അതുവഴി നിരവധി പദ്ധതികള്‍ മുടക്കുകയും ചെയ്ത അദ്ദേഹത്തിന്റെയും സഹപ്രവര്‍ത്തകരുടെയും മുതലക്കണ്ണീര് ഇനി വിലപ്പോവില്ല. ചര്‍ച്ച ഇന്നു നടക്കും നാളെ നടക്കും എന്നു പറഞ്ഞ് യുവനടീനടന്മാരെ കരാര്‍ ഒപ്പിടുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന് ഉണ്ടാക്കിയ കള്ളക്കഥകളില്‍ ചിലതു മാത്രമാണ് സാംസ്കാരികനായകന്മാരുടെയും തൊഴില്‍ മന്ത്രിയുടെയും ഒത്തുതീര്‍പ്പു ശ്രമങ്ങള്‍.
മുഖ്യമന്ത്രിയുമായി ചര്‍ച്ച കഴിഞ്ഞ് പടിയിറങ്ങും മുമ്പ് നാളെ മുതല്‍ തങ്ങള്‍ അഭിനയിക്കില്ല, ഡബു ചെയ്യില്ല എന്നു പ്രഖ്യാപിച്ച് വ്യവസായം സ്തംഭിപ്പിച്ചവര്ക്ക് സിനിമാ പ്രവര്‍ത്തകരോട് എന്തു സ്നേഹമാണുള്ളത് - കോക്കര്‍ ചോദിച്ചു.
സീനിയര്‍ നടന്മാരായ തിലകനും ലാലുഅലക്സും യുവനടന്മാരായ പൃഥിരാജും സുരേഷ്കൃഷ്ണയും ഒപ്പിടുകയും ഇനിയും ധാരാളം നടന്മാരും മീരാജാസ്മിനുള്പ്പെടെ പ്രമുഖ നടിമാരും അംഗീകരിക്കുകയും ചെയ്ത കരാര്‍ കുഴപ്പം പിടിച്ചതാണെന്ന് പ്രചരിപ്പിക്കുന്നത് ചിലരുടെ മാത്രം സ്വാര്‍ത്ഥത പരിരക്ഷിക്കാനാണ്. യുവസംവിധായകരുമായും തീയറ്റര്‍ ഉടമകളുമായും പ്രശ്നമില്ലെന്നു പറയുന്ന ഇന്നസെന്റ് കണ്ണടച്ച് ഇരുട്ടാക്കുകയാണ്. പ്രമുഖ സംവിധായകര്‍ എല്ലാം പരസ്യമായിത്തന്നെ കരാറിനെ അംഗീകരിക്കുന്നുണ്ട്. മാക്ട വ്യക്തമായിത്തന്നെ അഭിപ്രായം പറഞ്ഞിട്ടുമുണ്ട്,അദ്ദേഹം പറഞ്ഞു.
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'
-
സിബിനും ജിന്റോയും എപ്പോള്‍ വേണമെങ്കിലും റെഡ് കാര്‍ഡ് വാങ്ങി പുറത്ത് പോകാം! വിന്നറിനെ പറ്റി സോഷ്യല്‍ മീഡിയ
-
'അതിന്റെ ക്രെഡിറ്റ് മുഴുവൻ മേനകയ്ക്കാണ്; അങ്ങനെയാണ് വളർത്തിയത്; ഷൂട്ട് കഴിഞ്ഞ് സെറ്റിലുള്ളവർക്ക് നൽകിയത്'