Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 ഒന്നാം ഘട്ടം Live: 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ബിജെപിക്ക് നിര്‍ണായകം
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
പുതുമുഖങ്ങളുമായി ഒരു ചിത്രം കൂടി
പുതുമുഖങ്ങളുമായി ഒരു ചിത്രം കൂടി
മെയ് 11, 2004
കാമ്പസ് കഥയും പുതുമുഖങ്ങളുമായി ഒരു ചിത്രം കൂടി മലയാളത്തില്‍ ഒരുങ്ങുന്നു. അഖിലേഷ് ഗുരുവിലാസ് സംവിധാനം ചെയ്യുന്ന നിന്മുഖം കാണാനായ് എന്ന ചിത്രത്തിലാണ് പുതുമുഖങ്ങള്‍ നായകന്മാരാവുന്നത്.
ഫിറോസ് ബാബു, ആശിഷ് സുല്‍ത്താന്‍, രാജേഷ് മോഹന്‍ എന്നിവരാണ് ഈ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറുന്നത്. കാമ്പസിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്.
ഡിജിറ്റല്‍ ബീറ്റ ക്യാമറയും 545 മൂവി ക്യാമറയും ഉപയോഗിച്ച് നിര്‍മിക്കുന്ന ആദ്യത്തെ മലയാളചിത്രമെന്ന സവിശേഷതയുണ്ട് ഈ ചിത്രത്തിന്. ചിത്രത്തില്‍ സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ട്. സംഗീതസംവിധാനവും ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നത് നവാഗതരാണ്. വിക്രമന് പുരയാറ്റിന്റെ ഗാനങ്ങള്‍ക്ക് രാജേഷ് മോഹന്‍, ജാക്സണ് തൃശൂര്‍ എന്നിവരാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ചിത്രത്തിന്റെ കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സംവിധായകനായ അഖിലേഷാണ്. തിരക്കഥ എഴുതിയിരിക്കുന്നത് കലാഭവന്‍ മുരളിയും ജയകൃഷ്ണന് പനങ്ങാടും ചേര്‍ന്നാണ്. ഛായാഗ്രഹണം പ്രദീപ്.
തേജസ് ഫിലിംസിന്റെ ബാനറില്‍ ദിലി, തോമസ്, ഹരി, ഇസ്മയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പൂജയും റെക്കോഡിംഗും സ്വിച്ചോണ്‍ കര്‍മവും കൊച്ചി കലാഭവന്‍ സ്റുഡിയോയില്‍ നടന്നു.
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'
-
'തനിക്ക് നെഗറ്റീവാണെന്ന് രസ്മിൻ പുറത്ത് നിന്ന് മനസിലാക്കി, ലാലേട്ടനോട് സോറി പറഞ്ഞു, ഇപ്പോൾ മിണ്ടാട്ടവുമില്ല'
-
ഒരുമിച്ച് ആ കഥാപാത്രം ചെയ്യാന്‍ അന്ന് രജിനികാന്ത് സമ്മതിച്ചില്ല; പിണങ്ങി പോയി മീന